Skip to content Skip to sidebar Skip to footer

അടുത്തത് ഗോവയിലെ സഫാ മസ്ജിദ്?

ഇന്ത്യയിലുടനീളം മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ പുതിയ എപ്പിസോഡ് ഗോവയിലാണ്. സെൻട്രൽ ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന പഴയ സഫാ മസ്ജിദ് പള്ളി ആയിരുന്നില്ല എന്നതാണ് വാദം. ഈ വാദം ഉന്നയിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ദർ കണ്ടെത്തിയ കാരണം, സഫാ മസ്ജിദിൽ കാണുന്ന തരത്തിലുള്ള ജല ശേഖരണ ടാങ്കുകൾ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമാണ് കാണാറുള്ളത് എന്നതാണ്.

‘മുസ്ലിം പള്ളികളുടെ ഉത്ഭവം അറബ് നാടുകളിൽ നിന്നാണ്, അവിടെ വെള്ളമില്ലായിരുന്നു, അതിനാൽ പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ ഉണ്ടാവേണ്ട കാര്യമില്ല. ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരം ടാങ്കുകൾ ഉണ്ടായിരുന്നുള്ളൂ, അതിനർത്ഥം സഫാ മസ്ജിദ് യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്നാണല്ലോ’- എന്നതാണ് കണ്ടുപിടിത്തം!

വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരത്തിലുള്ള വിചിത്രമായ സംസാരങ്ങൾ രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച സ്വയം പ്രഖ്യാപിത വിദഗ്ദരെക്കാൾ ഭിന്നിപ്പുണ്ടാക്കുന്ന വാചാടോപങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ഗോവയിലെ ബി.ജെ.പി കാബിനറ്റ് മന്ത്രിമാർ. “പോർച്ചുഗീസുകാർ നശിപ്പിച്ച ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കു”മെന്ന് ഗോവ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അത് പോരാ എന്ന മട്ടിൽ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സുദിൻ ധവാലിക്കർ, “ഗോവയിലെ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങൾ” അന്വേഷിക്കണമെന്ന് ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യോട് ആവശ്യപ്പെട്ടിരുന്നു.

സഫാ മസ്ജിദിന് നേരെയുള്ള ഈ പുതിയ ആക്രമണം പക്ഷെ, ഗോവയിലെ പള്ളികളുടെ വിസ്മരിക്കപ്പെട്ട അതുല്യമായ വാസ്തുവിദ്യ ശ്രദ്ധിക്കപ്പെടാൻ സഹായകമായി.

സ്വയം പ്രഖ്യാപിത വിദഗ്ധരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, സഫാ മസ്ജിദിന്റെ വാസ്തുവിദ്യാ ഘടകങ്ങൾ അസാധാരണമല്ല. ഇത്തരത്തിലുള്ള വേറെയും പള്ളികളുണ്ട് ഗോവയിൽ. സഫാ മസ്ജിദിൽ നിന്ന് 20 കിലോമീറ്ററിൽ അകലെ, സുർല ഗ്രാമത്തിലെ മണ്ഡോവി നദിയുടെ തീരത്ത് സമാനമായ ഒരു ഘടനയുണ്ട് – മനോഹരമായ സുർല തർ മസ്ജിദ്.

സഫാ മസ്ജിദിനെക്കാൾ ചെറുതും അലങ്കാരത്തിലും വിശദാംശങ്ങളിലും ലളിതവുമാണ് ഈ മസ്ജിദ് സമുച്ചയം. ഒരു വലിയ ചതുരാകൃതിയിലുള്ള ജല ശേഖരണ ടാങ്കിന് അഭിമുഖമായി താരതമ്യേന ചെറിയ കെട്ടിടത്തിന്റെ സമാനമായ ക്രമീകരണമാണ് മസ്ജിദിന്. പഴയ മസ്ജിദ് കെട്ടിടത്തിന് പിന്നിൽ പുതിയതായി തോന്നിക്കുന്ന ഒരു ദർഗയുമുണ്ട്.

സുർല തർ മസ്ജിദ്.

ഈ സമുച്ചയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, അതിന്റെ പ്രായം സംബന്ധിച്ചു തർക്കമുണ്ടാവാൻ വഴിയില്ല: 1936-ൽ സിദ്ധേശ്വർ ക്ഷേത്രം രജിസ്റ്റർ ചെയ്യുമ്പോൾ, സുർല ഗ്രാമത്തിലെ പ്രധാന ദേവനായ സിദ്ധേശ്വരന്റെ അനുബന്ധ ദേവൻമാരിൽ ഒന്നായി മസ്ജിദിലെ
‘പീർ സാഹെബ്’നെയും പട്ടികപ്പെടുത്തിയിരുന്നു.

മുൻകാലങ്ങളിൽ ഈ പള്ളിയിലെ മുഹറം ആഘോഷം ഗ്രാമത്തിലെ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ഒരു പ്രധാന പരിപാടിയായിരുന്നുവെന്ന് ഗ്രാമനിവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ മുസ്ലീം ജനസംഖ്യയോടൊപ്പം അത്തരം ആഘോഷങ്ങളും കുറഞ്ഞു. എന്നാൽ മാർച്ച് മാസം നടക്കുന്ന, ഗ്രാമത്തിലെ പരമ്പരാഗത വസന്തോത്സവമായ ഷിഗ്മോ ആഘോഷത്തിന്റെ ഭാഗമാവാറുണ്ട് മസ്ജിദ്.

സുർള ടാർ മസ്ജിദിലെ ജല ശേഖരണ സംവിദാനം സഫാ മസ്ജിദിലെതിന് സമാനമാണ്. അതിന്റെ ഭിത്തികളോട് ചേർന്ന് ഓഗീ കമാനങ്ങൾ കൊണ്ട് നിരത്തിയിരിക്കുന്നു, അതിനിടയിൽ വെള്ളത്തിലേക്കുള്ള പടവുകളും കാണാം. പ്രാർത്ഥനാ ഹാൾ മാത്രമുള്ള സഫാ മസ്ജിദിൽ നിന്ന് വ്യത്യസ്തമായി, ഇവിടെയുള്ള മസ്ജിദ് കെട്ടിടത്തിൽ പ്രാർത്ഥനാ ഹാളിന് പുറമെ മറ്റൊരു ഹാളും അടങ്ങിയിരിക്കുന്നു. രണ്ട് കെട്ടിടങ്ങളും തകർന്ന തൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഈ തൂണുകൾ മുൻപുണ്ടായിരുന്ന പോർട്ടിക്കോയുടെ അവശിഷ്ടങ്ങളാവാം.

പെർനെമിലെ കോർഗാവോ ദർഗയിൽ, ഇപ്പോൾ ആധുനിക സാമഗ്രികൾ ഉപയോഗിച്ച് നവീകരിച്ച സമാനമായ ഒരു ഘടനയുണ്ട് – മധ്യഭാഗം ഉയർന്ന പ്രാർത്ഥനാ ഹാളും, ഹാളിനു മുകളിൽ ചെരിഞ്ഞ ടൈൽ വിരിച്ച മേൽക്കൂരയുമാണ്. അതിനു താഴെ പുറത്തേക്ക് തള്ളി നിൽക്കുന്ന മേൽക്കൂരയുള്ള ഒരു പോർട്ടിക്കോ.
ഈ ദർഗ കെട്ടിടം തെരേകോൾ നദിക്കരയിലായത് കൊണ്ടാവാം ഇവിടെ മറ്റു ജല ശേഖരണ സംവിധാനങ്ങളൊന്നുമില്ല.

19-ാം നൂറ്റാണ്ടിൽ, പോർച്ചുഗീസ് പര്യവേക്ഷകനായ എ. ലോപ്സ് മെൻഡസ് വരച്ച്, 1886-ൽ ‘എ ഇന്ത്യാ പോർച്ചുഗീസ’ പ്രസിദ്ധീകരിച്ച സാൻക്വെലിം പള്ളിയുടെ ചിത്രത്തിലും ഇതേ ഘടന കാണാം.

1997-ൽ വാസ്തുവിദ്യാ ചരിത്രകാരനായ മെഹർദാദ് ഷോക്കൂഹി സഫാ മസ്ജിദിനെക്കുറിച്ചു നടത്തിയ പഠനം അനുസരിച്ച്, അതിന്റെ യഥാർത്ഥ മേൽക്കൂര നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നുമുള്ള മസ്ജിദിന്റെ ഒരു ചിത്രത്തിൽ മേൽക്കൂരയില്ലാത്ത, അവഗണിക്കപ്പെട്ട നിലയിലാണ് മസ്ജിദിനെ കാണാൻ കഴിയുക. ഇപ്പോൾ നിലവിലുള്ള മേൽക്കൂര അടുത്തിടെ അധികാരികൾ പണിയിച്ചതാവാം.

യഥാർഥത്തിൽ തടി കൊണ്ട് നിർമ്മിച്ച, ടൈലുകൾ കൊണ്ട് അലങ്കരിച്ച ഒരു ചരിഞ്ഞ മേൽക്കൂരയാവാം ഉണ്ടായിരിന്നിരിക്കുക. കൂടാതെ ഒരു പോർട്ടിക്കോയാൽ ചുറ്റപ്പെട്ട പ്രാർത്ഥനാ ഹാളും. ഈ ക്രമീകരണം കേരളത്തിലെ പഴയ മസ്ജിദുകൾക്ക് സമാനമാണെന്ന് മെഹർദാദ് ഷോക്കൂഹി പറയുന്നു. ഇത് പടിഞ്ഞാറൻ തീര പ്രദേശങ്ങളിലെ മുസ്ലിം പള്ളികളുടെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

പക്ഷേ, മസ്ജിദിന്റെ ഉയർന്ന നിലം, അലങ്കാര ഇടങ്ങൾ, ഓഗീ കമാനങ്ങൾ എന്നിവ ഡെക്കാൻ സുൽത്താനേറ്റുകളുടെ വാസ്തുവിദ്യയോട് സാമ്യമുള്ളതാണ്. ഇതെല്ലാം കൂടിച്ചേരുന്ന ഒരു വാസ്തുവിദ്യാ സങ്കരമാണ് ഗോവയിലെ മസ്ജിദുകളിൽ കാണാൻ സാധിക്കുക. ഗോവയുടെ വ്യതിരിക്തവും സർഗ്ഗാത്മകവുമായ വൈവിധ്യമാർന്ന വാസ്തുവിദ്യാ പാരമ്പര്യങ്ങളുടെ ഭാഗമാണ് പള്ളികൾ, ക്ഷേത്രങ്ങൾ, ഗാർഹിക വാസ്തുവിദ്യ എന്നിവയിലെ ഈ വിസ്മയങ്ങൾ.

പള്ളികളും ജല ശേഖരണ സംവിധാനങ്ങളും.

ഇനി പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ ഇല്ല എന്ന വാദത്തിലേക്ക് വരാം. വസ്തുത പരിശോദിക്കുമ്പോൾ മുസ്ലിം പള്ളികളിൽ എല്ലായ്പ്പോഴും ജലാശയങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമാകും. അവ വലിയ ടാങ്കുകൾ തന്നെ ആവണമെന്നില്ല. ചെറിയ കുളങ്ങൾ മുതൽ പടികൾ കെട്ടിയ കിണറുകളോ മറ്റ് ഘടനകളോ ആവാം. ദക്ഷിണേഷ്യയിലും, അതിനു പുറത്തും മസ്ജിദുമായി ബന്ധപ്പെട്ട ഇത്തരം നിരവധി ജലാശയങ്ങൾ കാണാൻ കഴിയും.

ഇന്നത്തെ കാലത്ത്, ഈ ജലസ്രോതസ്സുകളിൽ പലതും ആധുനിക ജലസ്രോതസ്സുകളാൽ മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ. ഏത് രൂപത്തിലായാലും, പ്രാർത്ഥനക്ക് മുമ്പ് മുസ്ലിംകൾ നടത്തുന്ന ആചാരപരമായ ‘വുദു’വിന് ജലസ്രോതസ്സ് ആവശ്യമാണ്. മുസ്ലിം പള്ളികളിൽ മാത്രമല്ല ക്രിസ്ത്യൻ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള മിക്ക ആരാധനാലയങ്ങളിലും ജല ശേഖരണ സംവിദാനങ്ങൾ ഉണ്ട്. അതിനാൽ ഹിന്ദു ആരാധനാലയങ്ങളിൽ മാത്രമാണ് വെള്ളത്തിന് പ്രാധാന്യം ഉള്ളത് എന്ന വാദം നിലനിൽക്കുന്നില്ല.

സഫാ മസ്ജിദിന്റെ ടാങ്കിനെ കുറിച്ച് പറയവേ, കർണ്ണാടകയിലെ വിജയപുരയിൽ താജ് ഖാൻ ബാവോലി പോലെയുള്ള ചില മസ്ജിദുകൾക്ക് സമാനമായ ടാങ്കുകൾ ഉണ്ടെന്ന് മെഹർദാദ് ഷോക്കൂഹി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയ്ക്ക് ഗോവയിലെ മസ്ജിദ് ടാങ്കിന്റെ അരികിലുള്ള കമാനങ്ങളൊന്നുമില്ല പകരം സമതലമായ മതിലുകളാണ്.

കേരളത്തിലെ മസ്ജിദുകളിലും അലങ്കരിച്ച ജല ശേഖരണ ടാങ്കുകൾ ഉണ്ടായിരുന്നതായി 14-ആം നൂറ്റാണ്ടിലെ മധ്യകാല പര്യവേക്ഷകനും പണ്ഡിതനുമായ ഇബ്‌നു ബത്തൂത്തയുടെ വിവരണത്തിൽ നിന്ന് വ്യക്തമാകും. . ഇന്നത്തെ കോഴിക്കോടിന് വടക്ക് ദഹ്ഫത്താനിൽ, ചതുരാകൃതിയിലുള്ള, അലങ്കരിച്ച, ചവിട്ടുപടികളുള്ള ജല ശേഖരണ സംവിദാനമുള്ള ജാമി പള്ളിയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. വലുപ്പത്തിൽ വ്യതാസമുണ്ടെങ്കിലും, ദഹ്ഫതൻ ടാങ്ക്, പോണ്ട- സുർല ടാർ ടാങ്കുകൾക്ക് സമാനമാണ്. പ്രിയോളിലെ മംഗുഷി ക്ഷേത്രത്തിലെന്നപോലെ പിന്നീടുള്ള ഗോവൻ ക്ഷേത്ര ടാങ്കുകളെയും ഈ നിർമിതികൾ സ്വാധീനിച്ചിരിക്കാം.

സഫ മസ്ജിദിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്നതും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത് പ്രകാരമുള്ള 1560 എന്ന തീയതിക്ക് മതിയായ വിശദീകരണമൊന്നും നൽകിയിട്ടില്ല എന്നതും ഈ പള്ളി സമുച്ചയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചിലതൊക്കെ മറച്ചുവെക്കപ്പെടുന്നു എന്നതിന്റെ തെളിവായി സ്വയം പ്രഖ്യാപിത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സുർള മസ്ജിദ് പോലെ സഫാ മസ്ജിദിന്റെ ഉൽഭവത്തെ സംബന്ധിച്ച രേഖകളോ ലിഖിതങ്ങളോ ലഭ്യമല്ല എന്നത് ശരിയാണ്. ആർക്കിയോളജിക്കൽ സർവേ പ്രകാരമുള്ള 1560 എന്ന തീയതി തെളിയിക്കുന്ന എന്തെങ്കിലും തനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മെഹർദാദ് ഷോക്കൂഹി വിശദീകരിക്കുന്നുണ്ട്.

എന്നാൽ, ദക്ഷിണേഷ്യയിലെ പഴയ പല കെട്ടിടങ്ങളുടെയും അടിസ്ഥാന രേഖകൾ ലഭ്യമല്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഈ പള്ളിയുടെ സാന്നിധ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരേണ്ടതില്ല. കാരണം പതിനാലാം നൂറ്റാണ്ടിൽ ഗോവ ഡെക്കാൻ സുൽത്താനേറ്റുകളുടെ ഭാഗമാകുന്നതിന് വളരെ മുമ്പുതന്നെ ഇവിടെ മുസ്ലീംകൾ ഉണ്ടായിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട്, ഏഴാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഈ പ്രദേശത്ത് മുസ്ലിം സാനിധ്യം ഉണ്ടായിരുന്നതായി രേഖകൾ സൂചിപിപ്പിക്കുന്നു.

ഇങ്ങനെ ഒരു പ്രദേശത്ത് ഒരു പള്ളിയുടെ സാന്നിധ്യത്തിൽ ആശ്ചര്യപ്പെടുന്നതിന് പകരം, കൂടുതൽ പുരാതന പള്ളികൾ എന്തുകൊണ്ട് കാണാൻ സാധിക്കുന്നില്ല എന്നതാണ് നമ്മെ അലട്ടേണ്ടത്.

അതിനുള്ള ഉത്തരം വ്യക്തമാണ്. ആ പള്ളികൾ പോർച്ചുഗീസുകാർ തകർത്തു കളഞ്ഞതാവാം. എന്നാൽ അത്തരത്തിൽ നശിപ്പിക്കപ്പെട്ട, ഇപ്പോഴും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിം, ബുദ്ധ, ജയിൻ ആരാധനാലയങ്ങളെ പറ്റി ആശങ്കയോ അത് പുനർനിർമിക്കണമെന്ന ആഗ്രഹമോ ബി.ജെ.പിക്കില്ല. ഇതിൽ നിന്നും ഇത്തരം നുണ പ്രചാരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.