Skip to content Skip to sidebar Skip to footer

ഈ കുട്ടികൾ പോകുന്നത് അപകടത്തിലേക്ക്!

ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. 

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്  നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ‌.സി‌.പി‌.സി‌.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ പ്ലാറ്റഫോമുകളിൽ അക്കൗണ്ടുള്ള പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. സാധാരണയായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രായം പതിമൂന്ന് വയസ്സാണ്. എന്നാൽ, പത്തു വയസ് പ്രായമുള്ള 37.8 ശതമാനത്തോളം കുട്ടികൾക്ക് ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. അതേ പ്രായത്തിലുള്ളവരിൽ തന്നെ 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട് എന്നാണ് കണ്ടത്തിയത്. ഇത് വിവിധ സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമുകൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.

ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക, പെരുമാറ്റ, മാനസിക, സാമൂഹിക പ്രശ്നങ്ങൾ പഠിക്കുന്നതിന്റ ഭാഗമായാണ്, കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ കമ്മീഷൻ (എൻ‌സി‌പി‌സി‌ആർ) ഇത്തരമൊരു പഠനം നടത്തിയത്. അവർ പറയുന്നത് ഇങ്ങനെയാണ്; “സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പലതരത്തിലുള്ള കണ്ടൻ്റ് ഉണ്ട്. അവയിൽ പലതും കുട്ടികൾക്ക് അനുയോജ്യമല്ല. അക്രമം, അശ്ലീലം അടങ്ങിയ ഉള്ളടക്കം മുതൽ, കുട്ടികളെ ഓൺ‌ലൈനിലൂടെ ദുരുപയോഗം ചെയ്യുന്നവ വരെ അവയിലുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ, ശരിയായ മേൽനോട്ടവും കർശനമായ നിയന്ത്രണങ്ങളും ആവശ്യമാണ്”.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 3,491 സ്കൂൾ കുട്ടികൾ, 1534 രക്ഷിതാക്കൾ, 60 സ്കൂളുകളിൽ നിന്നുള്ള 786 അധ്യാപകർ എന്നിവരടങ്ങുന്ന 5,811 പേരെ പങ്കെടുപ്പിച്ച് അവരുടെ പ്രതികരണങ്ങൾ ശേഖരിച്ചു കൊണ്ടാണ് പഠനം നടത്തിയത്. പ്രതികരിച്ചവരിൽ 62.6 ശതമാനം ആളുകളുടെയും കുട്ടികൾക്ക് സ്മാർട്ട്‌ ഫോണുകളും ഇൻറർനെറ്റും ആക്‌സസ് ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം അവരുടെ മാതാപിതാക്കളുടെ മൊബൈൽ ഫോണുകളാണെന്നും  കണക്കുകൾ കാണിക്കുന്നു.

“എട്ടു മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 30.2 ശതമാനം പേർക്കും സ്വന്തമായി സ്മാർട്ട്‌ഫോണുകൾ ഉണ്ടെന്നും അവർ എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയും അത് ഉപയോഗിക്കുന്നുണ്ടന്നും പഠനം പറയുന്നുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകൾ (40 ശതമാനം), പഠന സാമഗ്രികൾ (31 ശതമാനം), സംഗീതം (31.30 ശതമാനം), ഗെയിമുകൾ (20.80 ശതമാനം) എന്നിവക്കാണ് കുട്ടികൾ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നത്.  സ്മാർട്ട്‌ഫോണുകളിലും ഇന്റർനെറ്റ് ഉപകരണങ്ങളിലും കുട്ടികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ, 52.9 ശതമാനം പേരും ചാറ്റിംഗ് എന്നാണ് ഉത്തരം നൽകിയത്.10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ പഠനത്തിനും വിദ്യാഭ്യാസത്തിനുമായി സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്.

78.90 ശതമാനം കുട്ടികളും തങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും സംഗീതം കേൾക്കുന്നതിനും ചാറ്റിംഗിനുമായി 0-2 മണിക്കൂർ വരെ ചെലവഴിക്കുന്നുവെന്നും കണ്ടത്തിയിട്ടുണ്ട്. 15.80 ശതമാനം കുട്ടികൾ സ്മാർട്ട്‌ഫോണുകൾക്കായി 2-4 മണിക്കൂർ ചെലവഴിക്കുമ്പോൾ, 5.30 ശതമാനം പേർ  നാല് മണിക്കൂറിൽ കൂടുതൽ ചെലവഴിക്കുന്നു. 76.20 ശതമാനം കുട്ടികൾ ഉറങ്ങുന്നതിനുമുമ്പ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ഉറങ്ങുന്നതിനു മുമ്പ്  സ്മാർട്ട്‌ഫോണുകൾ / സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ.  ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും. അതുവഴി പഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് കിടക്കയിൽ വെച്ച് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ടന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

“13 ശതമാനം കുട്ടികൾ  പഠിക്കുമ്പോൾ മാത്രമാണ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ 23.30 ശതമാനം കുട്ടികൾ പതിവായി ഇവ ഉപയോഗിക്കുന്നുണ്ട്. 30.10 ശതമാനം കുട്ടികൾ അപൂർവമായി മാത്രം ഇവ ഉപയോഗിക്കുന്നവരാണ്.

ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്നും  പഠനങ്ങൾ പറയുന്നു. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം അനുവദിക്കുന്നതിൽ അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  വിദ്യാർത്ഥികൾ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനുള്ള പ്രയാസമാണ്. അതിനാൽ ഈ വിഷയത്തിൽ നല്ല ജാഗ്രത വേണമെന്നാണ് എൻ‌.സി‌.പി‌.സി‌.ആർ പഠനങ്ങൾ പറയുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.