Skip to content Skip to sidebar Skip to footer

പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നതെങ്ങനെ?

ജനുവരി 17ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐ.ടി നിയമത്തിൽ വരുത്താൻ പോകുന്ന ഭേദഗതിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾക്കുമേൽ നിയന്ത്രണം ശക്തമാക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിലയിരുത്തലിൽ വ്യാജവാർത്തയെന്ന് കണ്ടെത്തുന്ന റിപോർട്ടുകൾ പിൻവലിക്കാൻ പ്രസിദ്ധീകരിക്കുന്നവരെയും പ്രസിദ്ധീകരണത്തിൽ സാങ്കേതിക പങ്കു വഹിക്കുന്നവരെയും ഉത്തരവാദികളാക്കുന്ന ഭേദഗതിയാണിത്.

എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യയും ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ഈ ഭേദ​ഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിരുന്നു.

‘സർക്കാർ നയങ്ങൾ റിപോർട്ട് ചെയ്യുന്നതിൽ വരുന്ന വ്യാജവാർത്തകളുടെ വസ്തുത പരിശോധിക്കാൻ’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2019ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം നിലവിൽവന്നത്. ഭേദഗതി ചെയ്ത ഐ.ടി നിയമം നോഡൽ ഓഫീസുകൾക്ക്, ഒരു വാർത്താ റിപോർട്ടിനെ വ്യാജമെന്ന് വിലയിരുത്താനുള്ള അധികാരം നൽകുന്നുണ്ട്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നത് എങ്ങനെ എന്ന് ആർ.ടി.ഐ നിയമപ്രകാരം ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തപസ്യ എന്ന മാധ്യമപ്രവർത്തക വിശദീകരിക്കുകയാണ് ഇവിടെ.

അംഗൻവാടി കേന്ദ്രങ്ങളിൽ ‘പോഷൺ’ എന്ന കേന്ദ്ര സർക്കാർ ന്യൂട്രിഷൻ മിഷൻ പ്രകാരം ഭക്ഷ്യവസ്തുക്കൾ ലഭ്യമാകണമെങ്കിൽ, ആറുവയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി ആധാർ കാർഡ് നിർബന്ധമാക്കുമെന്ന് ദ റിപോർട്ടേഴ്‌സ് കലക്റ്റീവിൽ തപസ്യ 2022 ജൂൺ 30ന് റിപോർട്ട് പ്രസിദ്ധീകരിച്ചു. ജൂൺ 30ന് തന്നെ ഈ റിപോർട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജ വാർത്തയാണെന്ന് പറഞ്ഞു ട്വീറ്റ് ചെയ്തതോടെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ പ്രക്രിയയെ കുറിച്ച് തപസ്യ അന്വേഷണം നടത്തുന്നത്.

അഞ്ച് വയസ്സിനു താഴെയുള്ള 23% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഇന്ത്യയിൽ ആധാർ കാർഡ് ഉള്ളത്. ആധാർ ഇല്ല എന്ന കാരണത്താൽ കുട്ടികൾക്ക് ഏതെങ്കിലും ക്ഷേമ പദ്ധതികൾ നഷ്ടപ്പെടരുത് എന്ന, 2018ലെ സുപ്രീം കോടതി വിധിക്ക് എതിരായാണ് പോഷകാഹാരം ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കുന്ന നടപടി. ഈ റിപോർട്ട് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചരണം നേടിയതോടെ, ജൂൺ 30ന്, വനിതാ ശിശുവികസന മന്ത്രാലയം അവരുടെ വാദം ട്വീറ്റ് ചെയ്തു. പദ്ധതിക്ക് കീഴിൽ പോഷകാഹാരം ലഭിക്കാൻ ആധാർ നിർബന്ധമാക്കിയിട്ടില്ല എന്നായിരുന്നു ട്വീറ്റ്. രേഖാപരമായ തെളിവുകളൊന്നും നൽകാതെയാണ് ഈ വാർത്ത വ്യാജമാണെന്നുള്ള വാദം പി.ഐ.ബി ഉന്നയിച്ചത്.

വനിതാ ശിശുവികസന മന്ത്രാലയത്തിലേക്ക് അയച്ച ആർ.ടി.ഐ അപേക്ഷ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലേക്കും ഫോർവേഡ് ചെയ്യപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്കിങ് എങ്ങനെയാണ് നടത്തുന്നതെന്ന് വിവരാവകാശ നിയമം പ്രകാരം നടത്തിയ അന്വേഷണങ്ങളിൽ വെളിപ്പെട്ടു.

ആർ.ടി.ഐ പ്രതികരണങ്ങളിൽ നിന്നും മനസ്സിലായത് സർക്കാർ നയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന വാർത്തകളിൽ വസ്തുതകളുടെ കൃത്യത പരിശോധിക്കാനായി പ്രത്യേകിച്ചൊരു രീതിയും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പാലിക്കുന്നില്ല എന്നാണ്.

പ്രസ് ഇൻഫർമേഷൻ ഫാക്റ്റ് ചെക്കുമായി ബന്ധപ്പെട്ട് നടന്ന കത്തിടപാടുകളുടെ ഫയലുകളാണ് തപസ്യ, വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്നും ആവശ്യപ്പെട്ടത്.

2022 ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച മാർഗരേഖകൾ പ്രകാരം പോഷകാഹാര പദ്ധതിയുടെ ഗുണഭോക്താവാകാൻ ഒരു കുട്ടിക്ക് ആധാർ നിർബന്ധമില്ല എന്നായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പിന്റെ മറുപടി. സർക്കാർ ചൂണ്ടിക്കാണിച്ച മാർഗരേഖ നിലവിൽവന്നത് ഈ വാർത്ത പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞാണ്.

ഫാക്റ്റ് ചെക് ചെയ്തത് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജൂലൈ 20ന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. കൂടുതൽ വ്യക്തതയ്ക്കായി അപ്പീൽ നൽകിയപ്പോൾ വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകിയ മറുപടി ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. ഈ റിപോർട്ട് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചതായും തെളിവുകളില്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വന്തം നിലയ്ക്ക് നടത്തിയ വസ്തുതാന്വേഷണം ആണ് ഇതെന്ന് സൂചിപ്പിക്കുന്നു.

തപസ്യ എഴുതുന്നു, “ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള ഈ വാർത്ത പുറത്തുവന്നതോടെ, ഇതൊരു വലിയ ചർച്ചയായി. ആധാറിനെക്കുറിച്ചു ജനങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചുതുടങ്ങി. ഈ നീക്കം വലിയൊരു തെറ്റാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. എന്നാൽ, പരസ്യമായി അത് സമ്മതിക്കാതെ, രഹസ്യമായി ഈ മാർഗരേഖകൾ പുതുക്കി. ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആധാർ നിർബന്ധമാക്കുകയില്ല എന്നും മാതാവിന്റെ ആധാർ ഐ.ഡി മതിയാകുമെന്നും 2022 ആഗസ്റ്റിൽ സർക്കാർ പുതിയ മാർഗരേഖകൾ പുറത്തിറക്കി.
ജൂണിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്ന് പറയാൻ ആഗസ്റ്റിൽ പുതുക്കിയ മാർഗരേഖകളാണ് സർക്കാർ ഉയർത്തിക്കാണിക്കുന്നത്.”

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.