2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ,
2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ” രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി”, ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.
വസ്‌തുത:
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും (MoHUA) മറ്റ് ഔദ്യോഗിക സ്രോതസ്സുകളുടെയും വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ 2014-ന് മുമ്പ് ആറ് നഗരങ്ങളിൽ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല ഉണ്ടായിരുന്നതായി കണ്ടെത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് (വൈശാലി), ബെംഗളൂരു, കൊൽക്കത്ത എന്നിവയാണ് അവ. അവകാശവാദത്തിന്റെ ആദ്യ ഭാഗം തെറ്റാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
2022 ഓടെ രാജ്യത്തെ മെട്രോ സെർവീസുകളുടെ എണ്ണം; ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ജയ്പൂർ, കൊച്ചി, ലഖ്‌നൗ, കാൺപൂർ, മുംബൈ, അഹമ്മദാബാദ്, നാഗ്പൂർ, പൂനെ എന്നിങ്ങനെ 20 നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നത് വസ്തുതയാണ്. എന്നാൽ 2014 നും 2022 നും ഇടയിൽ പ്രവർത്തനക്ഷമമാക്കിയ 14 പുതിയ മെട്രോകളിൽ ഏഴെണ്ണം 2014 ന് മുമ്പ് അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളവയാണ്.
അവയിൽ ചെന്നൈ ഫേസ് 1, ഫരീദാബാദ്, ഹൈദരാബാദ് ഫേസ് 1, ജയ്പൂർ ഫേസ് 1 എ, ബഹദുർഗഡ്, കൊച്ചി ഫേസ് 1, മുംബൈ ലൈൻ 1 മെട്രോ പദ്ധതികൾ 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് അംഗീകരിക്കപ്പെട്ടതാണ്.
2013-14 ലെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ, ഹൈദരാബാദ് ഫേസ് 1, മുംബൈ മെട്രോ ലൈൻ-1 എന്നിവയുടെ നിർമാണ ജോലികൾ ആരംഭിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
2014 ന് ശേഷം രാജ്യത്ത് മെട്രോ സർവീസുകളുടെ എണ്ണത്തിൽ വർദ്ധനാവുണ്ടായി എന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന ഈ സന്ദേശം വസ്തുതാ വിരുദ്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ആദ്യം പ്രസിദ്ധീകരിച്ചത്: ഫാക്‌ട് ചെക്കർ