രഘുറാം രാജൻ
(റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ)
വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷത്തെ വെറും രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര കലഹത്തിലേക്ക് നയിക്കുകയും വിഭജിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ കലാപത്തിന്റെ ഈ കാലത്ത് പ്രദേശികമായും വിദേശ ഇടപെടലുകൾ വഴിയും അത് ഇന്ത്യയെ ദുർബലപെടുത്തും. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. ശ്രീലങ്കയുടെയുടെ അനുഭവം അതാണ്.
രാഷ്ട്രീയക്കാർ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്, തൊഴിൽ പ്രതിസന്ധിയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് ശ്രീലങ്കയിൽ കണ്ടത്. സ്വാതന്ത്ര്യാനന്തര ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. രാജ്യത്തെ വിദേശനാണ്യ ശേഖരം, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ഇറക്കുമതി നന്നേ ചുരുങ്ങിയിരുന്നു.
ഈ ദ്വീപ് രാഷ്ട്രത്തിന്റെ പണപ്പെരുപ്പ നിരക്ക് ജൂൺ മാസത്തിൽ 54.6% ആയി ഉയർന്നപ്പോൾ, മറുഭാഗത്ത് ഭക്ഷ്യ വിലക്കയറ്റം 80% ആയി കുതിച്ചു. ശ്രീലങ്കയിലെ നാലിലൊന്ന് ജനങ്ങളും ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്രസഭ ഇതിനോടകം മുന്നറിയിപ്പ് നൽകിയിരുന്നു.
ജനാധിപത്യമാണ് ഇന്ത്യയിൽ സാമ്പത്തിക വികസനത്തെ പിന്നോട്ടടിക്കുന്നത് എന്ന വാദം രാജ്യത്തെ ചില കോണുകളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്. ശക്തവും സന്തുലിതവുമായ ഒരു ഏകാധിപത്യ ഭരണകൂടനത്തിന് മാത്രമേ അത് പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നും അവർ വിശ്വസിക്കുന്നു. ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ആളുകളും ആശയങ്ങളും അല്ല, ചരക്കുകൾക്കും മൂലധനത്തിനും പ്രാധാന്യം നൽകുന്ന വികസനത്തിന്റെ കാലഹരണപ്പെട്ട മാതൃകയെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ഇന്ത്യയുടെ ഭാവി, ജനാധിപത്യത്തേയും അതിന്റെ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുന്നതിലാണ്, അവയെ ദുർബലപ്പെടുത്തുന്നതിലല്ല. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ രാജ്യത്തിന്റെ ഈ മോശം പ്രകടനം നമ്മൾ പോയിക്കൊണ്ടിരിക്കുന്ന പാതയെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മുതൽ ഏകദേശം ഒരു പതിറ്റാണ്ടായി നമ്മുടെ സാമ്പത്തിക രംഗം വളരെ മോശം അവസ്ഥയിലാണ്. യുവാക്കൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നമ്മുടെ കഴിവില്ലായ്മയാണ് ഈ മോശം പ്രകടനത്തിൽ നിന്ന് നാം മനസിലാക്കേണ്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അഭിനന്ദിച്ചു കൊണ്ട് ഇന്ത്യയ്ക്ക് മതിയായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. ശ്രീലങ്കയെയും പാക്കിസ്ഥാനെയും പോലെയുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ രാജ്യത്തിന് ഉണ്ടാകില്ല.
കരുതൽ ശേഖരം വർധിപ്പിക്കുന്നതിൽ ആർ.ബി.ഐ ഒരു നല്ല കാര്യം ചെയ്തു, ശ്രീലങ്കക്കും പാക്കിസ്ഥാനും പോലെയുള്ള പ്രശ്‌നങ്ങൾ നമുക്കില്ല. നമുക്ക് കടങ്ങളും കുറവാണ്. നിലവിൽ ലോകമെമ്പാടും പണപ്പെരുപ്പമുണ്ട്. പണപ്പെരുപ്പം കുറയ്ക്കാനെന്നോണം ആർ.ബി.ഐ പലിശ നിരക്ക് വർധിപ്പിക്കാൻ പദ്ധതിയുണ്ട്. ഭക്ഷണത്തിലും ഇന്ധനത്തിലുമാണ് പണപ്പെരുപ്പം കൂടുതലായി ബാധിച്ചിരിക്കുന്നത്. ലോകത്തെല്ലായിടത്തും കാണാനാകുന്നതുപോലെ, ഭക്ഷ്യവിലപ്പെരുപ്പം കുറയുകയും അത് ഉടനെ തന്നെ ഇന്ത്യയിലും പ്രതിഫലിക്കുകയും ചെയ്യും.
(റായ്പൂരിൽ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനയായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ അഞ്ചാമത് കോൺക്ലേവിൽ രഘുറാം രാജൻ നടത്തിയ പ്രസംഗം)