Skip to content Skip to sidebar Skip to footer

ദി കേരള സ്റ്റോറി സമം ഇസ്‌ലാമോഫോബിയ

കേരളം ഐ.എസ്സിൻ്റെ റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ജനക്കൂട്ടത്തോടാണ് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി സംവദിക്കുന്നത്. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്കും മറ്റും, യുദ്ധം ചെയ്യാനും ലൈംഗിക അടിമകളാക്കാനും കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാരുമായി ഇഴഞ്ഞു നീങ്ങുകയാണ് സിനിമ.

സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ സുദീപ്തോയോടൊപ്പം ചേർന്ന് എഴുതിയ വിഷലിപ്തമായ തിരക്കഥ മത പരിവർത്തനത്തെ കുറിച്ചുള്ള തെറ്റായ കണക്കുകൾ ഇന്ത്യൻ മധ്യവർഗത്തിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് 2022ൽ ഇൻ ദി നെയിം ഓഫ് ലവ് എന്ന ഒരു ഡോക്യുമെന്ററിയും സുദീപ്തോ നിർമ്മിച്ചിരുന്നു. ഡോക്യുമെൻ്ററിയിൽ താൻ മുന്നോട്ട് വെച്ച് – എല്ലാ ഹിന്ദു-മുസ്‌ലിം ഇടപെടലുകൾക്കും പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് പറയുന്ന – വാദത്തെ പിന്തുണയ്ക്കാൻ ഫിക്ഷന്റെ സാധ്യത ഉപയോഗിക്കുകയാണ് കേരള സ്റ്റോറിയിൽ സുദീപ്തോ.

ഇതിന് പുറമെ നാടകീയത നിറഞ്ഞ് തുളുമ്പുന്ന രംഗങ്ങളും, അലമുറയിടുന്ന പശ്ചാത്തല സംഗീതവും, പ്രാചീന ആക്രമണ മുറകളും കൂടി വരുമ്പോൾ സിനിമ തീർത്തും അസഹനീയമാകുന്നു. സിനിമ ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെ മാത്രമാണ്. ഇസ്ലാമിൻ്റെ അടിസ്ഥാനം തന്നെ അതിൻ്റെ അനുയായികളെ തീവ്രവാദ ചിന്താഗതിയിലേക്ക് നയിക്കലാണെന്ന് സിനിമ പറഞ്ഞുവെക്കുന്നു. ആദ ശർമ്മ അവതരിപ്പിക്കുന്ന ശാലിനി എന്ന കഥാപാത്രം നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് മൂന്ന് പേരെ പരിചയപ്പെടുന്ന രംഗമുണ്ട് ചിത്രത്തിൽ. അതിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഓരോരുത്തരാണുള്ളത്. അതിൽ സോണിയ ബദ്ലാനി അവതരിപ്പിക്കുന്ന അസിഫ എന്ന മുസ്‌ലിം കഥാപാത്രത്തിൻ്റെ ദൈവ വിശ്വാസം തന്നെ അവളുടെ ഐ.എസ്സ് ബന്ധത്തിന് കാരണമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആസിഫ വളരെ തന്ത്രപരമായി തൻ്റെ കൂടെയുള്ള മറ്റു മതസ്ഥരെ തൻ്റെ വലയിൽ വീഴ്ത്തുന്നു. യാതൊരു സംശയമോ സംവാദമോ കൂടാതെ ആസിഫ പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവരായാണ് മറ്റുള്ളവരെ സൂദീപ്തോ സിനിമയിൽ കാണിക്കുന്നത്.

നരകത്തെ കുറിച്ച് അതുവരെ കേട്ടിട്ടില്ലാത്ത, ഹിജാബ് സ്ത്രീകളുടെ സുര്ഷിതത്വത്തിന് വേണ്ടിയാണ് എന്ന് ആസിഫ പറയുന്ന മുറക്ക് അത് വിശ്വസിച്ച് തലയിൽ തട്ടവുമിട്ട് മുസ്‌ലിം ചെറുപ്പക്കാരെ ഡേറ്റ് ചെയ്യാൻ ഇറങ്ങാൻ മാത്രം നിഷ്കളങ്കരും വ്യക്തിതമില്ലാത്തവരുമായാണ് മറ്റു മതസ്ഥരെ സുടീപ്തോ അവതരിപ്പിക്കുന്നത്.

മിക്കവാറും എല്ലാ സീക്വൻസുകളിലും ഇസ്‌ലാമിനെ സിനിമയുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായി കാണാം. ചെറിയ ഡയലോഗ് മുതൽ സിനിമയുടെ ചെറുതും വലുതുമായ ഫ്രെയിമിൽ ഒക്കെ അല്ലാഹു ആണ് ഏകദൈവം എന്നും ഇസ്‌ലാം മാത്രമാണ് ഏക മതമെന്നുമുള്ള കാഴ്ചപാടിനെ ആവർത്തിച്ച് അവതരിപ്പിക്കുന്നുണ്ട്.

ഇരകളെ കണ്ടെത്തുന്നതിൽ ഉണ്ടാവുന്ന കാലതാമസത്തിൽ അക്ഷമനായ ഒരു മതപണ്ഡിതൻ തന്റെ അനുയായികളോട് “അവരെ അടുത്ത് കൊണ്ടുവരാനും മയക്കുമരുന്ന് നൽകാനും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കഴിയുമെങ്കിൽ അവരെ ഗർഭിണിയാക്കാനും” ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം പൂർണ്ണമായി പിന്തുടർന്നതും അത് ചിത്രത്തിൽ കാണിക്കുന്നതും വേദനാജനകമാണ്.

138 മിനിറ്റ് ദൈർഘ്യമുള്ള സിനിമ പ്രസ്തുത വിഷയത്തിൽ ചർച്ചയിലുള്ള എല്ലാത്തരം അവലംബങ്ങളും ചിത്രത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ കാസർകോട് മലപ്പുറം എന്നീ സ്ഥലങ്ങൾ അപകടകരമായ റിക്രൂട്ട്‌മെന്റ് സൈറ്റുകളായാണ് ചിത്രീകരിക്കപ്പെടുന്നത്. ആസിഫയുടെ റിംഗ്‌ടോണിൽ പോലും “അല്ലാഹു” എന്ന വാക്ക് ഉപയോഗിക്കുന്നതും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ശാലിനിയുടെ കാമുകന്റെ സ്ഥലത്തെ ഒരു പോസ്റ്ററിൽ പറയുന്നത്: “ദേശീയത ഹറാമാണ്. ഇസ്ലാമാണ് നിങ്ങളുടെ ഐഡന്റിറ്റി” എന്നാണ്.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിനെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്നതാണ് സംഭാഷണത്തിന്റെ മറ്റൊരു വരി. ഇങ്ങനെ ഓരോ ഇന്ത്യൻ മുസ്‌ലിമിനെയും മതഭ്രാന്തന്മാരാക്കി, ഇസ്ലാമോഫോബിയയുടെ ആരോപണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സിനിമ ശ്രമിക്കുന്നു. മതപരിവർത്തനത്തിൽ വിലപിക്കുന്ന ഒരു ഗാനം പോലും സിനിമയിൽ ഉണ്ട്.

കേരളം മുഴുവൻ ഒരു ടൈം ബോംബിന്റെ മുകളിൽ ആണെന്നും ദൈവത്തിന്റെ സ്വന്തം നാട് അവസാനിക്കാൻ പോകുകയാണെന്നും ശാലിനിയുടെ സുഹൃത്ത് നൈമ മാത്യു പറയുന്നൊരു രംഗം ചിത്രത്തിൽ ഉണ്ട്. കേരളത്തെ ലൗ ജിഹാദ് അടക്കമുള്ള ‘മുസ്ലിം തീവ്രവാദത്തിലൂടെ’ അരക്ഷിതമായ ഒരു സ്ഥലമായി തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ് സിനിമ പ്രാഥമികമായും നിർവഹിക്കാൻ ശ്രമിക്കുന്നത്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.