“ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല”! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, ‘ഇസ്‌ലാം മത വിദഗ്ദ’യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും ഉറവിടം ഇന്ന് ഇന്റർനെറ്റിൽ ലഭ്യമല്ല എന്നതാണ്. ഇന്ത്യയിൽ ഇസ്ലാമോ ഫോബിയ വളർത്താനും ഭൂരിപക്ഷ സമൂഹത്തിൽ പേടി ഉൽപ്പാദിപ്പിച്ചു കൊണ്ട് വിപുലമായ മുസ് ലിം വംശഹത്യക്ക് അവരെ സജ്ജരാക്കാനുമുള്ള വംശീയ രാഷ്ട്രീയത്തിൻ്റെ തന്ത്രമാണ് ഈ നുണപ്രചാരണത്തിന് പിന്നിൽ. മാത്രമല്ല, ഈ പൊള്ളയായ വാദത്തെ തള്ളിക്കളയുന്നതാണ് യഥാർത്ഥ കണക്കുകൾ.
“ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല”! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, ‘ഇസ്‌ലാം മത വിദഗ്ദ’യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും ഉറവിടം (വെബ്സൈറ്റ് ലിങ്ക് ) ഇന്ന് ഇന്റർനെറ്റിൽ ലഭ്യമല്ല എന്നതാണ്.
ഇതാണ്, ലഭ്യമല്ലാത്ത ആ വെബ്സൈറ്റ് ലിങ്ക്:
https://www.israel-wire.com/2019/11/12/islam-demographic-expert-warns-that-once-muslims-hit-16-of-the-population-of-your-country-there-is-no-way-to-stop-it-from-becoming-an-islamic-nation.html
ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തെ ഉദ്ധരിച്ചുകൊണ്ടാണ് നെക്കോലേട്ട ഈ വാദം ഉയർത്തുന്നത്. എന്നാൽ, ആ പഠനം സംബന്ധിച്ച യാതൊരു വിവരണവും ഇത്തരം ലേഖനങ്ങളിലൊന്നും കാണാൻ സാധിക്കുന്നില്ല. ഇങ്ങനെ ഒരു പഠനം തന്നെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്നതായി അതിന്റെ വെബ്സൈറ്റിൽ യാതൊരു തെളിവുമില്ല താനും. എന്നാൽ നെക്കോലേട്ട ഇൻസേയ് ഭാഗമായിട്ടുള്ള, ‘സെന്റർ ഫോർ സ്റ്റഡി ഓഫ് പൊളിറ്റിക്കൽ ഇസ്‌ലാം’ (CSPI) എന്ന സംഘടനയുടെ ഫെയ്സ്ബുക്ക് പേജിൽ (https://www.facebook.com/cspi.hu/videos/1847701091917465/) പറയുന്നത്, ‘റിച്ചാർഡ് ബുള്ളറ്റ് കൺവേർഷൻ ടു ഇസ്ലാം ഇൻ ദി മിഡീവൽ പിരീഡ്’ എന്ന പഠനമാണ് അവർ ഉദ്ധരിച്ചത് എന്നാണ്.
ഇങ്ങനെ ഒരു പഠനം ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും “ഒരു രാജ്യത്തിന്റെ മുസ്‌ലിം ജനസംഖ്യ മുഴുവൻ ജനസംഖ്യയുടെ 16 % എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല” എന്ന വാദം കാണാൻ സാധിക്കില്ല. മറിച്ച്, ഇസ്‌ലാമിക പരിവർത്തനവും അത് നടന്ന പ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൻ്റെ ഗതിയും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്, ഈ പഠനത്തിലൂടെ എഴുത്തുകാരൻ ചെയ്യുന്നതെന്ന് റേ എൽ ക്ലിവ്ലാൻഡും കെ ബി ലയടോൺ ബ്രൗണും (യൂണിവേഴ്സിറ്റി ഓഫ് റെജീന) വിലയിരുത്തിയിരുന്നു. മുഖ്യമായും ആറ് ഇസ്‌ലാമിക പ്രദേശങ്ങളുടെ പരിവർത്തന സ്വഭാവത്തിന്റെ സാമ്യതകൾ തിരയുമ്പോൾ തന്നെ അദ്ദേഹത്തിന് അവയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളും കണ്ടെത്താൻ സാധിക്കുന്നുണ്ട് (pp. 89, 92, 99, and 112)
https://www.jstor.org/stable/40105235
റിച്ചാർഡ് ബുള്ളറ്റ് നടത്തിയ പഠനത്തെ വളച്ചൊടിച്ചുകൊണ്ടാണ് നെക്കോലേട്ട ഇൻസേയ് തൻ്റെ വാദങ്ങൾ സമർത്ഥിക്കുന്നതെന്ന് വ്യക്തമാണ്. ഇങ്ങനെ പൊള്ളയായ ഒരു വാദം ഉന്നയിക്കുന്നതോടെ നെക്കോലേട്ടയുടെയും സി. എസ്. പി. ഐയുടെയും അജണ്ട ചർച്ചയാവുന്നുണ്ട്. ഫൗണ്ടേഷൻ ഫോർ പൊളിറ്റിക്കൽ, എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് SETA പ്രസിദ്ധീകരിച്ച യൂറോപ്യൻ ഇസ്‌ലാമോഫോബിയ റിപ്പോർട്ട് പ്രകാരം “ഹങ്കറിയിൽ മുസ്‌ലിം വിരുദ്ധ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ശൃംഖലകലകളിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് നെക്കോലേട്ട ഇൻസേയ്”. സി. എസ്. പി. ഐയും തങ്ങളുടെ ഇസ്‌ലാമോഫോബിക് നയങ്ങളുടെ പേരിൽ പലതവണ വിവാദമായിട്ടുണ്ട്. ഇരുപത്തിനാലോളം വിദഗ്ദകരുടെ നേതൃത്വത്തിൽ സംഘടനക്കെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
https://www.oic-oci.org/upload/islamophobia/2019/SETA_European_Islamophobia_Report_2019.pdf
https://nepszava.hu/3020249_megelegeltek-az-iszlamofobiat
യാതൊരു ആധികാരികതയുമില്ലാത്ത ഇത്തരമൊരു വാദത്തിന് ശേഷം പീറ്റർ ഹാമണ്ടിന്റെ, “അടിമത്വം, ഇസ്‌ലാം, ഭീകരത” എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടുള്ള കണക്കുകളാണ് ലേഖനത്തിലുള്ളത്. പീറ്റർ ഹാമണ്ട് വ്യക്തമായ അജണ്ടയോടു കൂടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷനറിയാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സതേൺ പോവേർട്ടി ലോ സെന്റർ’ പ്രസിദ്ധീകരിച്ചതു പ്രകാരം, സിംബാവേയിലെ വംശീയ മേധാവിയായ സ്മിത്തിനെ പിന്താങ്ങുന്ന ഹാമണ്ട്,
‘മുസ്‌ലിം-ഗേ- കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഫ്രണ്ട്ലൈൻ ഫെലോഷിപ്പ്’ എന്ന മന്ത്രാലയത്തിന്റെ തലവനാണ്. എല്ലാ പള്ളികളും സായുധരായി ഇരിക്കണം എന്നും അക്രമണത്തിന് തയ്യാറാകണമെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
https://www.splcenter.org/fighting-hate/intelligence-report/2012/church-kaweah-spreads-hateful-militant-christian-views
ലേഖനത്തിൽ പരാമർശിക്കുന്നവരുടെ വൈദഗ്ദ്യവും അജണ്ടയും ചോദ്യം ചെയ്യുപ്പെടുന്ന സന്ദർഭത്തിൽ തന്നെ അവരുടെ ഈ പഠനങ്ങളും ഏറെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. “ചില ഇസ്‌ലാമോഫോബിക് വിഡ്ഢിത്തങ്ങൾ മറ നീക്കുന്നു” (Debunking some Islamophobic Nonsense) എന്ന തലക്കെട്ടിൽ ആഗസ്റ്റ് ലാൻഡ്മെസർ എഴുതിയ ലേഖനം ഇത്തരത്തിലൊന്നാണ്.
https://medium.com/@humanityresists2020/debunking-some-islamophobic-nonsense-292906371400
ഇന്ത്യയിൽ ഇസ്ലാമോ ഫോബിയ വളർത്താനും ഭൂരിപക്ഷ സമൂഹത്തിൽ പേടി ഉൽപ്പാദിപ്പിച്ചു കൊണ്ട് വിപുലമായ മുസ് ലിം വംശഹത്യക്ക് അവരെ സജ്ജരാക്കാനുമുള്ള
വംശീയ രാഷ്ട്രീയത്തിൻ്റെ തന്ത്രമാണ് ഈ നുണപ്രചാരണത്തിന് പിന്നിൽ. മാത്രമല്ല, ഈ പൊള്ളയായ വാദത്തെ തള്ളിക്കളയുന്നതാണ് യഥാർത്ഥ കണക്കുകൾ. 16 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിൽ മുസ്‌ലിം ജനസംഖ്യയുള്ള ഒരൊറ്റ രാജ്യം പോലും ഇസ്‌ലാമിക വൽക്കരണത്തിന് വിധേയമായിട്ടില്ല. ഇത് വ്യക്തമാക്കുന്ന വിധം, വിവിധ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യയും അവിടെ നിലനിൽക്കുന്ന ഭരണരീതിയും താഴെ കൊടുക്കുന്നു.
ലേഖനത്തിലെ വാദങ്ങളെ മുഴുവൻ പൊളിച്ചു കളയുന്നതാണ് യഥാർത്ഥ കണക്കുകൾ. മുസ്‌ലിം ഭൂരിപക്ഷമുള്ള (മിക്കതും 90 ശതമാനത്തിനു മുകളിൽ മുസ്ലിംകളാണ്) ജനാധിപത്യ മതേതര രാജ്യങ്ങളുടെ കണക്കാണ് താഴെയുള്ളത്.
ഇസ്ലാം വിരുദ്ധരായ വംശീയവാദികൾ ആഗോളതലത്തിൽ പ്രചരിപ്പിച്ച ഈ വ്യാജ വാദങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടത് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ്. തീർത്തും തെറ്റായ ഈ കണക്കുകളും അവയുടെ പേരിലുള്ള നുണകളും മുസ്‌ലിം വിരുദ്ധതയിയിൽ അഭിരമിക്കുന്നവർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വസ്തുതാപരമായ പ്രതിരോധം തീർക്കുക മാത്രമല്ല, നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.