Skip to content Skip to sidebar Skip to footer

ഇന്ത്യൻ സമൂഹവും കോവിഡ്-19 ആഘാതങ്ങളും: എൻ.സി.എച്ച്.ആർ.ഒ സർവേ

ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നുണ്ട് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെടുകയും സാമ്പത്തികമായി പല തിരിച്ചടികളും ആരോഗ്യപരമായ അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതയോടെയും ഭയത്തോടെയുമാണ് കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത്.

മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഒ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കോവിഡ് കാലത്തെ ജനജീവിതത്തേയും ഭരണകൂട പ്രതികരണത്തേയും പഠനവിധേയമാക്കുന്നു. സർവേ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ.

  • പത്തിൽ ഒൻപതു പേരും അഥവാ 94 ശതമാനം ആളുകളും വീട്ടിൽനിന്നു പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുന്നതു ശീലമാക്കി.
  • സാമൂഹിക അകലം പാലിക്കുന്നതിൽ 85 ശതമാനം ജനങ്ങളും ബോധവാന്മാരാണ്. രണ്ടു മീറ്റർ അകലം എല്ലായ്‌പോഴും കർശനമായി പാലിക്കപ്പെടാറില്ലെങ്കിൽ പോലും, അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങൾ ജാഗ്രതയുള്ളവരാണ്.
  • 30 ശതമാനത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്ഷാമം നേരിട്ടതായി വ്യക്തമാക്കുന്നു. തൊഴിൽ പ്രതിസന്ധിയും അനൗപചാരിക സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിച്ചു.
  • പത്തിൽ ഒൻപതു പേരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി രേഖപ്പെടുത്തി. 12 ശതമാനം ആളുകൾ മാത്രമാണ് മെച്ചപ്പെട്ട സാമ്പത്തികനില രേഖപ്പെടുത്തിയത്.
  • കോവിഡ്-19 ബാധിച്ച് സുഖം പ്രാപിച്ചവരുമായുള്ള സമ്പർക്കത്തിനോ അവരുമായി ബന്ധപ്പെടാനോ തയ്യാറല്ലെന്ന് 52 ശതമാനം പേർ.
  • ഈ മഹാമാരിയുടേത് വെറുപ്പിന്റെയും അവഗണനയുടെയും മാറ്റിനിർത്തപ്പെടലുകളുടെയും കൂടി കാലഘട്ടമാണെന്നും സർവേ വിശകലനം. 32 ശതമാനം ആളുകൾ വ്യത്യസ്‌ത രീതിയിലുള്ള അപമാനത്തിന്റെയും വെറുപ്പിന്റെയും സമീപനങ്ങൾക്ക് അനുഭവസ്ഥരായി.
  • 46 ശതമാനം പേർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കയ്യിൽ നിന്ന് കടം വാങ്ങിയും, 22 ശതമാനം പേർ സന്നദ്ധ സംഘടനങ്ങളുടെ സഹായങ്ങൾ സ്വീകരിച്ചും, 12 ശതമാനം പേർ ലോണുകളെടുത്തും, 9 ശതമാനം പേർ സർക്കാർ സഹായങ്ങളിൽ ആശ്രയിച്ചുമാണ് സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടത്. 18 ശതമാനം പേർ സമ്പാദ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തങ്ങൾക്കു സാമ്പത്തികമായി കാര്യമായ ഞെരുക്കം നേരിട്ടില്ലെന്നും രേഖപ്പെടുത്തി.
  • 48 ശതമാനം പേർക്ക് തൊഴിൽ നഷ്‌ടവും 31 ശതമാനം പേർക്ക് ഭാഗികമായ തൊഴിൽ പ്രതിസന്ധിയും നേരിട്ടു.
  • 73 ശതമാനം പേർ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു.
  • കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഓൺലൈൻ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തത് 41 ശതമാനം ജനങ്ങൾക്ക്.
  • തങ്ങളുടെ സംസ്ഥാനങ്ങളിൽ കോവിഡ് ചികിത്സക്കുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് 44 ശതമാനം പേർ രേഖപ്പെടുത്തി.
  • കോവിഡ് കാലത്തു മറ്റു അസുഖങ്ങൾക്കുള്ള ചികിത്സ സൗകര്യങ്ങൾ ലഭിക്കുന്നതിൽ അസൗകര്യം നേരിട്ടതായി 79 ശതമാനം പേർ.
  • കാര്യക്ഷമമായ രീതിയിൽ ലോക്‌ഡൗൺ നടപടികൾ നടപ്പാക്കേണ്ടിയിരുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 71 ശതമാനം പേർ.
  • സർക്കാറിന്റെ സൗജന്യ ഭക്ഷണകിറ്റുകൾ ലഭിച്ചില്ലെന്ന് 55 ശതമാനം ആളുകൾ വ്യക്തമാക്കി.
  • സർക്കാർ ഇടപെടലുകൾ കൊണ്ട് കാര്യക്ഷമമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് 58 ശതമാനം പേർ വിശ്വസിക്കുന്നു.
  • സർക്കാറിന്റെ അടിച്ചമർത്തൽ നടപടികളും സ്വകാര്യ അജണ്ടകളും നടപ്പിലാക്കാൻ മഹാമാരി ഒരു മറയായി ഉപയോഗിക്കപ്പെട്ടുവെന്ന് 77 ശതമാനം പേർ.
  • കുടിയേറ്റ തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സംരക്ഷണത്തിനായുള്ള നടപടികൾ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് 75 ശതമാനം പേർ  പ്രതികരിച്ചു. അറുപതിലധികം ദിവസങ്ങൾക്കു ശേഷം മാത്രമാണ് സുപ്രീംകോടതി കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ തയ്യാറായത്.
  • വെറുപ്പിന്റെ രാഷ്ട്രീയം ശക്തമായി രാജ്യത്തു നിലനിൽക്കുന്നതായി 81 ശതമാനം ആളുകൾ രേഖപ്പെടുത്തി.
  • ആരോഗ്യപ്രവർത്തകരോട് അകമഴിഞ്ഞ കടപ്പാടുള്ളതായി 85 ശതമാനം ജനങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മഹാമാരിയെ നേരിടുന്നതിൽ കാര്യക്ഷമായിരുന്നില്ലെന്നു 77 ശതമാനം പ്രതികരണം.
  • സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വർധനവുണ്ടായതായി അനുഭവപ്പെട്ടുവെന്നു 42 ശതമാനം പേർ പ്രതികരിച്ചു.
  • കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള  പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു വിശ്വസിക്കുന്നതായി പകുതിയിലധികം പേരും പ്രതികരിച്ചു.

പ്രതികരിക്കാൻ തയ്യാറായവരുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ടും, ഫലപ്രദമായ കോവിഡ് പ്രതിരോധ നടപടികൾ ഭാവിയിൽ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുമാണ് സർവേ നടപ്പിലാക്കിയത്.

Thumbnail

Source :

https://www.nchro.org/index.php/2020/09/03/impact-of-covid-19-on-indian-society-nchro-survey-report/

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.