Skip to content Skip to sidebar Skip to footer

കശ്മീർ ഫയൽസിന് ദാദാസാഹിബ് ഫാൽകെ അവാർഡ്: വസ്തുത പരിശോധിക്കുന്നു.

സിനിമ മേഖലയിലെ മികച്ച സംഭാവനകൾക്ക് സർക്കാർ നൽകി വരുന്ന ദാദാസാഹിബ് ഫാൽകെ അവാർഡിൽ മികച്ച ചിത്രമായി ‘കശ്മീർ ഫയൽസ്’ തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 21 ചൊവ്വാഴ്ച, നിരവധി വാർത്താമാധ്യമങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും, “മികച്ച സിനിമ” വിഭാഗത്തിൽ 2023-ലെ ദാദാ സാഹിബ് ഫാൽകെ അവാർഡ് ദ കശ്മീർ ഫയൽസിന് ലഭിച്ചതായി വാർത്തകൾ പങ്കുവെച്ചിരുന്നു.

വിവേക് അഗ്നിഹോത്രി, അവാർഡുമായി നിൽക്കുന്ന ഫോട്ടോയും ട്വീറ്റ് ചെയ്തിരുന്നു. ചിത്രം പിന്നീട് പിൻവലിച്ചു.

ചിത്രത്തിന്റെ ഉള്ളടക്കം കൊണ്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നടക്കം പലപ്പോഴായി ഉണ്ടായ വസ്തുതാവിരുദ്ധമായ പ്രസ്താവനകളും കാരണം ‘കശ്മീർ ഫയൽസ്’ എന്ന ചിത്രം നേരത്തെ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചു എന്ന വാർത്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പങ്കുവെച്ചത് വസ്തുത വിരുദ്ധമാണെന്ന്, ഫാക്റ്റ്ഷീറ്റ്സ് മുമ്പ് പുറത്ത് വിട്ടിരുന്നു.

വസ്തുത:

‘കശ്മീർ ഫയൽസ്’നു മികച്ച ചിത്രത്തിനുള്ള ദാദാസാഹിബ് ഫാൽകെ അവാർഡ് ലഭിച്ചു എന്ന വാർത്ത തെറ്റാണ്. മറിച്ച് ദാദാസാഹിബ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അവാർഡാണ് കശ്മീർ ഫയൽസിന് ലഭിച്ചത്.

ദാദാസാഹിബ് ഫാൽകെ അവാർഡും ദാദാസാഹിബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും രണ്ട് വ്യത്യസ്ത അവാർഡുകളാണ്.

ദാദാസാഹിബ് ഫാൽകെ അവാർഡും അദ്ദേഹത്തിന്റെ പേരിൽ സ്വകാര്യ സംഘടനകൾ നൽകുന്ന അവാർഡുകളും തമ്മിലുള്ള വ്യത്യാസം ദാദാസാഹിബ് ഫാൽകെ അവാർഡിന് മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്ല എന്നതാണ്. ദാദാസാഹിബ് ഫാൽകെ അവാർഡ് വർഷം തോറും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് മികച്ച സംഭാവന നൽകിയ ഒരേയൊരു വ്യക്തിക്ക് മാത്രമാണ് നൽകുക. ദാദാസാഹിബ് ഫാൽകെ അവാർഡ് സർക്കാർ നൽകുന്ന ഒന്നാണെങ്കിൽ ദാദാസാഹിബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് സ്വകാര്യ സംഘടന നൽകുന്ന ഒന്നാണ്.

എന്താണ് ദാദാസാഹിബ് ഫാൽകെ അവാർഡ്?

ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാൽകെ അവാർഡ്. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ ഫിലിം രാജാ ഹരിശ്ചന്ദ്ര (1913) സംവിധാനം ചെയ്ത ദാദാസാഹിബ് ഫാൽകെയുടെ പേരിൽ 1969-ൽ ഇന്ത്യൻ സർക്കാരാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ നടത്തുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് ഈ ബഹുമതി നൽകുക.

എന്താണ് ദാദാസഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവൽ അവാർഡ്?

അവരുടെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് സ്വകാര്യ സംഘടന നൽകുന്ന അവാർഡാണ് ദാദാസാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവൽ അവാർഡ്.

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽകെയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2012ൽ സ്ഥാപിതമാവുകയും, 2016ൽ അവാർഡ് നൽകാൻ ആരംഭിക്കുകയും ചെയ്തു. ഈ ചലച്ചിത്രമേളയുടെ സ്ഥാപനവും ഡയറക്ടറും അനിൽ മിശ്രയാണ്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) ഉപദേശക സമിതി അംഗം കൂടിയാണ് മിശ്ര. മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഹ്രസ്വചിത്രം തുടങ്ങി നിരവധി വിഭാഗങ്ങളിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

പണം നൽകിയാണ് പലപ്പോഴും ഈ അവാർഡ് നൽകാറുള്ളത് എന്ന വിവാദവും ഇതേപ്പറ്റി ഉണ്ടായിരുന്നു. മുംബൈയിൽ നടന്ന ദാദാസാഹിബ് ഫാൽക്കെ അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ നിരവധി പേർ തന്നെ ക്ഷണിച്ചിരുന്നതായി ദാദാസാഹിബ് ഫാൽകെയുടെ കൊച്ചുമകൻ ചന്ദ്രശേഖർ പുസാൽക്കർ പറഞ്ഞിരുന്നു. അർഹതയില്ലാത്തവർക്ക് പണത്തിന് പകരമായാണ് ഈ അവാർഡ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, ഒരിക്കൽ അമേരിക്കയിലെ ദാദാസാഹിബ് ഫാൽകെ അവാർഡിന്റെ സംഘാടകനെ കണ്ട ഒരു പ്രശസ്ത മറാത്തി നടിയിൽ നിന്ന് അവാർഡിനായി ഒരു ദശലക്ഷം ആവശ്യപ്പെട്ട് തനിക്ക് ഫോൺ വന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

സ്വകാര്യ സ്ഥാപനം നൽകുന്ന ദാദാസാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവൽ അവാർഡ് ഇന്ത്യൻ സർക്കാർ നൽകുന്ന ദാദാസാഹിബ് ഫാൽകെ അവാർഡ് ആയി തെറ്റിദ്ധരിക്കുന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. എന്ന് മാത്രമല്ല ഫെസ്റ്റിവൽ നൽകുന്ന അവാർഡിന്റെ വിശ്വാസ്യതയും ദുരൂഹമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.