Skip to content Skip to sidebar Skip to footer

ജനസംഖ്യാ നിയന്ത്രണ ബില്ല് വിദഗ്ദരുടെ വിയോജിപ്പുകൾ

വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും അതിൽ സ്ഥാനക്കയറ്റം തേടുന്നതിനും ഗവൺമെൻ്റ് സബ്‌സിഡികൾ പ്രയോജനപ്പെടുത്തുന്നതിനും വിലക്കേർപ്പെടുത്തുന്നതാണ്  ഈ ജനസംഖ്യാ നയം. 

എന്നാൽ വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഈ നയം ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, മറ്റുപല പ്രത്യാഘാതങ്ങൾക്കും ഇത് കാരണമാകാൻ സാധ്യതയുണ്ട് താനും. പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനും ഇത് വഴിവെക്കും. സ്ത്രീകളെ മരണത്തിലേക്കോ,  ആരോഗ്യപരമായ അപകടങ്ങളിലേക്കോ ഇത് നയിക്കും.

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുമ്പോഴും  ഇതി വ്യാപകമായി നടക്കുന്നുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ബില്ല് പാസാകുന്നതോടെ നിരവധി സ്ത്രീകൾ അനിയന്ത്രിതമായി ഭ്രൂണഹത്യ ചെയ്യാൻ സാധ്യതയുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. “അസമത്വം ഉൾപ്പെടെ നിരവധി പ്രധാന പ്രശ്നങ്ങളുടെ മൂലകാരണമാണ് അമിത ജനസംഖ്യ”എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൻ്റെ പ്രസ്താവനയിൽ പറഞ്ഞത്.

ബില്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ 

  1. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പിഴ ചുമത്തും.
  2. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും, സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നതിനും അവരെ വിലക്കും.
  3. സർക്കാർ നൽകുന്ന സബ്സിഡികളും ക്ഷേമപദ്ധതികളും അവർക്ക് നിഷേധിക്കും. 

എന്നാൽ മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിന്റ് മേധാവി പെരിയനായകം അരോകിയസാമി ഇതിനെക്കുറിച്ച്  പറയുന്നത് ഇങ്ങനെയാണ്; ‘ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് സർക്കാരിന്റ സബ്സിഡി പൊതുവെ ലഭിക്കുന്നത്, അതുകൊണ്ട് തന്നെ സബ്‌സിഡി എടുത്തുകളയുന്നത് വളരെ ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ. മാത്രമല്ല, രണ്ടിൽ കൂടുതൽ കുട്ടികളുള്ളതിൻ്റെ പേരിൽ ദരിദ്രരെ സർക്കാർ പദ്ധതികളിൽ നിന്ന് വിലക്കുന്നതും അന്യായമാണ്. കാരണം കടുത്ത  ദാരിദ്ര്യം, ഗർഭഛിത്രത്തെക്കുറിച്ച്  അവബോധമില്ലായ്മ, ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നിവയാണ് ആളുകൾക്ക് കൂടുതൽ കുട്ടികളുണ്ടാകുന്നതിന് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ ജനസംഖ്യാ നിയന്ത്രണ  ബില്ല്  കൊണ്ടുവരുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്”. അദ്ദേഹം ദി വയറിനോട് പറഞ്ഞത്. “രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന ഈ നിഷേധാത്മക നിലപാട്  ചൈനയുടെ  മാതൃക പിന്തുടരുന്നതിന് തുല്യമാണ്. ചൈന ഒരു ജനാധിപത്യ രാജ്യമല്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ പാടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസംഖ്യ പ്രശ്നം എങ്ങനെ പരിഹരിക്കാം?

ജനസംഖ്യാ വർധനവ് ഒരു പ്രശ്നമാണെങ്കിൽ, അതിനെ നേരിടാനുള്ള  മാർഗം അരോകിയ സാമി തന്നെ നിർദ്ദേശിക്കുന്നുണ്ട്; ഇത് പരിഹരിക്കാനുള്ള പ്രധാന മാർഗം ആരോഗ്യസംരക്ഷണത്തെ കുറിച്ചും ഗർഭനിരോധനത്തിൻ്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുക എന്നതാണ്. ഇതാണ് ഏറ്റവും ഉചിതമായ പരിഹാരം”.

ജനസംഖ്യാ നിയന്ത്രണ നടപടികൾ ജനനത്തിലെ ലിംഗാനുപാതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്  സാമ്പത്തിക വിദഗ്ധരായ അഭിഷേക് ചക്രവർത്തിയും എസ്. അനുക്രിതിയും പറയുന്നത്;  ‘ഡെമോക്രസി ആൻഡ് ഡെമോഗ്രഫി’ എന്ന പുസ്തകത്തിലെ “പ്രാദേശിക ജനവിഭാഗങ്ങളിൽ ഫെർട്ടിലിറ്റി ഉണ്ടാക്കുന്ന  പരിമിതികളുടെ സാമൂഹിക ഫലങ്ങൾ’ എന്ന അവരുടെ പ്രബന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും  ഗ്രാമീണ ജീവിതം നയിക്കുന്ന ദമ്പതികളെക്കുറിച്ച് പഠിച്ചതിനുശേഷം എഴുതിയ ഈ പ്രബന്ധത്തിൽ പറയുന്നത് ഇങ്ങനെയാണ്; “ആൺകുട്ടികൾക്ക്  മുൻഗണന നൽകുകയാണ് പല ഗ്രാമങ്ങളും ചെയ്യുന്നത്. പെൺകുട്ടിയാണെങ്കിൽ അവളെ ജനന സമയത്ത് തന്നെ കൊല്ലുന്ന പ്രവണതയും നിലവിലുണ്ട്. ജനനസമയത്ത് തന്നെ പുരുഷ-പക്ഷപാതപരമായ ലിംഗാനുപാതമാണ് പല ഗോത്രങ്ങളും പിന്തുടരുന്നത്. ഇത്തരം നിയമങ്ങൾ കൊണ്ടുവരിക വഴി പെൺകുട്ടികളുടെ ജീവിതം കൂടി അപകടത്തിൽപ്പെടാൻ സാധ്യത വളരെ കൂടുതലാണ് എന്നാണ് അവരുടെ പഠനങ്ങൾ  പറയുന്നത്. 

വികസ്വര രാജ്യങ്ങളിലെ ലിംഗപരമായ പ്രശ്നങ്ങൾ പഠിക്കുന്ന ലോക ബാങ്കിൻ്റെ  റിസർച്ച് ഗ്രൂപ്പിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അനുക്രിതി. വികസന സാമ്പത്തിക ശാസ്ത്രജ്ഞനും മാഞ്ചസ്റ്റർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറുമാണ് അഭിഷേക് ചക്രവർത്തി.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.