Skip to content Skip to sidebar Skip to footer

നാമമാത്രമായി ഇന്ത്യൻ ആരോഗ്യ മേഖല

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75 ലക്ഷം മരണങ്ങളുടെ രജിസ്ട്രേഷൻ കാണപ്പെടുന്നു. മരണങ്ങൾ കണക്കാക്കാൻ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിക്രമങ്ങളെയും രീതിശാസ്ത്രത്തെയും സർക്കാർ ആവർത്തിച്ച് എതിർക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മൊത്തം മരണങ്ങളുടെ 84 ശതമാനവും തെക്കുകിഴക്കൻ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമാണ് സംഭവിച്ചത്.

2020, 2021 വർഷങ്ങളിൽ കോവിഡ് ബാധ മൂലമോ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലമോ ലോകത്ത് മൊത്തം ഒന്നരക്കോടിയോളം ആളുകൾ മരിച്ചിട്ടുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 60 ലക്ഷം മാത്രമാണ് വിവിധ രാജ്യങ്ങൾ നിന്ന് ശേഖരിക്കപ്പെട്ട കണക്കുകൾ പ്രകാരമുള്ള മരണ സംഖ്യ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൊത്തം സംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്. കോവിഡുമായി പ്രത്യക്ഷ ബന്ധമില്ലാത്ത മരണങ്ങൾ ചികിത്സാ സംവിധാനങ്ങളുടെ കുറവ് മൂലം സംഭവിച്ചതാണ്. രജിസ്ട്രാർ മുഖേന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം പ്രസിദ്ധീകരിക്കുന്ന കണക്കുകൾ മരണസംഖ്യയിലെ വർദ്ധനവിനെ കാണിക്കാൻ വേണ്ടി ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് കേന്ദ്രസർക്കാർ തള്ളുകയാണ് ചെയ്തത്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ജനന-മരണങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സിവിൽ രജിസ്ട്രേഷൻ സംവിധാനം അനുസരിച്ച് തയ്യാറാക്കിയ കണക്കുകൾ പ്രകാരം 2021ൽ മുൻവർഷത്തേക്കാൾ 4.74 ലക്ഷം കൂടുതൽ മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2019ൽ 6.90 ലക്ഷവും 2018ൽ 4.86 ലക്ഷവുമാണെന്നും സർക്കാർ വിശദീകരിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ഇന്ത്യയിൽ സംഭവിച്ച മരണങ്ങളിൽ പകുതിയോളം ചികിത്സ സൗകര്യം കിട്ടാതെടുള്ളതാണ്. 2020 ഇന്ത്യയിൽ മരിച്ച 82 ലക്ഷം പേരിൽ 45 % നും മരണസമയത്ത് ചികിത്സ കിട്ടിയിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ചികിത്സ സൗകര്യങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കാണ് 2020ൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ കോവിഡ് ബാധയുടെ തുടക്ക സമയത്ത് 80 മുതൽ 100 ശതമാനം വരെ കട്ടിലുകൾ കോമഡ് രോഗികൾക്കായി നീക്കിവെച്ചിരുന്നു. അതിന്റെ ഫലമായി കോവിഡ് ബാധിതരല്ലാത്ത വലിയൊരു വിഭാഗം ആളുകൾക്ക് മതിയായ ചികിത്സ സൗകര്യം ലഭ്യമായില്ല. ചികിത്സ സൗകര്യത്തിൻ്റെ അഭാവം മൂലം മരണപെടുന്ന ശതമാനം 2019ൽ 34.5 ആയിരുന്നത് 2020ൽ 45 ആയി വർധിച്ചു. ഒരു വർഷത്തെ എറ്റവും വലിയ വർദ്ധനവാണിത്.

കോവിഡ് ബാധയെ തുടർന്ന് 2020 എത്രപേർ മരിച്ചുവെന്ന് രജിസ്റ്റർ ചെയ്ത മരണങ്ങൾ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം 2020 1.48 ലക്ഷം പേരാണ് കോമഡി ബാധമൂലം മരണപ്പെട്ടത് അത് തൊട്ടടുത്ത വർഷത്തെ മരണസംഖ്യ 3.32 ശതമാനമാണ്. തങ്ങൾ കൊടുത്ത ഡാറ്റയല്ല ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയത് എന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്

റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ കണക്കിൽ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ ചില വെബ്സൈറ്റുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും എടുത്തതാണ് എന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു. ഇത്തരം ടാറ്റാ ശേഖരണ രീതി അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് സർക്കാർ ഉയിക്കുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ സാങ്കേതിക വിദഗ്ധരെ ഡാറ്റ പരിശോധിക്കാൻ അനുവദിക്കാത്തത്, ഗവൺമെന്റ് നൽകുന്ന ഡാറ്റ ലഭ്യമായിരിക്കെ അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ് മറ്റു ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കാനാവുക? എന്തുകൊണ്ടാണ് 17 സംസ്ഥാനങ്ങളെ മാത്രം തിരഞ്ഞെടുത്തത് ? കണക്കാക്കിയ മരണങ്ങളുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 33 ലക്ഷമായും പിന്നീട് 63 ലക്ഷമായും ഉയർന്നതും ശേഷം 47 ലക്ഷമായതതും എന്തുകൊണ്ടാണ് ? തുടങ്ങിയ ചോദ്യങ്ങൾ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നയിക്കുന്നു.

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.