ഗ്രിൽ ഇട്ട് ലോക്ക് ചെയ്ത നിലയിലുള്ള ഒരു ശവകല്ലറയുടെ ചിത്രം, ‘പാകിസ്താനിൽ മൃതദേഹം ബലാൽസംഗം ചെയ്യുന്നത് ഒഴിവാക്കാനായി രക്ഷിതാക്കൾ ലോക്ക് ചെയ്ത പെൺകുട്ടിയുടെ ശവക്കല്ലറ’ എന്ന പേരിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എ.എൻ.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. ‘pakistani parents lock daughter’s grave to avoid rape എന്നാണ് എ.എൻ.ഐ വാർത്തക്ക് നൽകിയ തലക്കെട്ട്.
എ.എൻ.ഐ വാർത്തയെ തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയും സമാന തലക്കെട്ടും ചിത്രവും വാർത്തയായി നൽകിയിരുന്നു.
Parents in pak putting padlocks on daughter’s graves to avoid rape എന്നാണ് എൻ.ഡി.ടി.വി തലക്കെട്ട്.
Why are parents locking their daughter’s grave in pakisthan എന്ന് സീ ന്യൂസും വാർത്ത നൽകി.
എല്ലാവരും ഉപയോഗിച്ച ചിത്രം ഒന്നുതന്നെയായിരുന്നു.
ഇവയ്ക്ക് പുറമേ ഹിന്ദുസ്ഥാൻ ടൈംസ്, മിറർ നൗ, ദി പ്രിന്റ്, ഒപ്പിന്ത്യ, ന്യൂസ് 18, ടൈംസ് നൗ, ഡി.എൻ.എ ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാധ്യമ വാർത്തകൾക്ക് പുറമേ സാമൂഹിക മാധ്യമങ്ങളിൽ പല രീതിയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ പ്രമുഖ യുക്തിവാദ സംഘമായ എസ്സൻസ് ഗ്ലോബലിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ഈ വാർത്തയെ മുൻനിർത്തി ഇസ്‌ലാം മത വിധ്വേഷ പോസ്റ്റുകളും കാണാൻ സാധിക്കും.
വസ്തുത:
പാകിസ്താനിലെ പെൺകുട്ടിയുടെ ശവക്കല്ലറ എന്ന പേരിൽ പ്രചരിച്ച ചിത്രം യഥാർത്ഥത്തിൽ ഹൈദരാബാദിലെ മസ്ജിദ് സലാർ മുൽക്കിന് മുന്നിലുള്ള സെമിത്തേരിയിൽ നിന്നുള്ളതാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ യിൽ കൃത്യമായി ഈ സ്ഥലവും അവിടെയുള്ള ശവക്കല്ലറയും ദൃശ്യമാകും.
ഹൈദരാബാദിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ കല്ലറയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.
ആ ചിത്രവും ഇവിടെയുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചിത്രവും ഒന്നുതന്നെയാണ് എന്ന് പ്രസ്തുത കല്ലറയുടെ മുകളിൽ എഴുതിയ പേര് വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ഇന്ത്യൻ മാധ്യമങ്ങൾ ആവശത്തോടെ എ.എൻ. ഐ യെ ഉദ്ധരിച്ച് നൽകിയ വാർത്ത പൂർണ്ണമായും നുണയും ഇത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതുമാണ്