Skip to content Skip to sidebar Skip to footer

നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?

സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

“കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്” ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ ലോകചരിത്രത്തിൽ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. എനിക്ക് അപകടമുണ്ടാക്കുന്നവനെ, അല്ലെങ്കിൽ എനിക്ക് ഇഷ്ടമില്ലാത്തവനെ, അതുമല്ലങ്കിൽ എന്റ ചിന്തയോട് പൊരുത്തപെടാത്തവനെ ഒരു കള പറിച്ചെടുത്ത് കളയുന്നതുപോലെ തള്ളിക്കളയുന്ന ഒരു രീതിയുണ്ട്. പണ്ടുകാലം തൊട്ടേ പ്രചരിക്കുന്ന ഒരു കഥയിൽ പറയുന്നതുപോലെ, കള നമുക്ക് നാശം വരുത്തുമെന്നും അത് പറിച്ചുകളയണമെന്നും പറയുന്ന കർഷകരോട്‌ യജമാനൻ പറയുന്നത്, “ഇപ്പോൾ പറിക്കേണ്ട, ഇപ്പോൾ അവ രണ്ടും ഒരുമിച്ചു വളരട്ടെ” എന്നാണ്.

എന്നാൽ, സാധാരണ മനുഷ്യൻ കർഷകൻ്റെ ലോജിക്കാണ് ചിന്തിക്കുക. അതായത് വിളയല്ലേ വളരേണ്ടത്, അല്ലാതെ കളയല്ലല്ലോ! നമ്മുടെ വേലിക്കെട്ടിനുള്ളിൽ വിളമാത്രമേ ഉണ്ടാകാൻ പാടുള്ളു. അവിടെ കള വളരാൻ അനുവദിക്കരുത്! കള കളയാനായുള്ളതും വിള വിളയാനുള്ളതുമല്ലേ എന്ന് ചിന്തിക്കുന്ന മനോഭാവമാണ്  ഇന്നത്തെ കർഷകർക്കുള്ളത്. അവിടെയാണ് വിവേകമുള്ള യജമാനൻ്റെ ഇടപെടലിന്റ പ്രസക്തി. രണ്ടും ഒരുമിച്ച് വളരട്ടെ എന്ന ചിന്ത. ഇവിടെ യജമാനനാണ് ദൈവം.

ഭൂമിയിൽ എല്ലാവരെയും ഒരുപോലെ വളരാൻ അനുവദിക്കുന്ന ദൈവത്തിന് വേണമെങ്കിൽ അവിടെ വിള മാത്രം വളരാൻ അനുവദിക്കാമായിരുന്നു. അതായത് ഒരു വിഭാഗം മാത്രം മതി ഈ ലോകത്ത് എന്ന് ചിന്തിക്കാമായിരുന്നു. എന്നാൽ, അങ്ങനെ ചിന്തിക്കുകയല്ല യജമാനൻ ചെയ്യുന്നത്. അതുക്കൊണ്ടാണ് എല്ലാവരിൽ നിന്നും ദൈവം വത്യസ്തനാകുന്നതും. ഒരു മതം മാത്രമാണ് ലോകത്ത് ഉള്ളതെങ്കിൽ, ഒരേ ചിന്താഗതി ഉള്ളവർ മാത്രമാണ് ലോകത്ത് പുലരുന്നതെങ്കിൽ, ഒരേ ഉടുപ്പിട്ട ആളുകൾ മാത്രമാണ് ഇവിടെ നടക്കുന്നതെങ്കിൽ ഈ ലോകം എത്ര അടിപൊളിയായിരുന്നേനെ എന്ന് ഒരുപക്ഷേ, നമ്മുടെ ലോജിക് ചിന്തിച്ചേക്കാം. അവിടെയാണ് ദൈവത്തിന്റ ലോജിക് വ്യത്യസ്തമാകുന്നത്. എല്ലാവരും വളരട്ടെ, എല്ലാ മതങ്ങളും വളരട്ടെ, വ്യത്യസ്ത ചിന്താഗതി ഉള്ളവർ വളരട്ടെ – ഈ തുറവിയാണ് ദൈവമെന്ന് പറയുന്ന വലിയ മനസ്സ്.

അബ്രഹാമിന്റ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്. അബ്രഹാം വീട്ടിലിരിക്കുമ്പോൾ ഒരു അതിഥി വരികയാണ്. അതിഥിയെ നല്ല രീതിയിൽ സ്വീകരിച്ച് അദ്ദേഹത്തിന് വേണ്ടതെല്ലാം നൽകി, അത്താഴം ഒരുക്കിയിട്ട് അബ്രഹാം പറഞ്ഞു: “താങ്കൾ ഇന്ന് ഞങ്ങളുടെ അതിഥിയാണ്. നമുക്ക് ഒരുമിച്ചിരുന്ന് അത്താഴം കഴിക്കാം. അതിഥിക്ക് സന്തോഷമായി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അബ്രഹാം പറഞ്ഞു: “എല്ലാം യഹോവയുടെ ദാനമാണ്, നമുക്ക് കുറച്ചുനേരം പ്രാർത്ഥിക്കാം.” അതിഥി പറഞ്ഞു: “ഞാൻ ഒരു വിശ്വാസിയല്ല, ഞാനൊരു നിരീശ്വരവാദിയാണ്. നിങ്ങൾ പ്രാർത്ഥിച്ചോളൂ! അപ്പോൾ അബ്രഹത്തിന്റ മുഖം മാറി, കണ്ണ് ചുവന്നു. അബ്രഹാം പറഞ്ഞു: “ഞാൻ വിശ്വാസികളുടെ പിതാവാണ്. എന്റ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരാൾ എന്നോടൊപ്പം ഇരുന്ന് ദൈവത്തിന് നന്ദിപറയാതെ കഴിക്കുക എന്നത് വിശ്വാസികളുടെ പിതാവായ എനിക്ക് ചിന്തിക്കാനേ പറ്റുന്നതല്ല. അപ്പോൾ അതിഥി പറഞ്ഞു: “അങ്ങേക്ക് ഒരു മുറിപ്പാട് ഉണ്ടാക്കിയതിന് അങ്ങ് ക്ഷമിക്കണം. ഞാൻ പോവുകയാണ്”. ഇതും പറഞ്ഞ് അത്താഴം ഉപേക്ഷിച്ച് അയാൾ മടങ്ങുകയാണ്. 

അന്ന് വൈകുന്നേരം അബ്രഹാം ദൈവത്തോട് പറഞ്ഞു: “ദൈവമേ ഇന്നെനിക്കൊരു അതിഥി വന്നു. പക്ഷേ, അവൻ നിന്റ വിശ്വാസത്തോട് ചേർന്നുപോകാത്തവനായിരുന്നു. ഞാനാണെങ്കിൽ വിശ്വാസികളുടെ പിതാവും. അതുകൊണ്ട് എനിക്കവനെ പറഞ്ഞയക്കേണ്ടി വന്നു. അപ്പോൾ ദൈവം അബ്രഹാമിന്ന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “അവൻ ഈ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 60 വയസ്സായി. ഇത്രെക്കാലം നീ അനുഭവിച്ച കാറ്റും മഴയും അവനും കിട്ടിയിട്ടുണ്ട്. അപ്രകാരം, നിനക്ക് കിട്ടിയ പോലെ ഭക്ഷണവും വായുവും അവന്നും കിട്ടിയിട്ടുണ്ട്. ഇത്രകാലം എനിക്ക് അവനോട് സഹിഷ്ണുത കാണിക്കാൻ പറ്റിയിട്ടുണ്ടങ്കിൽ അബ്രഹാമേ നിനക്കെന്താണ് അത് പറ്റാത്തത്?

സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഈ കള വളരെ വിദഗ്ദമായിട്ട് നമ്മുടെ തലച്ചോറിൽ നിന്ന് ഉണ്ടാകുന്നുണ്ട്. നമ്മൾ പോലും അറിയാതെയാണ് നമ്മുടെ ചിന്തകളെ ഇത് മലിനപ്പെടുത്തുന്നത്. ഈ മാലിന്യം നമുക്ക് തിരിച്ചറിയാൻ പറ്റുമ്പോഴാണ് നമ്മൾ ക്രിസ്തുവിന്റ ഹൃദയമുള്ള കർഷകനായി മാറുന്നത്. ഈ കളയും വിളയും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ കള ഏതാണെന്നും വിള ഏതാണെന്നും നമ്മൾ എങ്ങനെയാണ് തിരിച്ചറിയുക? ഒരുത്തരമാണ് അതിനുള്ളത്. അതിന്റ ഫലം കൊണ്ടാണ് ഇത് കളയും അത് വിളയുമാണെന്ന് തിരിച്ചറിയുന്നത്.

അതായത്, ‘എനിക്ക് ചുറ്റുമുള്ള, എനിക്ക് എതിരഭിപ്രായമുള്ള, എനിക്ക് ഒത്തുപോകാൻ പറ്റാത്തവരെ കളയണം, അവരെ ഇല്ലാതാക്കണം’ എന്ന ചിന്ത നമുക്കുണ്ടങ്കിൽ അത് ക്രിസ്തുവിന്റ സുവിശേഷമല്ല. മറിച്ച്, എന്റ ഉള്ളിലെ നന്മ പൂത്തുലയുന്ന കാലം വരെ കാത്തിരിക്കുക. ഫലം കൊണ്ട് തിരിച്ചറിയട്ടെ ആർ നല്ലത്, ആർ മോശം എന്ന്. ഇതാണ് ക്രിസ്തുവിന്റ സുവിശേഷം. കർഷകന് ഉണ്ടായിരുന്ന ഒരു ക്ഷമയുണ്ട്. ആ ക്ഷമ നമുക്കിന്ന് ഇല്ലാതെ പോകുന്നു എന്നതാണ് സത്യം. കള പറിക്കാൻ എടുത്തുചാടുന്ന ഒരു കർഷകൻ്റെ സ്വഭാവം നമുക്കിടയിലുണ്ട്. കളയും വിളയും ഒരുമിച്ച് വളരട്ടെ. ആരാണ് കളയെന്നും ആരാണ് വിളയന്നും കാണിക്കുന്നത് കാലമാണ്. അതുകൊണ്ട് നമ്മളായിട്ട് കാട്ടിക്കൂട്ടാനും, കാണിച്ച കൊടുക്കാനും നിൽക്കണ്ട. അത് ദൈവമാണ് വെളിപ്പെടുത്തിക്കൊടുക്കുന്നത്.

ഇന്നത്തെക്കാലത്ത് കള നടൽ കൂടുതൽ നടക്കുന്നത് സൈബർ സ്പെസിലാണ്. അവിടന്ന് വരുന്ന കമന്റുകളുമായും പോസ്റ്റുകളുമായും വിതക്കപ്പെടുന്ന ചില സന്ദേശങ്ങളുണ്ട്. ഇത് ഒരുപക്ഷേ, ഇന്നത്തെ കള വിതക്കൽ തന്നെയാണ്. കാരണം, മുഖമില്ലാത്ത ആളാണ് കഥയിൽ കള വിതക്കുന്നത്. നമ്മെ ആവേശം കൊള്ളിക്കുന്ന പല സന്ദേശങ്ങളും മുഖമില്ലാത്ത, പേരില്ലാത്ത ഫെയ്ക്ക് ഐഡിയിൽ നിന്നാണ് വരുന്നത്. ഒരുപക്ഷേ, അന്നത്തെ കള വിതക്കലിൻ്റെ ഇന്നത്തെ ഒരു എക്സ്റ്റെൻഷനായി ഇതിനെ കാണാം. ഇത് നമ്മുടെ ജീവിതമായി മാറുമ്പോൾ കള വിതക്കുന്നവൻ ജയിക്കുകയും കൃഷിക്കാരൻ തോൽക്കുകയുമാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള ഒരു മനസ് നമുക്കുണ്ടാകണം. ആരാണ് കളയെന്നും, ആരാണ് വിളയെന്നും നമ്മളല്ല തീരുമാനിക്കേണ്ടത്. അവൻ പുറന്തള്ളപ്പെടേണ്ടവനാണെന്നും ഞാനാണ് നല്ലവനെന്നും നമ്മൾ ചിന്തിക്കുകയാണെങ്കിൽ ഏറ്റവും വൃത്തികെട്ട മനുഷ്യർ നമ്മളാകും. അതുകൊണ്ടുതന്നെ ഒരുമിച്ച് വളരാനും ചുറ്റുമുള്ളവരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും അവരെല്ലാവരും ഒരുമിച്ച് ഈ മണ്ണിൽ ജീവിക്കട്ടെ എന്ന ആഗ്രഹിക്കാനും മനസുണ്ടാകണം. കാരണം, ഇവിടെ ഏകരൂപമല്ല ദൈവം ആഗ്രഹിക്കുന്നത്. മറിച്ച്, വൈവിധ്യങ്ങളാണ്. ഇതിനെ ഉൾകൊള്ളാൻ നമ്മുടെ മനസ് പാകപ്പെടുമ്പോഴാണ്, നമ്മൾ ദൈവത്തിന്റ പ്രിയപ്പെട്ടവനായി മാറുന്നത്.

Source:

  1. Speech by Father James

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.