വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും അതിൽ സ്ഥാനക്കയറ്റം തേടുന്നതിനും ഗവൺമെൻ്റ് സബ്‌സിഡികൾ പ്രയോജനപ്പെടുത്തുന്നതിനും വിലക്കേർപ്പെടുത്തുന്നതാണ് ഈ ജനസംഖ്യാ നയം.
എന്നാൽ വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഈ നയം ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, മറ്റുപല പ്രത്യാഘാതങ്ങൾക്കും ഇത് കാരണമാകാൻ സാധ്യതയുണ്ട് താനും. പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനും ഇത് വഴിവെക്കും. സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ ഇത് നയിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇതി വ്യാപകമായി നടക്കുന്നുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ബില്ല് പാസാകുന്നതോടെ നിരവധി സ്ത്രീകൾ അനിയന്ത്രിതമായി ഭ്രൂണഹത്യ ചെയ്യാൻ സാധ്യതയുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. “അസമത്വം ഉൾപ്പെടെ നിരവധി പ്രധാന പ്രശ്നങ്ങളുടെ മൂലകാരണമാണ് അമിത ജനസംഖ്യ”എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൻ്റെ പ്രസ്താവനയിൽ പറഞ്ഞത്.
ബില്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ
- രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പിഴ ചുമത്തും.
- തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും, സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നതിനും അവരെ വിലക്കും.
- സർക്കാർ നൽകുന്ന സബ്സിഡികളും ക്ഷേമപദ്ധതികളും അവർക്ക് നിഷേധിക്കും.
എന്നാൽ മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിന്റ് മേധാവി പെരിയനായകം അരോകിയസാമി ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; ‘ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് സർക്കാരിന്റ സബ്സിഡി പൊതുവെ ലഭിക്കുന്നത്, അതുകൊണ്ട് തന്നെ സബ്‌സിഡി എടുത്തുകളയുന്നത് വളരെ ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ. മാത്രമല്ല, രണ്ടിൽ കൂടുതൽ കുട്ടികളുള്ളതിൻ്റെ പേരിൽ ദരിദ്രരെ സർക്കാർ പദ്ധതികളിൽ നിന്ന് വിലക്കുന്നതും അന്യായമാണ്. കാരണം കടുത്ത ദാരിദ്ര്യം, ഗർഭഛിത്രത്തെക്കുറിച്ച് അവബോധമില്ലായ്മ, ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നിവയാണ് ആളുകൾക്ക് കൂടുതൽ കുട്ടികളുണ്ടാകുന്നതിന് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ ജനസംഖ്യാ നിയന്ത്രണ ബില്ല് കൊണ്ടുവരുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്”. അദ്ദേഹം ദി വയറിനോട് പറഞ്ഞത്. “രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന ഈ നിഷേധാത്മക നിലപാട് ചൈനയുടെ മാതൃക പിന്തുടരുന്നതിന് തുല്യമാണ്. ചൈന ഒരു ജനാധിപത്യ രാജ്യമല്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ പാടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യ പ്രശ്നം എങ്ങനെ പരിഹരിക്കാം?
ജനസംഖ്യാ വർധനവ് ഒരു പ്രശ്നമാണെങ്കിൽ, അതിനെ നേരിടാനുള്ള മാർഗം അരോകിയ സാമി തന്നെ നിർദ്ദേശിക്കുന്നുണ്ട്; ഇത് പരിഹരിക്കാനുള്ള പ്രധാന മാർഗം ആരോഗ്യസംരക്ഷണത്തെ കുറിച്ചും ഗർഭനിരോധനത്തിൻ്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുക എന്നതാണ്. ഇതാണ് ഏറ്റവും ഉചിതമായ പരിഹാരം”.
ജനസംഖ്യാ നിയന്ത്രണ നടപടികൾ ജനനത്തിലെ ലിംഗാനുപാതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരായ അഭിഷേക് ചക്രവർത്തിയും എസ്. അനുക്രിതിയും പറയുന്നത്; ‘ഡെമോക്രസി ആൻഡ് ഡെമോഗ്രഫി’ എന്ന പുസ്തകത്തിലെ “പ്രാദേശിക ജനവിഭാഗങ്ങളിൽ ഫെർട്ടിലിറ്റി ഉണ്ടാക്കുന്ന പരിമിതികളുടെ സാമൂഹിക ഫലങ്ങൾ’ എന്ന അവരുടെ പ്രബന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഗ്രാമീണ ജീവിതം നയിക്കുന്ന ദമ്പതികളെക്കുറിച്ച് പഠിച്ചതിനുശേഷം എഴുതിയ ഈ പ്രബന്ധത്തിൽ പറയുന്നത് ഇങ്ങനെയാണ്; “ആൺകുട്ടികൾക്ക് മുൻഗണന നൽകുകയാണ് പല ഗ്രാമങ്ങളും ചെയ്യുന്നത്. പെൺകുട്ടിയാണെങ്കിൽ അവളെ ജനന സമയത്ത് തന്നെ കൊല്ലുന്ന പ്രവണതയും നിലവിലുണ്ട്. ജനനസമയത്ത് തന്നെ പുരുഷ-പക്ഷപാതപരമായ ലിംഗാനുപാതമാണ് പല ഗോത്രങ്ങളും പിന്തുടരുന്നത്. ഇത്തരം നിയമങ്ങൾ കൊണ്ടുവരിക വഴി പെൺകുട്ടികളുടെ ജീവിതം കൂടി അപകടത്തിൽപ്പെടാൻ സാധ്യത വളരെ കൂടുതലാണ് എന്നാണ് അവരുടെ പഠനങ്ങൾ പറയുന്നത്.
വികസ്വര രാജ്യങ്ങളിലെ ലിംഗപരമായ പ്രശ്നങ്ങൾ പഠിക്കുന്ന ലോക ബാങ്കിൻ്റെ റിസർച്ച് ഗ്രൂപ്പിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അനുക്രിതി. വികസന സാമ്പത്തിക ശാസ്ത്രജ്ഞനും മാഞ്ചസ്റ്റർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറുമാണ് അഭിഷേക് ചക്രവർത്തി.