Skip to content Skip to sidebar Skip to footer

തൊഴിൽ വിവേചനങ്ങളും വെല്ലുവിളികളും

ജാതി മൂലം സാമൂഹികമായി വിവേചനം നേരിടുന്ന വലിയ മേഖലയാണ് തൊഴിൽ മേഖല. തൊഴിൽ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും സാമൂഹികമായി ‘മേൽ-കീഴ്’ എന്നൊരു ക്രമം ഉണ്ടാക്കിയുമാണ് ഇന്ത്യയിൽ ജാതി നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ ജാതി വ്യവസ്ഥയുടെ സ്വാധീനവും പങ്കും വളരെ വലുതാണ്. ഡോ. ബി.ആർ അംബേദ്‌കർ ഇതിനെ കുറിച്ച് പറയുന്നത്: “ഇന്ത്യയില്‍ ഒരാള്‍ മാലിന്യ നിർമാർജന തൊഴിലാളി (മാന്വൽ സ്കാവഞ്ചേഴ്സ്) ആവുന്നത് അയാളുടെ താെഴിലുകൊണ്ടല്ല, മറിച്ച് ജന്മം കൊണ്ടാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നത് കൊണ്ട് തന്നെ അയാള്‍ ആ തൊഴില്‍ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യവും അപ്രസക്തമാണ്”.

തൊഴിൽ സംബന്ധമായ ജാതിയെകുറിച്ചുള്ള ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ നിർമാർജന തൊഴിൽ ചെയ്‌തു ജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ. മറ്റെന്തൊക്കെ യോഗ്യതകൾ ഉണ്ടെങ്കിലും ഒരു വ്യക്തിയുടെ ജന്മം മാത്രം അടിസ്ഥാനമാക്കി പാരമ്പര്യ തൊഴിൽ മാത്രമേ ചെയ്യാവൂ എന്ന ക്രൂരമായ സമ്പ്രദായങ്ങൾ ഇന്നും സ്വതന്ത്ര്യ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവർ. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെ‌ൻസസ് പ്രകാരം ഇന്ത്യയിൽ 1,82,505 കുടുംബങ്ങൾ മാലിന്യ നിർമാർജന (മാന്വൽ സ്കാവഞ്ചേഴ്സ്) തൊഴിൽ ചെയ്‌തു ജീവിക്കുന്നു. എൻ.സി.എസ്.കെയുടെ (National Commission for Safai Karamchari) കണക്കുകൾ പ്രകാരം മാന്വൽ സ്കാവഞ്ചിങ് നിരോധിച്ച് കൊണ്ടുള്ള നിയമം പാസാക്കിയതിന് ശേഷം 2019 വരെ ഏകദേശം ഇന്ത്യയിൽ 817 പേർ മരണപ്പെട്ടു. 2019ലെ ആദ്യ ആറുമാസത്തിനിടയിൽ 50 പേർ ജോലിക്കിടെ മരണപ്പെടുകയുണ്ടായി.

വിസർജ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞ ആഴത്തിലുള്ള കുഴികളിൽ നിന്നും ഡ്രയിനേജുകളിൽ നിന്നും ശൗചാലയങ്ങളിൽ നിന്നും, ആധുനിക യന്ത്ര സംവിധാനങ്ങളൊന്നുമില്ലാതെ സ്വജീവൻ അപകടപ്പെടുത്തിയാണ് ഇത്തരം അധ്വാന പരിശ്രമങ്ങളിൽ മാലിന്യ നിർമാർജന തൊഴിലാളികൾ ഏർപ്പെടുന്നത്. ഇത്തരത്തിലുള്ള ജോലികൾ മനുഷ്യന്റെ ആത്മാഭിമാനത്തിനും സമൂഹിക അസമത്വത്തിനും കാരണമാകും എന്നതിന്റെ അടിസ്ഥാനത്തിൽ 1993ൽ ഇന്ത്യയിൽ മാന്വൽ സ്കാവഞ്ചിങ് നിരോധിച്ചുകൊണ്ട് ‘എംപ്ലോയ്‌മെന്റ് ഓഫ് മാനുവൽ സ്‌കാവഞ്ചേഴ്‌സ് ആൻറ് കൺസ്ട്രക്ഷൻ ഓഫ് ഡ്രൈ ലാട്രിൻസ് നിരോധിത നിയമം’ (Employment of Manual Scavengers and Construction of Dry Latrines (Prohibition) Act, 1993) പാസാക്കുകയുണ്ടായി. 2013ൽ മാലിന്യ നിർമാർജന തൊഴിൽ നിരോധനം കർശനമാക്കി കൊണ്ടും അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന നിർദ്ദേശവും ഉയർന്നുവരികയുണ്ടായി.Manual Scavenging - 1

മാലിന്യ നിർമാർജന തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ കണക്കുകളോ രേഖകളോ ഇതുവരെ ഒരു സംസ്ഥാന സർക്കാറുകളും കൃത്യമായി ശേഖരിക്കുകയോ അവർക്കുവേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുകയോ ചെയ്‌തിട്ടില്ല. സർക്കാർ രേഖകൾ പ്രകാരം 13 സംസ്ഥാനങ്ങളിലായി ആകെ 12,742 പേർ മാത്രമാണ് ഇന്ത്യയിൽ മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരായി ഉള്ളത്. എന്നാൽ 2011 സെൻസസ് പ്രകാരം 7,40,078 പേർ മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരായി ഇന്ത്യയിലുണ്ട് എന്ന് കൃത്യമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരപ്പെട്ടിട്ടുള്ളത്. മരണ നിരക്കിൽ ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യഥാക്രം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 2017ൽ സുപ്രീംകോടതി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞ് അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു. തമിഴ്‌നാട്ടിൽ 75 ശതമാനം കേസുകൾക്ക് നഷ്‌ടപരിഹാരം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഹിന്ദു ജാതി വ്യവസ്ഥയിലെ വിവേചനത്തിന്റെ ഫലമായി കാലങ്ങളായി നിലനിൽക്കുന്നതും ദലിത് സമുദായങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതുമായ ഒന്നാണ് മാലിന്യ നിർമാർജന തൊഴിൽ അഥവാ മാന്വൽ സ്കാവഞ്ചിങ്. ജാതി വേർതിരിച്ചുകൊണ്ടുള്ള ഇത്തരം സമ്പ്രദായങ്ങൾ സാമൂഹിക വിവേചനത്തിനും അസമത്വത്തിനും കാരണമാകുന്നു. മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരുടെ ജീവിത വെല്ലുവിളികൾ സുരക്ഷിതമില്ലായ്‌മ, ദാരിദ്ര്യം, ക്രമരഹിതം, മിനിമം വേതനം എന്നിവയും അവരുടെ ആരോഗ്യസ്ഥിതിയും കരാറുകാരുടെ ചൂഷണവും മാത്രമല്ല, താഴ്ന്ന ഒരു വിഭാഗം ആളുകൾ ഉയർന്ന മറ്റൊരു വിഭാഗത്തിന്റെ മലമൂത്ര വിസർജ്യങ്ങൾ വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യരാണെന്നും ഉയർന്ന വിഭാഗത്തെ സേവിക്കുന്നതിന് ആളുകൾ (താഴ്ന്ന ജാതിക്കാർ) അനിവാര്യമാണ് എന്ന ജാതി വ്യവസ്ഥയുടെ നിർബന്ധത്തിൽ നിന്ന്, സ്വാതന്ത്ര്യം ലഭിച്ച് 73 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ അധഃസ്ഥിത വിഭാഗത്തിന് എന്നാണ് സ്വാതന്ത്ര്യവും ഇഷ്‌ട ജീവിതം നയിക്കാനുള്ള പൗരന്റെ മൗലികാവകാശവും ലഭിക്കുക എന്ന ചോദ്യം പ്രസക്തമാണ്. മഹാത്മ ഗാന്ധി മാലിന്യ നിർമാർജന തൊഴിലിനെ ഉപമിച്ചത് ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നതിനോട് സമീകരിച്ചുകൊണ്ടാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി മാലിന്യ നിർമാർജന തൊഴിൽ ഒരു ആത്മീയ അനുഭവമായികൊണ്ട് വിശേഷിപ്പിക്കുന്നതുമെല്ലാം ജാതി വ്യവസ്ഥ സാധ്യമാക്കാനുള്ള ശ്രമങ്ങളായി വേണം കാണാൻ. തൊഴിലുമായി കൂടി കലർന്നിട്ടുള്ള ജാതി സമ്പ്രദായങ്ങളെ ഇല്ലായ്‌മ ചെയ്‌താൽ മാത്രമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥയെ ഒരു പരിധിവരെ തകർക്കാൻ കഴിയുകയുള്ളു.

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.