Skip to content Skip to sidebar Skip to footer

ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.

ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്.

ഈ വർഷത്തെ ‘ഫണ്ടിംഗ് വിന്റർ’ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘യൂണികോൺ’ ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്.

2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14 കമ്പനികളിലായി 6,898 പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. കൺസ്യൂമേർ സർവീസ്, ഇ. കോമേഴ്‌സ് എന്നീ മേഖലകളിലും നിരവധി പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.

1947 ലെ ഇൻഡസ്ട്രീസ് ആൻഡ് ഡിസ്പ്യൂട്ട്സ് ആക്റ്റ്, സെക്ഷൻ 25 സി അനുസരിച്ച്, കൃത്യമായ കാരണമില്ലാതെ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയില്ല. പിരിച്ചുവിടുന്ന ജീവനക്കാർക്ക് നിയമപ്രകാരം 45 ദിവസത്തേക്ക് അവരുടെ നിലവിലെ ശമ്പളത്തിന്റെ 50 % ഉൾപ്പടെ മറ്റു നഷ്ടപരിഹാരങ്ങൾ കമ്പനി നൽകേണ്ടതുണ്ട്. എന്നാൽ, തൊഴിലവസരങ്ങൾ വെട്ടി കുറക്കുന്നതിനെ വിശദീകരിക്കാനോ, പിരിച്ചുവിട്ട ജീവനക്കാരെ പിന്തുണയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളാനോ ഇന്ത്യയിലെ കമ്പനികൾ തയ്യാറായിട്ടില്ല.

തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കിയ പ്രമുഖ വിദേശ കമ്പനികൾ:

മെറ്റ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : 11, 000
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 13

ട്വിറ്റർ

വെട്ടികുറച്ച
തൊഴിലവസരങ്ങളുടെ എണ്ണം : 3,700
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%): 50

ലിഫ്റ്റ്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 700
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 13

സ്‌ട്രൈപ്‌

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1000.
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 14

ടെൻസെൻ്റ്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 5500

മൈക്രോസോഫ്ട്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1000

കോയിൻബേസ്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1100
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 18

ഷോപിഫൈ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1000

നെറ്ഫ്ളിക്സ്‌

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 450

സ്‌നാപ്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1000

ചൈയിം

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 160
ആഗോള തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 12

ഗൂഗിൾ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റ്, ഏകദേശം 10, 000 ജീവനക്കാരെ ( തൊഴിൽ ശക്തിയുടെ 6%) പിരിച്ച് വിടാനൊരുങ്ങുകയാണ്.

തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കിയ പ്രമുഖ ഇന്ത്യൻ കമ്പനികൾ :

ബൈജൂസ്

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 2500
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 5

അൺഅക്കാദമി

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 1150.
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 19 .2

വേദാന്തു

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 700.
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 10 .5

കാർസ് 24

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 600.
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 7

മീശോ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 450.
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 22.5

വൈറ്റ് ഹാറ്റ് ജൂനിയർ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം : ഏകദേശം 300
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 6

ഫ്രണ്ട് റോ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം: ഏകദേശം 275
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 85

എം.പി.എൽ

വെട്ടികുറച്ച തൊഴിലവസരങ്ങളുടെ എണ്ണം: ഏകദേശം 100
തൊഴിൽശക്തിയിൽ ഉണ്ടായിട്ടുള്ള കുറവ് (%) : 10

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.