Skip to content Skip to sidebar Skip to footer

‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.

ഭാഗം – 2

കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും.

  1. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല.
  1. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടാൻ കാരണം, സംസ്ഥാനത്തെ എയർപോർട്ടുകൾ അറബികൾക്കായി തുറന്ന് കൊടുത്തതാണ്.
  2. ഐ.എസ്.ഐ.എസിന്റെ രഹസ്യ രേഖ തന്റെ കയ്യിലുണ്ട്. ‘അതിൽ ഇപ്പോൾ മുസ്‌ലിംകൾ 25 ശതമാനമാണ് ഉള്ളതെന്നും 30 ശതമാനം ആകുന്നതോടെ തെരുവിൽ ഇറങ്ങി നേരിട്ട് യുദ്ധം ചെയ്യുമെന്നും പറയുന്നു. 2025 ഓടെ മുസ്‌ലിം ജനസംഖ്യ 30 ശതമാനം കഴിയും.’

അറുപതിനായിരത്തിൽ അധികം പേര് കണ്ട ഒരു ഓൺലൈൻ അഭിമുഖത്തിലാണ് സുദീപതോ സെൻ ഈ വാദങ്ങൾ ഉന്നയിക്കുന്നത്.

പ്രസ്തുത വാദങ്ങൾ എത്രമാത്രം വസ്തുതപരമാണെന്ന് പരിശോധിക്കുന്നു.

  1. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഗ്രാമങ്ങൾ ഉണ്ടെന്നാണ് സെൻ പറയുന്നത്. എന്നാൽ ആ ഗ്രാമത്തിന്റെ പേരോ കൂടുതൽ സൂചനകളോ ഒന്നും തന്നെ വ്യക്തമാക്കുന്നില്ല. അങ്ങനെ ഉണ്ടങ്കിൽ അത് ഏതെങ്കിലും ലോക്സഭാ, നിയമസഭാ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെയുള്ള പരിധിയിൽ വരുന്നതായിരിക്കും. അവയ്ക്കൊക്കെയും ഭരണഘടനാ അനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾ കാണും. പ്രസ്തുത പ്രസ്താവനയിലൂടെ, ഒന്നുകിൽ ഈ പ്രതിനിധികളുടെ അറിവോടെയാണ് അത്തരമൊരു വ്യവസ്ഥ നിലനിൽക്കുന്നത് എന്നോ, അല്ലെങ്കിൽ ഇവരുടെ നിയന്ത്രണങ്ങൾക്ക് അതീതമായത് സംഭവിക്കുന്നുവെന്നോ ആണ് സെൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്ര വലിയ ഭരണഘടനാ വിരുദ്ധത നിലനിൽക്കെ അവയെ കുറിച്ച് സുദീപതോ സെനിന് മാത്രം അറിവ് ലഭിക്കുന്നതിന്റെ ഉറവിടം വ്യക്തമാക്കേണ്ടതാണ്.
  2. കോവിഡ് വ്യാപന സമയത്ത് കേരളത്തിൽ മാത്രം അറബികൾക്കായി എയർപോർട്ടുകൾ തുറന്ന് പ്രവർത്തിച്ചു എന്നാണ് മറ്റൊരു ആരോപണം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും നിയന്ത്രണാധികാരം. ഇത് ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമാണ്.

സുദീപ്‌തോ സെനിന്റെ വാദം ശരിയെങ്കിൽ പ്രസ്തുത പ്രശ്‌നത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഇന്ത്യാ ഗവൺമെൻ്റിനാണ്. സ്വാഭാവികമായും ഇത്തരമൊരു ഗുരുതര ആരോപണം സെനിന് ഉണ്ടെങ്കിൽ അവ പരമോന്നത കോടതിയുടെ മുമ്പാകെ ഉന്നയിക്കുകയാണ് വേണ്ടത്.

എന്നാൽ, ഈ വാർത്ത അദ്ദേഹത്തിന് മാത്രം അറിയാവുന്ന രഹസ്യമാണ്. അന്നത്തെ മാധ്യമങ്ങളോ, ഇതര ഏജൻസികളോ, ചുരുങ്ങിയത് ഏതെങ്കിലും ഒരു വ്യക്തിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പോലും ഇങ്ങനെയൊരു വാർത്ത വന്നിട്ടില്ല.

  1. കേരളത്തിൽ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. എന്നുമാത്രമല്ല, മുസ്ലിം ജനസംഖ്യാ വർധനവ് ഐസിസുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും സെൻ വാദിക്കുന്നു.

ജനസംഖ്യാ വർധനവുമായി ബന്ധപെട്ട യാഥാർഥ്യം മുമ്പ് ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധികരിച്ചിട്ടുള്ളതാണ്.

കേരളത്തിൽ/ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നു എന്ന കേവല ജനസംഖ്യാ പേടി മാത്രമല്ല സെൻ ഇവിടെ പങ്കുവെക്കുന്നത്. അതിലൂടെ ഐ.എസ്.ഐ.എസ് കേരളത്തിൽ ശക്തിപ്പെടും എന്നാണ് വാദിക്കുന്നത്. അഥവാ കേരളത്തിലെ മുസ്‌ലീകൾ പരോക്ഷമായി ഐ.എസ് അനുകൂലികളാണ് എന്നാണ് സെൻ പറയുന്നത്. കേരളത്തിൽ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നു എന്നത് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും, അതെങ്ങിനെയാണ് ഐ.എസ് .ഐ.എസിന്റെ വ്യാപനത്തെ ശക്തിപ്പെടുത്തുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ഫലത്തിൽ കേരള സ്റ്റോറി എന്ന ടീസറിനെക്കാൾ അതിനെ കുറിച്ച് സുദീപ്‌തോ സെൻ നടത്തിയ ഒരു അഭിമുഖം എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്നതും വെറുപ്പ് ഉല്പാദിപ്പിക്കുന്നതുമാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവ പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ധ്രുവീകരണത്തെ ഗൗരവമായി സമീപിക്കേണ്ടതുമുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.