ഇന്ത്യൻ ഇംഗ്ലീഷ് വെബ് പോർട്ടൽ ആയ ഒപ്പിന്ത്യ പ്രമുഖ മാധ്യമ പ്രവർത്തകയായ സുചേത ദലാലിനെതിരെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. മെറ്റ – ദി വയർ വാർത്തകൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഉജ്ജ്വൽ കൃഷ്ണം ആണ് ഈ വാർത്തയും റിപ്പോർട് ചെയ്തിട്ടുള്ളത്.
നവംബർ നാലിന് പ്രസിദ്ധികരിച്ച വാർത്തയിൽ, വയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവേക്കെതിരെയുള്ള മീ റ്റൂ ആരോപണങ്ങളുടെ അന്വേഷണം സുചേത ദലാൽ അട്ടിമറിച്ചു എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്.
വിദേശ മാഗസിനായി നടത്തുന്ന അന്വേഷണമാണെന്ന് പറഞ്ഞുകൊണ്ട് ഉജ്ജ്വൽ ദലാലിന് മെയിൽ അയച്ചിരുന്നു.
@Cringearchivist എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ലഭിച്ച ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ് ഒപ്പിന്ത്യ ദലാലിനെതിരെ ആരോപണം ഉന്നയിച്ചത്.
അപ്പോഴും ഒപ്പിന്ത്യ പ്രസ്തുത വാർത്ത പൂർണമായും ശരി ആണെന്നോ തെറ്റ് ആണെന്നോ പറയുന്നില്ല.
പരാമർശിച്ച ഡോക്യുമെന്റ്‌സ് ശരിയാണെന്ന് തങ്ങൾക്ക് ഉറപ്പിക്കാൻ സാധ്യമല്ല എന്നതായിരുന്നു ഒപ്പിന്ത്യയുടെ ഭാഷ്യം.
എന്നാൽ ഈ വിവാദത്തിൽ സുചേത ദലാൽ പ്രതികരണവുമായി രംഗത്ത് എത്തിയതോടെയാണ് പ്രസ്തുത വാർത്തയുടെ നിജസ്ഥിതി വ്യക്തമാകുന്നത്.
“ഇത് തികച്ചും അതിശയകരമാണ്. എന്റെ 35 വർഷത്തെ പത്രപ്രവർത്തനത്തിനിടയിൽ ഞാൻ വിനോദ് ദുവയെ കണ്ടിട്ടില്ല, അദ്ദേഹവുമായി എനിക്ക് ഒരു ബന്ധവുമില്ല. പിന്നെ ഞാൻ എന്തിന് അങ്ങനെ ചെയ്യണം.”
സുചേത ദലാൽ തന്റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്.
ഇതിനെ തുടർന്ന് ഒപ്പിന്ത്യ വിനോദ് ദുവയുടെ പേര് അവരുടെ വാർത്ത തലക്കെട്ടിൽ നിന്ന് നീക്കം ചെയ്യുകയും എഡിറ്റർ നുപുർ ശർമ്മ ക്ഷമാപണം നടത്തുകയും ചെയ്തു.
“ഇതൊരു പിശകായിരുന്നു, ഞാൻ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു”
ക്ഷമാപണം നടത്തിയിട്ടും വാർത്ത ഇപ്പോഴും അവരുടെ വെബ്‌സൈറ്റിൽ ഉണ്ട്.
വാർത്തയുടെ വസ്തുത ബോധ്യമാകുകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത ശേഷം അത് പിൻവലികാതിരിക്കുകയാണ് ഒപ്പിന്ത്യ.