Skip to content Skip to sidebar Skip to footer

അറുതിയുണ്ടാകുമോ ഭിന്നശേഷിക്കാർ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക്?

2021 മേയിൽ പർവീൺ മൽഹോത്ര ഭിനശേഷിക്കാരുടെ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) അതിന് മറുപടി നൽകിയത്; “ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്” എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത് വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്ന 5,012 പരാതികളാണ് ആകെ ഉണ്ടായിട്ടുള്ളത്.

ഇന്ത്യയിൽ ഓരോ പതിനഞ്ച് മിനിറ്റിലും ഒരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന കണക്കുമായി ചൈൽഡ് റൈറ്റ്സ് & യു (CRY)റിപ്പോർട്ട്‌. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഭിന്നശേഷിക്കാരായ കുട്ടികളെയാണ് അവർ കൂടുതലായി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.

വികലാംഗരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള (ആർ.പി.ഡബ്ല്യു.ഡി) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമം എന്നിവപോലുള്ള നിയമങ്ങൾ നിലവിലുണ്ടായിട്ടും കുട്ടികൾ ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നത് ആലോചനാ വിഷയമാണ്. ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്നവർ നിരവധി പ്രശ്ങ്ങളാണ് നേരിടുന്നത്. സാമൂഹികമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവരായത് കൊണ്ടുതന്നെ അവർക്കോ, അവരുടെ കുടുംബങ്ങൾക്കോ, അക്രമത്തിനെതിരെ പ്രതിഷേധിക്കാനോ, പരാതിപ്പെടാനോ മാർഗമില്ല എന്നതാണ് പ്രധാന പ്രശ്നം.

ഭിന്നശേഷിക്കാരായ കുട്ടികക്ക് ലൈംഗിക പീഡനത്തെക്കുറിച്ച് പുറത്ത് പറയാൻ ശേഷിയില്ലാത്തത് അവർക്കുവേണ്ടി നിയമ നടപടികൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്നു. മറ്റൊരു ദുഖകരമായ യാഥാർത്ഥ്യം, നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) വിവിധ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിയമമുണ്ടെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവരങ്ങൾ അവർ പൊതുവെ ശ്രദ്ധിക്കാറില്ല.

2021 മേയിൽ പർവീൺ മൽഹോത്ര ഈ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) അതിന് മറുപടി നൽകിയത്; “ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്” എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത്  വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്ന 5,012 പരാതികളാണ് ആകെ ഉണ്ടായിട്ടുള്ളത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും വിപരീതമാണ് എന്നുതന്നെ പറയാം.

വാർഷിക റിപ്പോർട്ട് സംബന്ധിച്ച ഒരു ഹ്രസ്വ പഠനം വെളിപ്പെടുത്തുന്നത്, വ്യത്യസ്ത സ്വഭാവത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒരു ഡാറ്റയും എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. വികലാംഗ സർട്ടിഫിക്കറ്റുകളും വൈകല്യമുള്ള കുട്ടികൾക്കുള്ള പെൻഷനും മറ്റു കാര്യങ്ങളും സംബന്ധിച്ച 3,060 ഓളം പരാതികളാണ്  2020ൽ എൻ.സി.പി.സി.ആർ 55 ജില്ലകളിൽ സംഘടിപ്പിച്ച സംസ്ഥാനം തിരിച്ചുള്ള ക്യാമ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.Disabled protest at Mumbai

ഭിന്നശേഷിക്കാരെ സർക്കാർ വേണ്ടവിധം പരിഗണിക്കാത്തതിനാൽ, വാഗ്ദാനങ്ങൾ അപൂർവ്വമായിട്ടാണ് പാലിക്കപ്പെടുന്നത്. ഇതിന്റ ജീവനുള്ള ഉദാഹരണമാണ് നുഹ് മേവാത്തിൽ നിന്നുള്ള അസ്ഥിരോഗിയായ ഷോക്കിൻ കോട്ല. 2017ൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഷോക്കിൻ കോട്ലയെ കണ്ടിരുന്നു. അദ്ദേഹത്തിന്റ അവസ്ഥ മനസ്സിലാക്കിയ മുഖ്യമന്ദ്രി ഷോക്കിന് ഒരു ജോലി വാഗ്ദാനം ചെയ്യുകയും അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പ്രഖ്യാപനം പ്രാദേശിക മാധ്യമങ്ങളെല്ലാം വലിയരീതിയിൽ ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും ഷോക്കിനെ ജോലിയിൽ പ്രവേശിപ്പിച്ചില്ല. ഹരിയാനയിലെ സി.എം ഗ്രീവൻസ് റെഡ്രസ് & മോണിറ്ററിംഗ് സിസ്റ്റം വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി അദ്ദേഹം ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല എന്നതിന്റെ തെളിവാണ്, നാല് വർഷത്തിനുള്ളിൽ വെറും 99 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന വിവരാവകാശ രേഖ. 2020 ആഗസ്റ്റിൽ ഹരിയാനയിലെ പൽവാളിൽ നിന്നുള്ള പത്തു വയസ്സുകാരി ബധിര പെൺകുട്ടിയെ അയൽവാസികൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഞാനും എന്റെ ടീമും ആക്ടിവിസ്റ്റുകൾക്കൊപ്പം മൈതാനത്ത് പോയി ജില്ലാതല ഉദ്യോഗസ്ഥരെ സഹായിക്കുകയും അംഗപരിമിതരായ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമ നടപടി കൈക്കൊള്ളുകയും ചെയ്തു. ഏതാനും മീറ്റിംഗുകൾക്ക് ശേഷം, ഇരയുടെ കുടുംബം ഈ വിഷയം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. ഞങ്ങളുടെ പൂർണ പിന്തുണയുണ്ടായിട്ടും, ‘ഒരു തരത്തിലുള്ള പ്രശ്നവും  ഉണ്ടാക്കാൻ’ അവർ ആഗ്രഹിച്ചില്ല. ഇത്തരം പ്രവണതകളെല്ലാം ഇല്ലാതാക്കി ഭിന്നശേഷിക്കാരുടെ അവകാശങ്ങളും, മറ്റും സംരക്ഷിക്കേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും കടമയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.