Skip to content Skip to sidebar Skip to footer

പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.

രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഹാർഡ്‌വെയർ ഇന്ത്യ വാങ്ങിയത് സംബന്ധിച്ച രേഖകൾ.

രാഹുൽ ഗാന്ധി ഉൾപ്പടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാർ, മധ്യപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചിട്ടുണ്ടെന്ന് 2021 ജൂലൈയിൽ OCCRP പ്രസിദ്ധീകരിച്ച ‘ദി പെഗാസസ് പ്രൊജക്റ്റ്’ എന്ന അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, രാജ്യത്തെ വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്, “ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സുസ്ഥിരമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള” ശ്രമമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞു. 2021 ഒക്ടോബറിൽ, സുപ്രീം കോടതി ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പരിശോധിച്ച ചില ഫോണുകളിൽ മാൽവെയറുകൾ കണ്ടെത്താനായെങ്കിലും, പെഗാസസ് വിന്യസിച്ചു എന്നതിന് കൃത്യമായ തെളിവുകൾ നിലവിലില്ല എന്ന് പറഞ്ഞ് ഓഗസ്റ്റിൽ കോടതി അന്വേഷണം അവസാനിപ്പിച്ചു.

2019 ൽ, 121 ഇന്ത്യക്കാർ ഉൾപ്പെടെ ആഗോളതലത്തിൽ 1,400 വ്യക്തികളുടെ മൊബൈലുകളിൽ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചതായി വാട്ട്‌സ്ആപ്പ് റിപ്പോർട്ട് ചെയ്‌തപ്പോഴാണ് ഇന്ത്യയിൽ പെഗാസസ് ചർച്ചയാകുന്നത്. അന്നത്തെ വിവരസാങ്കേതിക മന്ത്രി ശങ്കർ പ്രസാദ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം:

“ദേശീയ സുരക്ഷക്കായി എന്തെങ്കിലും ചെയ്യേണ്ടി വരുമ്പോൾ, അത് സാധാരണ പ്രവർത്തന നടപടിക്രമം അനുസരിച്ച് മാത്രമേ ഇന്ത്യയിലെ സർക്കാർ അധികാരികൾ ചെയ്യുകയുള്ളു. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൗരന്മാരെ നിരീക്ഷിക്കുന്നതിന് സർക്കാർ ഏജൻസികൾക്ക് സ്ഥാപിതമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. ദേശീയ താല്പര്യം മുൻനിർത്തി, കൃത്യമായ കാരണങ്ങൾ സൂചിപ്പിച്ച്, കേന്ദ്ര- സംസ്ഥാന സർക്കാരുകളിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ നിന്നുള്ള അനുമതി നേടിയ ശേഷം, അവരുടെ മേൽനോട്ടത്തിലേ അത് ചെയ്യാൻ സാധിക്കൂ.”

2021 ജൂലൈ 19 ന് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ നൽകിയ വിശദീകരണം:

” രാജ്യ സുരക്ഷയുടെ ഭാഗമായി, ഏതെങ്കിലും അടിയന്തര സാഹചര്യത്തിലോ, അല്ലെങ്കിൽ പൊതു സുരക്ഷയെ മുൻനിർത്തിയോ നിയമാനുസൃതമായി പൗരന്മാരുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ പാലിക്കേണ്ടുന്ന നടപടിക്രമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1885 ലെ സെക്ഷൻ 5(2), ഐടി ആക്ട്, 2000 ലെ സെക്ഷൻ 69 എന്നീ നിയമങ്ങൾ ഉപയോഗിച്ച് നിരീക്ഷണത്തിനായുള്ള അഭ്യർത്ഥന നൽകുകയും, യോഗ്യതയുള്ള അധികാരികൾ പരിശോധിച്ച് അനുമതി നൽകുകയും വേണം.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു അവലോകന സമിതിയുടെ രൂപത്തിൽ മേൽനോട്ട സംവിധാനവും നിലവിലുണ്ട്. സംസ്ഥാന സർക്കാരിന്റെ കാര്യത്തിൽ, ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക.”

2021 ഓഗസ്റ്റ് 9 ന് കേന്ദ്ര പ്രതിരോധ മന്ത്രി അജയ് ഭട്ട്, “എൻ.എസ്.ഒ ഗ്രൂപ്പുമായി പ്രതിരോധ മന്ത്രാലയം ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന്” രാജ്യസഭയെ അറിയിച്ചു.

എന്നാൽ OCCRP അവലോകനം ചെയ്ത 2017 ലെ ഇറക്കുമതി രേഖകൾ അനുസരിച്ച്, 2017 ഏപ്രിലിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയ്ക്ക് എൻഎസ്ഒയിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ മറ്റു പലയിടത്തും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഹാർഡ്‌വെയർ ഷിപ്പ്‌മെന്റ് ലഭിച്ചിരുന്നു. ഡെൽ കമ്പ്യൂട്ടർ സെർവറുകൾ, സിസ്‌കോ നെറ്റ്‌വർക്ക് ഉപകരണങ്ങൾ, അൺ ഇന്റെറപ്റ്റബിൾ പവർ സപ്ലൈ ബാറ്ററികൾ എന്നിവ ഈ ഷിപ്മെന്റിൽ ഉൾപ്പെടുന്നു. വിമാനമാർഗ്ഗം ഡെലിവറി ചെയ്ത ഷിപ്പ്‌മെന്റിൽ “പ്രതിരോധ- സൈനിക ഉപയോഗത്തിന് ” എന്ന് അടയാളപ്പെടുത്തിയിരുന്നു, അതിന്റെ വില $315,000 ആയിരുന്നു. ഈ വിവരണവും – ഇറക്കുമതിയുടെ സമയവും – ജനുവരിയിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള, 2017 ലെ ഒരു പ്രധാന ആയുധ ഇടപാടിന്റെ “കേന്ദ്രഭാഗങ്ങൾ” പെഗാസസും, ഒരു മിസൈൽ സംവിധാനവുമായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇറക്കുമതി നടന്നതായി കസ്റ്റംസ് രേഖകൾ കാണിക്കുന്ന തീയതിക്ക്, ഒന്നര ആഴ്ച മുമ്പാണ്, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിതരണം ചെയ്യാൻ കരാറിലേർപ്പെട്ടിരുന്ന ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ആ കരാറിന്റെ സമാപനം പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്ത ഹാർഡ്‌വെയർ പെഗാസസിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും 2019-ൽ, ‘മെറ്റ’ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ ഫയൽ ചെയ്ത ഒരു കേസിൽ, യു.എസ് കോടതിയിൽ സമർപ്പിച്ച പെഗാസസ് സ്പൈവെയറിന്റെ ബ്രോഷറിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളോട് ഈ ഹാർഡ്‌വെയറിന് സാമ്യമുണ്ട്.

പെഗാസസ് സ്പൈവെയറിനായുള്ള ബ്രോഷറിൽ നിന്നുള്ള ചിത്രങ്ങൾ/ OCCRP

ഒരു മെക്സിക്കൻ കമ്പനിയും എൻ.എസ്.ഒ ഗ്രൂപ്പും തമ്മിലുള്ള, പെഗാസസിനായുള്ള കരാറിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളും ഇതിന് സമാനമാണ്. മെക്സിക്കൻ മാധ്യമമായ Aristegui Noticias ഈ കരാർ റിപ്പോർട്ട് ചെയ്‌തിരുന്നു. മറ്റൊരു എൻ.എസ്.ഒ ഗ്രൂപ്പ് ഉപഭോക്താവായ ഘാനയിലേക്ക് സമാനമായ ഹാർഡ്‌വെയർ ഷിപ്പ്‌മെന്റ് നടന്നതായി ‘മെറ്റ’ യു എസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കാണിക്കുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.