മാനനഷ്ട കേസിൽ രണ്ട് വർഷം തടവ് വിധിക്കപ്പെട്ടതിനെ തുടർന്ന് 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി അന്ന് കീറി എറിഞ്ഞതായും അതേ നിയമത്തിന്റെ അഭാവം മൂലമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പാർലമെന്റ് അംഗത്വം നഷ്ടമാകുന്നത് എന്നുമുള്ള യാദൃശ്ചികത ചൂണ്ടിക്കാണിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു.
നിലവിലെ നിയമപ്രകാരം രണ്ടോ അതിൽ അധികമോ വർഷം തടവിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യപ്പെടും. ഈ നിയമത്തെ മറികടക്കാനുള്ള ഓർഡിനൻസ് ആയിരുന്നു 2013 ൽ കോൺഗ്രസ് നേതൃത്വം കൊണ്ടു വന്നത്. അന്ന് രാഹുൽ ഗാന്ധി ആ ഓർഡിനൻസിന് എതിരെ സംസാരിക്കുകയും അത് കീറി എറിയുകയും ചെയ്തു എന്നാണ് ഇപ്പോഴുള്ള ചർച്ച.
2013ൽ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള നിയമമാണ് നിലവിലുള്ളത്. ഇതിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ മൻമോഹൻ സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ആ കടലാസ് കീറിക്കളഞ്ഞിരുന്നു’ (“It’s a decision based on Supreme Court judgement passed in 2013. Manmohan Singh wanted to bring an ordinance against this but Rahul Gandhi had torn that paper!) എന്ന തലക്കെട്ടും രാഹുൽ ഗാന്ധി ഒരു കടലാസ് കീറുന്ന ഒരു ഫോട്ടോയും സഹിതം Rishi bagree എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.
‘2013 :രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർക്കും പാർലമെന്റിലേക്കും അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെടാനാകില്ല
- സുപ്രീം കോടതി
അത് മറികടക്കാൻ മൻമോഹൻ സിംഗ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു.
രാഹുൽ ഗാന്ധി ഓർഡിനൻസ് പരസ്യമായി കീറി.
2023: രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്’ എന്ന തലക്കെട്ടോടെ Shanshank Shekhar Jha എന്ന അക്കൗണ്ടിൽ നിന്നും ഈ ചിത്രം ട്വീറ്റ് ചെയ്തതായി കാണാം
ഇന്ത്യ ടുഡേ ഹിന്ദി മാഗസിൻ മുൻ മാനേജിങ് എഡിറ്റർ ആയിരുന്ന ദിലീപ് മണ്ഡൽ സമാന രൂപത്തിലെ തലകെട്ടിന്റെ കൂടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്
വസ്‌തുത:
2013ൽ കൊണ്ടുവന്ന അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞു എന്ന ചിത്രം വ്യാജമാണ്. കോൺഗ്രസ് പ്രസ്തുത ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ രാഹുൽ ഗാന്ധി അതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത് കീറി എറിയുകയാണ് ചെയ്യേണ്ടത് എന്നുമുള്ള പരാമർശം ഒരു വാർത്ത സമ്മേളനത്തിൽ നടത്തിയിരുന്നു.
ഈ പരാമർശമാണ് പിന്നീട് രാഹുൽ ഗാന്ധി പ്രസ്തുത ഓർഡിനൻസ് കീറി എറിഞ്ഞു എന്ന തെറ്റായ വർത്തായിലേക്ക് നയിച്ചത്. കടലാസ് കീറി എറിയുന്നതായി പ്രചരിക്കുന്ന ചിത്രം 2012ൽ ലക്നൗയിലെ റാലിയിൽ നിന്നുള്ളതാണ്. എൻ.ഡി.ടി വി റിപ്പോർട്ട് ചെയ്ത വാർത്തയിൽ ഈ ദൃശ്യങ്ങൾ കാണാവുന്നതാണ്.
These people are come to you with a list full promises let me read them out i will give you electricity, water, employment, if i fail to give employment then
“ഈ ആളുകൾ ചില വാഗ്ദാനങ്ങളുടെ ലിസ്റ്റുമായി കടന്ന് വരും. നിങ്ങൾക്ക് കറന്റ് തരും, വെള്ളം തരും, ജോലി തരും എന്നൊക്കെയാണ് ആ ലിസ്റ്റിൽ ഉണ്ടാവുക” എന്ന് എഴുതിയ ഒരു കടലാസാണ് രാഹുൽ ഗാന്ധി കീറിയത് എന്നും വാർത്തയിൽ കാണാം.
ഇതിൽ നിന്ന് 2013ൽ കോൺഗ്രസ് കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി കീറി എറിഞ്ഞു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന് വ്യക്തമാകുന്നു.