Skip to content Skip to sidebar Skip to footer

മണിപ്പുർ സംഘർഷം ഒരു മാസം തികയുമ്പോൾ

മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്?

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ‘മെയ്തെ’കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ് സംഘർഷത്തിന്റെ മുൻ നിരയിലുള്ളത്. “രണ്ട് സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ” യാണ് “സാമുദായിക ഐക്യത്തിന്റെ മഹത്തായ സംസ്കാരത്തെ” തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾക്ക് കാരണമായതെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബൈരെൻ സിംഗിന്റെ വിശദീകരണം. എന്നാൽ ആരാണ് ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചത്? എന്തുകൊണ്ടാണ് ഒരു മാസത്തോളം നീണ്ട് നിന്ന ആക്രമണ പരമ്പരകൾ, സിംഗിന്റെ കീഴിലുള്ള ബി.ജെ.പി സർക്കാരിന് നിയന്ത്രിക്കാനാകാതെ പോയത്?

2017 ലാണ് ബി.ജെ.പി മണിപ്പൂരിൽ അധികാരത്തിലേറുന്നത്. 2014 ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം, രാജ്യത്താകമാനം അവർ നടപ്പിലാക്കിയ “തീവ്ര ഹിന്ദുത്വവത്കരണം”, മണിപ്പൂരിലെ ഹിന്ദു ഭൂരിപക്ഷ വിഭാഗമായ മെയ്തേകളെയും സ്വാധീനിച്ചു. അതുവരെ മതത്തിന്റെ പേരിൽ പരസ്പരം വിഭാഗീയത വെച്ച് പുലർത്തിയിട്ടില്ലാത്ത ഹിന്ദു മതസ്ഥരായ മെയ്തെകളും, ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട ആദിവാസികളും തമ്മിൽ അകലാൻ ബി.ജെ.പിയുടെ പദ്ധതികൾ കാരണമായി.

അങ്ങനെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് 2017 ലും പിന്നീട് 2022 ലും ബി.ജെ.പി മണിപ്പുരിൽ അധികാരത്തിലേറുന്നത്. ചരിത്രപരമായ പിഴവുകൾ തിരുത്തുമെന്ന് ബി.ജെ.പി മെയ്തെ സമുദായത്തിന് വാഗ്ദാനം ചെയ്തു. മണിപ്പുരിൽ രാഷ്ട്രീയമായും സാമൂഹികമായും വിശേഷാധികാരമുള്ള വിഭാഗമാണ് മെയ്തെകൾ. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 % വും മെയ്തെകളാണ്. അതേസമയം 33 ആദിവാസി സമുദായങ്ങൾ എല്ലാം കൂടെ ജനസംഖ്യയുടെ 44% മാണ് വരുന്നത്. ഈ വസ്തുത നിലനിൽക്കെ, തങ്ങൾ ജനസംഖ്യയിൽ കുറഞ്ഞു വരികയാണെന്നും, തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ തങ്ങൾക്ക് പ്രത്യേക പരിഗണന വേണമെന്നുമുള്ള ആവശ്യവുമായി മെയ്തെ വിഭാഗം കോടതിയെ സമീപിച്ചു. കുക്കി വിഭാഗങ്ങൾ താമസിക്കുന്ന മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ, ഒ.ബി.സി വിഭാഗത്തിൽ പെട്ട മെയ്തെകളെ ആദിവാസി ഭൂമി സംരക്ഷണ നിയമം (ആർട്ടിക്കിൾ 371 സി) അനുവദിക്കുന്നില്ല. അതിനാൽ തങ്ങൾക്ക് ഷെഡ്യൂൾഡ് ട്രൈബ്സ് പദവി നൽകണമെന്ന മെയ്തെകളുടെ ആവശ്യം 2023 ഏപ്രിൽ 19 ന്, മണിപ്പൂർ ഹൈകോടതി ശരിവെക്കുകയും സർക്കാരിനോട് ഇത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപെടുകയും ചെയ്തു.

അതേസമയം, രാഷ്ട്രീയമായി വിശേഷാധികാരമുള്ള ഭൂരിപക്ഷ വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകിയാൽ അത് ആദിവാസി സമുദായങ്ങളുടെ അരികുവത്കരണത്തിനും അവകാശലംഘനങ്ങൾക്കും കാരണമാകുമെന്നത് ചൂണ്ടിക്കാണിച്ചാണ് ‘ഓൾ ട്രൈബൽസ് സ്റ്റുഡന്റസ് യൂണിയൻ മണിപ്പൂരി’ന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ആദിവാസി സമൂഹങ്ങൾ സമരത്തിനിറങ്ങിയത്.

എന്നാൽ, മെയ് 3 ന് സമാധാനപരമായി ആരംഭിച്ച സമരം പെട്ടെന്ന് സംഘർഷഭരിതമാകുകയും, പിന്നീട് വലിയ കലാപത്തിലേക്ക് നയിക്കുകയുമാണുണ്ടായത്.

കുക്കി-സോമി-ഹ്മാർ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ സംരക്ഷിത വനം, വന്യജീവി സങ്കേതം എന്നിവയായി പ്രഖ്യാപിക്കുക, പ്രദേശവാസികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുക, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള കുക്കി-ചിൻ “അനധികൃത” കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് മുഖം-തിരിച്ചറിയൽ സംവിധാനങ്ങൾ അവതരിപ്പിക്കുക, എന്നിങ്ങനെ ബി.ജെ.പി സർക്കാരിന്റെ ആദിവാസി വിരുദ്ധ നയങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന കാരണം. മാത്രമല്ല, കുക്കി വിഭാഗക്കാർ താമസിക്കുന്ന വന പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാരിന്റെ മയക്കുമരുന്നു വേട്ടയും ഈ വിഭാഗക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

മെയ്തെകൾക്ക് എതിരായ ആക്രമണങ്ങൾ, ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം എന്ന രീതിയിലാണ് സംഘ്പരിവാർ പ്രചാരകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ബി.ജെ.പിക്ക് നൽകുന്ന രഷ്ട്രീയ നേട്ടം ചെറുതല്ല. എന്തുകൊണ്ടാണ് മണിപ്പൂരിലെ ആക്രമണങ്ങൾ തടയാൻ ബി.ജെ.പി സർക്കാർ വിമുഖത കാണിക്കുന്നതെന്നതിന്റെ ഉത്തരം ഈ പ്രചാരണങ്ങളിൽ നിന്നും വ്യക്തമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.