Skip to content Skip to sidebar Skip to footer

അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.

ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു.

ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ:

  1. ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു.

ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളാണ് എന്നാണ് ആരോപണം.

  1. 120 ബില്യൺ ആസ്തിയുള്ള അദാനി 100 ബില്യൺ സമ്പത്ത് സ്വന്തമാക്കുന്നത് അവസാന 3 വർഷ കാലയളവിലാണ്. ഏകദേശം 819 ശതമാനം വളർച്ച നിരക്കാണ് 3 വർഷം കൊണ്ട് അദാനിക്ക് ഉണ്ടായിട്ടുള്ളത്

അതേസമയം, അവസാന മൂന്ന് വർഷ കാലയളവ് ലോക സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയ കോവിഡ് 19 ന്റെ കാലം കൂടിയായിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് കാലത്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയതും അവിശ്വസനീയമായ നിരക്കിൽ വളർച്ച കൈവരിച്ചതും അദാനി മാത്രമാണ്.

  1. അദാനി കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ:

A. വജ്ര ഇറക്കുമതിയിലും വ്യാജ രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷ് അദാനിയെ എന്തിനാണ് കമ്പനിയുടെ എംഡി യായി നിയോഗിച്ചത്?

B. മറ്റൊരു തട്ടിപ്പ് കേസിൽ പ്രതിയായ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ സഹോദരൻ സമീർ വോഹ്റയെ ഓസ്‌ട്രേലിയയിലെ അദാനി ഗ്രൂപ്പിന്റെ ചുമതല ഏൽപ്പിച്ചത് എന്തിന്?

വജ്ര മാഫിയയുടെ റിങ് ലീഡർ എന്ന ഡി ആർ ഐ (റവന്യൂ ഇൻ്റലിജൻസ് ഓഫീസ്) റിപ്പോർട്ട് പരാമർശിക്കുന്ന വ്യക്തിയാണ് സമീർ വോഹ്റ.

C. വിനോദ് അദാനിയും ഗൗതം അദാനി കമ്പനികളും തമ്മിലെ ബന്ധമെന്ത്?

വിനോദ് അദാനി ദുബായിൽ താമസമാക്കിയ, ദുബായ്, ഹോങ്കോങ്, മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ കമ്പനികൾ ഉള്ള പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാണ്. എന്നാൽ വിനോദ് അദാനിയുടെ കമ്പനികളെ കുറിച്ച് കൂടുതൽ ഡാറ്റ ലഭ്യമല്ല. വിനോദ് അദാനിക്കെതിരെയുള്ള പ്രധാന ആരോപണം തങ്ങളുടെ സാമ്പത്തിക സ്രോതസോ കമ്പനി ഡാറ്റകളോ വ്യക്തമാക്കാത്ത കമ്പനികളിൽ നിന്ന് ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വലിയ തോതിലുള്ള പണം നിക്ഷേപിക്കപ്പെടുന്നുണ്ട് എന്നതാണ്. അങ്ങനെ നിക്ഷേപങ്ങൾ ഉണ്ടാവാനുള്ള പ്രസ്തുത കമ്പനിയുടെ വരുമാന മാർഗം അവ്യക്തവുമാണ്.

മാത്രമല്ല, വിനോദ് അദാനിയുടെ കുടുംബത്തിലെ ചില ആളുകളാണ് ഈ കമ്പനികളിലെ പ്രധാനികൾ.

വിനോദ് അദാനിയുടെ മകളായ കൃപ അദാനി വിവാഹം ചെയ്തത് സൂരജ് മെഹ്ത എന്നയാളെയാണ്. സൂരജ് മെഹ്തയുടെ അച്ഛൻ ജെതിൻ മെഹ്ത ഇന്ത്യയിൽ കുപ്രസിദ്ധനായ വ്യക്തിയായിരുന്നു. 1000 കോടിയോളം രൂപ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത് രാജ്യം വിട്ടയാളാണ് ജെതിൻ മെഹ്ത. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ജെതിൻ മെഹ്ത വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളിലേക്ക് നിക്ഷേപങ്ങൾ നടത്തുന്നുണ്ട് എന്നാണ് മറ്റൊരു സുപ്രധാന കണ്ടെത്തൽ

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പണം ശതകോടീശ്വരന്മാർ തട്ടിയെടുത്തും വായ്പയായി സ്വീകരിച്ചും രാജ്യത്തിന് പുറത്ത് ഇത്തരം ഷെൽ കമ്പനികളിൽ നിക്ഷേപിക്കുകയും അവിടെ നിന്ന് തിരിച്ച് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി തിരിച്ച് വരികയും ചെയ്യുന്നതാണ് അദാനി കമ്പനികളുടെ പ്രവർത്തന രീതി എന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഓരോ വിദേശ രാജ്യങ്ങളുടെയും വ്യത്യസ്ത സാമ്പത്തിക നയങ്ങളെ മുതലെടുത്ത് കൊണ്ട് അവിടങ്ങളിൽ അനധികൃതമായി സമ്പത്ത് നിക്ഷേപിക്കാനും, തിരിച്ച് വിദേശ നിക്ഷേപ സ്വഭാവത്തിൽ ഇന്ത്യയിലെ മാതൃ സ്ഥാപനത്തിലേക്ക് ആ പണം വെളുപ്പിച്ച് തിരിച്ചെത്തിക്കുകയും ചെയ്യുകയാണ് അദാനി എന്നാണ് ആരോപണം.

ഇവിടെയാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാകുന്നത്:

  1. ഗൗതം അദാനിയും നരേന്ദ്രമോദിയും എത്ര തവണ ഒരുമിച്ച് വിദേശ യാത്ര നടത്തി?
    എത്ര തവണ മോദി സന്ദർശിച്ച് മടങ്ങിയ രാജ്യങ്ങളിലേക്ക് അദാനി പിന്നീട് സന്ദർശിച്ചു?
    മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്ന് എത്ര കരാറുകൾ അദാനി സ്വന്തമാക്കി?
  2. 2014 ൽ 8 ബില്യൺ ആസ്തിയോടെ 609 ആം സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി 2022ൽ 140 ബില്യൺ ആസ്തിയോടെ എങ്ങനെ ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാമത് എത്തി?

3.വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ ഒരു മുൻ പരിചയവും ഇല്ലാതിരുന്ന അദാനിക്ക് മുംബൈ വിമാനത്താവളം അടക്കമുള്ളവയുടെ നിയന്ത്രണാധികാരം നൽകിയത് എന്തിന്?

  1. പ്രതിരോധ മേഖലയിൽ ഒട്ടും പരിചയമില്ലാത്ത അദാനിക്ക് ‘നാല് പ്രതിരോധ കരാർ’ ലഭിച്ചത് എങ്ങനെ?
  2. കഴിഞ്ഞ 20 വർഷത്തിൽ ഇലക്ട്രൽ ബോണ്ട് ആയി എത്ര പണം അദാനിയിൽ നിന്ന് ബിജെപി സ്വീകരിച്ചു?
  3. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുറത്തുള്ള ഷെൽ കമ്പനികൾക്കെതിരെ എന്ത് നീക്കമാണ് ഇന്ത്യ നടത്താൻ പോകുന്നത്?

ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ, ഒരു ശതകോടീശ്വരന്റെ വളർച്ചയും തളർച്ചയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.