Skip to content Skip to sidebar Skip to footer

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത് എന്തിന്?

മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്.

ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.

തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക് അതിരൂപതയുടെ നേതൃത്വത്തിൽ ഈ സമരം നടക്കുന്നത്. സമരം ചെയ്യുന്ന 95% മത്സ്യത്തൊഴിലാളികളും ലത്തീന്‍ കാത്തലിക് വിഭാഗക്കാരാണ്. കേരളത്തിന്റെ വികസന സങ്കല്‍പങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ തെരുവിലിറങ്ങിയത്.

നൂറ് ഏക്കറിലധികം ഭൂമിയാണ് കടലില്‍ വിഴിഞ്ഞം തുറമുഖത്തിനായി അദാനി വാങ്ങിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ തുടക്കത്തില്‍ത്തന്നെ, കടലിലുണ്ടായ മാറ്റങ്ങള്‍ കാരണം മത്സ്യബന്ധനത്തിനിടെ അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബ്രേക് വാട്ടര്‍ തുറമുഖമായതിനാല്‍ തിരകളുടെ ശക്തി കുറക്കാനായി കടലിലൂടെ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കുന്ന മതില്‍ സാധാരണ ഗതിയില്‍ അഞ്ഞൂറുമുതല്‍ അറുനൂറു മീറ്റര്‍ നീളത്തിലാണ് നിര്‍മിക്കുക. വിഴിഞ്ഞം തുറമുഖത്ത് ഇതിന്റെ നീളം 3100 മീറ്റർ ആണ്. വിഴിഞ്ഞം തൊട്ട് കടലിലേക്ക് നിര്‍മിക്കുന്ന ബ്രേക് വാട്ടര്‍ മതില്‍ സമീപതീരപ്രദേശങ്ങളായ ശംഖുമുഖത്തും കോവളത്തും തീരശോഷണത്തിന് കാരണമായി. വലിയതുറ, കൊച്ചുതോപ്പ്, കോവളം, തുടങ്ങി വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തുമ്പ എന്നിവിടങ്ങളും പ്രശ്‌നബാധിതമാണ്. കടലിന്റെ സ്വാഭാവികമായ മണല്‍ തിരിച്ചു നിക്ഷേപിക്കപ്പെടുന്ന സാഹചര്യവും മാറിയതോടെ തീരം വലുതാവുന്ന പ്രതിഭാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സമരസമിതിയുടെ ആവശ്യങ്ങള്‍:

തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാതം കൃത്യമായി പഠിക്കുക, വിദഗ്ധരെയും സമരക്കാര്‍ നിര്‍ദേശിക്കുന്ന തദ്ദേശീയരെയും അതിനായുള്ള സമിതിയില്‍ ഉള്‍പ്പെടുത്തുക.

തീരശോഷണം കാരണം വീട് നഷ്ടപ്പെട്ട തീരദേശവാസികളുടെ പുനരധിവാസം നടപ്പിലാക്കുക.

വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലികവും വാടക കൊടുക്കേണ്ടതില്ലാത്തതുമായ വീടുകള്‍ നല്‍കുക.

തീരശോഷണം കുറക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തുക.

കടലില്‍ അപകടങ്ങളില്‍പ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അതിവേഗ നഷ്ടപരിഹാരം നല്‍കുക.

സബ്‌സിഡിയില്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതുള്‍പ്പെടെ അവര്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ പരിഗണിക്കുക.

മുതലപ്പൊഴി ഹാര്‍ബറിലെ ഡ്രെഡ്ജിങ് പരിശോധിക്കുക.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതികൂല കാലാവസ്ഥാ അറിയിപ്പുകള്‍ നല്‍കുന്ന ദിവസങ്ങളില്‍ അടിസ്ഥാന വേതനം ഉറപ്പാക്കുക.

തുടര്‍ച്ചയായി ഉണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ സ്ഥിരമായ ആഘാതങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ക്യാമ്പുകളില്‍നിന്ന് പുനരധിവാസം ഉറപ്പാക്കിക്കൊണ്ടുള്ള താല്‍ക്കാലിക പരിഹാരങ്ങളല്ല വേണ്ടത് എന്നാണ് സമരം ചെയ്യുന്നവര്‍ പറയുന്നത്. 2018ലെ ഓഖി ചുഴലിക്കാറ്റ് മുതല്‍ വിവിധ പാരിസ്ഥിതിക ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരാണ് പുനരധിവാസ ക്യാംപുകളില്‍ കഴിയുന്നത്.

ഇതില്‍ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് രേഖാമൂലമാക്കുകയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ സമരം തുടരുമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. തീരദേശ ജനത നേരിടുന്ന ഗുരുതരമായ ഈ അവസ്ഥയെ ജനാധിപത്യപരമായി പരിഗണിക്കണമെന്ന് കെ.സി.ബി.സി ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.