Skip to content Skip to sidebar Skip to footer

ജലസ്രോതസ്സുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുമ്പോൾ

നിലവിൽ സമുദ്രത്തിൽ പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് 75 -199 മില്യൺ ടൺ ആണ്. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനിയും ഇതേ മട്ടിൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണെങ്കിൽ കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്ന് ഇരട്ടിയാകും

സമുദ്രങ്ങളിലെയും മറ്റ് ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മലിനീകരണം കുത്തനെ വർധിച്ചു കൊണ്ടിരിക്കുകയാണന്ന് യു.എന്നിൻ്റെ പരിസ്ഥിതി പഠന (യു.എൻ.ഇ.പി) റിപ്പോർട്ട്. ‘From Pollution to Solution: a global assessment of marine litter and plastic pollution’ എന്ന റിപ്പോർട്ടിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അപകടാവസ്ഥയെ സംബന്ധിച്ചും വിശദീകരിക്കുന്നത്.

നിലവിൽ സമുദ്രത്തിൽ പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് 75 -199 മില്യൺ ടൺ ആണ്. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനിയും ഇതേ മട്ടിൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണെങ്കിൽ കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്ന് ഇരട്ടിയാകും. അഥവാ 2016 ൽ 9 -14 മില്യൺ ടൺ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ്, 2040 ആകുമ്പോഴേക്കും 23-37 മില്യൺ ടൺ ആയി മാറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 

പ്ലാസ്റ്റിക് ഉത്പാദനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാലയളവിൽ ഏകദേശം ഏഴ് ബില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ വെറും 10 ശതമാനം മാത്രം പുനരുപയോഗം ചെയ്യുകയും 14 ശതമാനത്തോളം കത്തിച്ചു കളയുകയുമാണ് ചെയ്തത്. ബാക്കി 76 ശതമാനം വരുന്ന മാലിന്യങ്ങൾ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രകൃതിയിലേക്ക് തള്ളുകയാണ് ചെയ്തത്. ഇങ്ങനെ തള്ളുന്നവയിൽ സൂക്ഷ്മ ജീവികളാൽ വിഘടിപ്പിക്കാൻ കഴിയുന്നവ എന്ന് അവകാശപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും ഏകദേശം 100 വർഷമെടുക്കും മണ്ണിൽ അലിഞ്ഞു ചേരാൻ. നശിപ്പിക്കപ്പെടാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യന്നും നമ്മുടെ ജൈവവൈവിധ്യത്തിന്നും ആവാസവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും വലിയ രീതിയിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്.

സമുദ്രങ്ങളിൽ കാണപ്പെടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പ്രധാന ഉറവിടങ്ങൾ കരയാണ്. 1950നും 2017നും ഇടയിൽ ഏകദേശം 9,200 ദശലക്ഷം ടൺ  പ്ലാസ്റ്റികാണ് ഉൽപ്പാദിപ്പിക്കപ്പെട്ടത്. ഇതിൽ 7,000 ദശലക്ഷം പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗശൂന്യമായ മാലിന്യമായി മാറിയിട്ടുണ്ട്. ഇവയുടെ ഏകദേശം 75 ശതമാനവും പ്രകൃതിയിലേക്ക് വലിച്ചെറിയുകയോ, മാലിന്യക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കുകയോ ഫലപ്രദമായ രീതിയിൽ സംസ്കരണം നടത്താതെ തോടുകളിലേക്കും നദികളിലേക്കും കടലുകളിലേക്കും തള്ളുകയോ ചെയ്തിരിക്കുകയാണ്.

2019ൽ നേച്ചർ മാഗസിനിൽ വന്ന റിപ്പോർട്ട് പ്രകാരം ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രധാന ആവാസസ്ഥലങ്ങളിലേക്കും സമുദ്രങ്ങളിലേക്കും പുറന്തള്ളുന്നുണ്ട്. അതുപോലെ, കടലിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് അനിവാര്യമായ ചില സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും തൽഫലമായി ആഗോള കാർബൺ ചംക്രമണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. 
 
സമുദ്രങ്ങൾക്കും തീരപ്രദേശങ്ങൾക്കും നാം കേടുപാടുകൾ വരുത്തുമ്പോൾ നമ്മുടെ ആവാസവ്യവസ്ഥക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പ്രതിരോധിക്കാനും കഴിയാതെ പോവുന്നു. 2015 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 170 കോടി ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായിരുന്നു. ഇതേ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മൂലം ഉണ്ടാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 650 കോടി ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായി മാറും 

യു.എൻ.ഇ.പി. എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സന്റെ വിലയിരുത്തൽ പ്രകാരം, മുകളിൽ നൽകിയ വിവരങ്ങൾ മുഖവിലക്കെടുത്ത് നമ്മുടെ സമുദ്രങ്ങളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും അടിയന്തിരമായി നാം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൈക്രോപ്ലാസ്റ്റിക്‌സ്, കെമിക്കൽ അഡിറ്റീവുകൾ തുടങ്ങിയ മാലിന്യങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ആശങ്കപ്പെട്ടേ മതിയാകൂ. അവയിൽ പലതും മനുഷ്യരുടെയും വന്യജീവികളുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും വിവിധ ആവാസവ്യവസ്ഥകൾക്കും അപകടകരവുമാണ്. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കലാണ് നമ്മുടെ മുന്നിലുള്ള പോംവഴി. അതോടൊപ്പം തന്നെ 2022ൽ നടക്കുന്ന ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലിയുടെ (UNEA 5.2) അഞ്ചാം സെഷനിൽ ഈ വിഷയം ചർച്ച ചെയ്യാനും ആവാസ വ്യവസ്ഥകളെ വീണ്ടെടുക്കാനുള്ള പ്രവർത്തങ്ങൾ അസൂത്രണം ചെയ്യാനും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.