Skip to content Skip to sidebar Skip to footer

സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ലഭ്യത 100% സാധ്യമാണോ?

ബി.ജെ.പി സർക്കാറിന് എട്ടു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമൂഹിക ക്ഷേമ പരിപാടികൾ 100% ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി മെയ് 28 ന് പ്രഖ്യാപിച്ചു. അതായത്, സർക്കാറിൻ്റെ വാഗ്ദത്ത പദ്ധതികൾ ആരെയും വിട്ടുപോകാതെ, ഉദ്ദേശിക്കുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കും! പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ രാജ്യത്തിന്റെ സാമൂഹിക സംരക്ഷണ വിതരണത്തിലെ രണ്ട് പ്രധാന വിടവുകൾ സർക്കാർ നികത്തേണ്ടതുണ്ട്: വിവരങ്ങൾ ലഭ്യമാക്കലും, ആധികാരികതയും.

വിവരങ്ങളുടെ അഭാവം രണ്ട് തരത്തിലാണ് ഇത്തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത്;

  1. വിവിധ സംരംഭങ്ങളെക്കുറിച്ച് ബോധവത്കരണമില്ല എന്നത് പദ്ധതികളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഗുണഭോക്താക്കളെ തടയുന്നു.

വളരെ സങ്കീർണ്ണമായ സാമൂഹിക സംരക്ഷണ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ലഭ്യമായ ആനുകൂല്യങ്ങൾ നിരവധി കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് പദ്ധതികൾ പങ്കിട്ടിരിക്കുകയാണ്. ഏത് പദ്ധതിയിലൂടെ തങ്ങൾക്ക് എന്ത് ആനുകൂല്യം ലഭ്യമാകുമെന്ന് തിരിച്ചറിയാൻ ഇത് പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

  1. ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് സർക്കാരിന് ലഭ്യമായ വിവരങ്ങൾ അപൂർണ്ണവും കാലഹരണപ്പെട്ടതുമാണ്. ഇത് പദ്ധതിയുടെ ടാർഗെറ്റുകൾ സജ്ജീകരിക്കുന്നത് പ്രയാസകരമാക്കുകയും, യോഗ്യത നിർണ്ണയിക്കുന്ന പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു.

സാമൂഹിക സഹായ പദ്ധതികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇത്തരം പദ്ധതികളിൽ ‘വരുമാന മാർഗങ്ങൾ’ അനുസരിച്ചാണ് ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. ഒരു നിശ്ചിത വരുമാന നിലവാരത്തിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. വരുമാന പരിധി തീരുമാനിക്കുന്നതിലും, ആ പരിധിയിൽ കുറവോ കൂടുതലോ വരുമാനം ലഭിക്കുന്നത് ആർക്കൊക്കെ എന്ന് നിർണ്ണയിക്കുന്നതിനും ഈ ഡാറ്റ സുപ്രധാനമാണ്.

MGNREGA-ന് കീഴിലുള്ള ‘ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ – ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ – സ്വയം-രജിസ്‌ട്രേഷൻ അനുവദിക്കുന്ന കർഷക പിന്തുണ സംരംഭമായ ‘PM-കിസാൻ’ തുടങ്ങിയ ചില പദ്ധതികൾ ഒഴികെ, ഭൂരിഭാഗവും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ‘സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റാബേസിനെ’ യാണ് ആശ്രയിക്കുന്നത്.

സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റാബേസ്‘ലെ കൃത്യതയില്ലായ്മ നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യത തെളിയിക്കേണ്ട ബാധ്യത പലപ്പോഴും ഗുണഭോക്താക്കൾക്കാണ്. മിക്ക ക്ഷേമ പദ്ധതികളുടെയും ലക്ഷ്യവും സ്വഭാവവും കണക്കിലെടുക്കുമ്പോൾ, എൻറോൾമെന്റ് പ്രക്രിയ കർശനമായ പരിശോധനക്ക് വിധേയമാവുന്നുണ്ട്. ഗുണഭോക്താവ് താമസത്തിന്റെയും വരുമാനത്തിന്റെയും തെളിവുകൾ മുതൽ തൊഴിൽ ബോണഫൈഡുകൾ വരെയുള്ള രേഖകൾ സമർപ്പിക്കേണ്ടതായി വരുന്നു.

ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരിക്കൽ, രേഖകളിലെ അക്ഷര തെറ്റുകൾ, പൊരുത്തക്കേടുകൾ എന്നിവയെല്ലാം സ്ഥിരീകരണം പ്രയാസകരമാക്കുന്നു. മാത്രമല്ല, പുതിയ പദ്ധതികളിൽ ചേരുന്നതിന് ഗുണഭോക്താക്കൾ പലപ്പോഴും രേഖകൾ വീണ്ടും സമർപ്പിക്കേണ്ടതായി വരുന്നു. വിവിധ സംസ്ഥാനങ്ങളും സർക്കാർ വകുപ്പുകളും പരസ്പരം വിവരങ്ങൾ പങ്കുവയ്ക്കുന്നത് വിരളമാണ് എന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.

ചില സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും ‘വർക്കിംഗ് പീപ്പിൾസ് കോയലിഷൻ‘, ‘ബന്ധു‘ തുടങ്ങിയ സ്വകാര്യ കമ്പനികളും അനൗപചാരിക തൊഴിലാളികൾക്കായി വിവരങ്ങൾ ക്യൂറേറ്റ് ചെയ്തും ഉപയോക്താക്കൾക്ക് അർഹതപെട്ട പദ്ധതികളുമായി ബന്ധപ്പെടുന്നതിനു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിച്ചും പൗര തലത്തിലെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.

സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കർണാടക സർക്കാരിന്റെ ‘കുടുംബ് പദ്ധതി’, ‘സംയോജിത സാമൂഹിക സംരക്ഷണ സംവിധാനത്തിനായി’ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ്. യോഗ്യരായ പൗരന്മാർക്ക് ആനുകൂല്യങ്ങൾ സ്വയമേവ വിതരണം ചെയ്യുന്നതിനായി സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ രജിസ്ട്രിയും ഒരു ‘എൻറൈറ്റിൽമെന്റ് മാനേജ്മെന്റ് സിസ്റ്റവും’ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

യോഗ്യത, എൻറോൾമെന്റ് സംബന്ധിച്ച വിവര തടസ്സങ്ങൾ നീക്കം ചെയ്യുക എന്നത് പ്രശ്നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആനുകൂല്യങ്ങൾ പ്രോസസ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ഒരിക്കൽ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ ഈ ആനുകൂല്യങ്ങൾ യഥാർത്ഥത്തിൽ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിലെ പിഴവുകളും പദ്ധതിയെ ബാധിക്കും.

പ്രോസസ്സിംഗ് ഘട്ടത്തിൽ ആധാർ നമ്പറിലെ പൊരുത്തക്കേടുകൾ, ബ്ലോക്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി നിരവധി തടസ്സങ്ങൾ ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിക്കുന്നു.

ദ്വാര എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ‘ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്’ കീഴിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിലും ‘ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ’ ജോലി അലോക്കേഷൻ നിർണ്ണയിക്കുന്നതിലും വേതനം പ്രോസസ്സ് ചെയ്യുന്നതിലും ഇത് ഒരു പ്രധാന പ്രശ്‌നമാണെന്ന് കണ്ടെത്തി. ഇടപാടിന്റെ അവസാന ഘട്ടത്തിൽ, എടിഎമ്മുകൾ പോലെയുള്ള ക്യാഷ് ഔട്ട്ലെറ്റുകളുടെ ലഭ്യതയില്ലായ്മ, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, ബയോമെട്രിക് തകരാറുകൾ എന്നിവ തടസ്സം സൃഷ്ടിക്കാം.

‘പൊതുവിതരണ സമ്പ്രദായം’ പോലുള്ള പദ്ധതികളിൽ, ന്യായവില ഉറപ്പാക്കേണ്ടുന്ന ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നത് അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് തടയുന്നു. പദ്ധതി നടപടികളുടെ ഓരോ ഘട്ടത്തിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിദാനമില്ല എന്നത് ഇത്തരം വിവേചനങ്ങൾ തുടരുന്നതിന് കാരണമാകുന്നു.

ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തത്ര സങ്കീർണ്ണമാണ്, പ്രത്യേകിച്ച് സാക്ഷരത കുറവുള്ള ഗുണഭോക്താക്കൾക്ക്. ഡൽഹിയിലെ ഐ.ഐ.ടി യുമായി ബന്ധപ്പെട്ട, സോഷ്യൽ ടെക്‌നോളജി കമ്പനിയായ ‘ഗ്രാം വാണി’, ‘ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്’ അല്ലെങ്കിൽ ഐവിആർ പോലുള്ള ലളിതമായ സംവിധാനങ്ങളിലൂടെ ഗുണഭോക്താകൾക്ക് പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. അത്തരം പരാതികൾ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ അധികാരികളിലേക്കെത്തുകയും ചെയ്യും.

ഗവൺമെന്റ് ഈ പ്രശ്നങ്ങളിൽ ചിലത് തിരിച്ചറിയുന്നുണ്ട്. വിവരങ്ങളുടെ ലഭ്യതയും നടപടികൾ പ്രവർത്തികമാക്കുന്നതിലെ വിടവുകളും പരിഹരിക്കാൻ ചില ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അസംഘടിത തൊഴിലാളികളുടെ ‘ദേശീയ ഡാറ്റാബേസ്’ സൃഷ്ടിക്കുന്നതിനുള്ള ‘ഇ-ശ്രമം പോർട്ടൽ’, ‘പൊതുവിതരണ സംവിധാനത്തിന്റെ സംയോജിത മാനേജ്മെന്റ്’ എന്നിവ ഇത്തരം ചില ശ്രമങ്ങളാണ്.

എന്നാൽ, ഇത്തരം ശ്രമങ്ങൾ കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. ദുർബലരായ ആളുകൾക്ക് സാമൂഹിക സംരക്ഷണ പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള ഏതൊരു പദ്ധതിയും ഇന്ത്യയിൽ ഫലപ്രദമാക്കണമെങ്കിൽ, പദ്ധതി നടപ്പാക്കുന്നതിലെ ഓരോ വിടവുകളും കൃത്യമായി പരിശോധിച്ച് നികത്തേണ്ടത് അനിവാര്യമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.