Skip to content Skip to sidebar Skip to footer

മദ്രസ അധ്യാപകർക്ക് സർക്കാർ വക 7580 കോടി; മതസ്‌പർധ വളർത്തുന്ന കുപ്രചാരണത്തിലെ നേരുകൾ

മദ്രസ അധ്യാപകർക്ക് ശമ്പളത്തിനും ക്ഷേമപദ്ധതികൾക്കും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം വീണ്ടും സജീവമാവുന്നു. സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട ഈ  നുണപ്രചരണത്തിൻ്റെ യഥാർഥ വസ്തുതയെന്താണ്?

” കേരളത്തിലെ മദ്രസ അധ്യാപകർക്ക് കേരള സർക്കാർ ഒരു വർഷം നൽകുന്ന ശമ്പളത്തിൻ്റെയും പെൻഷൻ്റെയും ആകെതുക 7580 കോടി രൂപ! ” 
” മദ്രസ അധ്യാപകന് സർക്കാർ നൽകുന്ന ശമ്പളം 25000 രൂപ! “

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ എന്ന അടിക്കുറിപ്പോടെ സൈബർ ഇടങ്ങളിൽ വ്യാജ പ്രചരണങ്ങൾ വീണ്ടും സജീവമാവുന്നു. സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നേടിയ ഈ വാദത്തിൻ്റെ യഥാർഥ വസ്തുതകൾ സർക്കാർ ഔദ്യോഗിക രേഖകളിലൂടെയും അല്ലാതെയും പലപ്പോഴും പുറത്തുവന്നിരുന്നു. എല്ലാ മതേതര വിശ്വാസികൾക്കുമായി ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്.Madrasa Propoganda - Fake News

ഈ വ്യാജ പ്രചരണങ്ങളുടെ യഥാർഥ വസ്തുതകൾ പരിശോധിക്കാം.

  • 06.11.2019 ൽ നിയമസഭയിൽ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബില്ലിൻമേൽ നടന്ന ചർച്ചയിൽ മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയാണ് തെറ്റായ വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത്. 
  • സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളിലൊന്നാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും. 2010ലാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി നിലവില്‍ വന്നത്. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള നിയമനിര്‍മാണം 2019 നവംബറില്‍ നടന്നു.  
    ആകെ 204683 മദ്രസ അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. 22500 അധ്യാപകരാണ് ഇപ്പോള്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്. 
  • മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല. മഹല്ലുകളിലെ ജനങ്ങളിൽ നിന്നും പള്ളിക്കമ്മറ്റികൾ ശേഖരിക്കുന്ന തുകയാണ് ശമ്പളമായി നൽകി വരുന്നത്.
  • ശരാശരി 6000 രൂപ മാത്രമാണ് നാട്ടിൻപുറത്തെ ഒരു മദ്രസ അധ്യാപകൻ്റെ പ്രതിമാസ ശമ്പളം.
  • ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന അധ്യാപകരും ബന്ധപ്പെട്ട മദ്രസ മാനേജ്മെന്റും പ്രതിമാസം ട്രഷറിയില്‍ നിക്ഷേപിക്കുന്ന നിശ്ചിത തുകയില്‍ നിന്നാണ് അറുപതു വയസ്സ് പൂര്‍ത്തിയാവുന്നവർക്ക് പെന്‍ഷന്‍ നല്‍കുന്നത്. 
  • ലോക്‌ഡൗൺ കാലത്ത്   മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍  2000 രൂപ നല്‍കിയത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ്. ബോർഡിൽ നിന്നും അഞ്ചുകോടി ഉപയോഗിച്ചു.
  • ലോക്‌ഡൗൺ കാലത്ത് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 2000 രൂപ നല്‍കിയത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ്. ബോർഡിൽ നിന്നും അഞ്ചുകോടി ഉപയോഗിച്ചു.
  • കേരളത്തിലെ എല്ലാ ക്ഷേമനിധികളേയും പോലെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അം ഗങ്ങൾക്കാണ് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ വാർദ്ധക്യകാല പെൻഷനുകൾ ലഭിക്കാൻ അർഹതയുള്ളത്.
     
  • ലോക്‌ഡൗണ്‍ സമയത്ത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് മാത്രമല്ല കൈത്തറി തൊഴിലാളി,  നിര്‍മാണ തൊഴിലാളി, ചുമട്ടു തൊഴിലാളി, ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകൾ ധനസഹായ വിതരണം പ്രഖ്യാപിച്ചിരുന്നു.
  • വഖഫ് ബോർഡിൻ്റെ സാമൂഹ്യ ക്ഷേമപദ്ധതി പ്രകാരമുള്ള മദ്രസ അധ്യാപക സഹായ പദ്ധതികളും ക്ഷേമനിധി പെൻഷനുകളും ബോർഡിന്റെ തനത് ഫണ്ടിൽ നിന്നാണ് നൽകുന്നത്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 9000 മഹല്ലുകള്‍ നല്‍കുന്ന ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 7 ശതമാനം വരുന്ന തുകയാണ് ബോര്‍ഡിന്റെ തനത് ഫണ്ട്.
  • സർക്കാറുകൾ പ്രതിവർഷം വഖഫ് ബോർഡിനായി  ബഡ്ജറ്റിൽ വകയിരുത്തുന്നത് ഏകദേശം 1.3 കോടി രൂപ മാത്രമാണ്. പല വർ‌ഷങ്ങളിലും ഈ ധനസഹായം കുടിശ്ശികയാവുന്നതിനാൽ ബോർഡിന്റെ നിരവധി സഹായപദ്ധതികൾ പ്രതിസന്ധിയിലുമാണ്.
Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.