ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു.
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. [ഇബ്രാഹീം അബു മുസ്തഫ/റോയിട്ടേഴ്‌സ്]
ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ആശുപത്രിയിൽ നിന്ന്. [മുഹമ്മദ് ആബേദ്/എഎഫ്‌പി]
തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. [ സൈദ് ഖത്തീബ്/എഎഫ്‌പി]
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നൂർ സ്വീദിയുടെ (19) മൃതദേഹവുമായി ബന്ധുക്കൾ. [ഹൊസാം സലിം/അൽ ജസീറ]
ഷെയ്ഖ് എജ്‌ലീൻ പ്രദേശത്തെ നാശനഷ്ട്ടങ്ങൾ നോക്കി കാണുന്ന പലസ്തീൻ കുട്ടികൾ. [ഹൊസാം സലിം /അൽ ജസീറ]
വെള്ളിയാഴ്ച ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പരിക്കേറ്റ ഫലസ്തീൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു [അനസ് ബാബ/എഎഫ്‌പി]
ശനിയാഴ്ച ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു സിവിലിയൻ വാഹനം ഇസ്രായേൽ തകർക്കുകയുണ്ടായി. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. [ഹൊസാം സലിം /അൽ ജസീറ].
ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ബാക്കിയായ സാധനങ്ങൾ ശേഖരിക്കുന്ന പലസ്തീനികൾ. [ഹൊസാം സലിം /അൽ ജസീറ]
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പൂർണമായും തകർന്ന അഞ്ച് നില കെട്ടിടം. [ഹൊസാം സലിം /അൽ ജസീറ].
ഗസ്സക്കെതിരെയുള്ള ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ട്, ഇസ്‌ലാമിക് ജിഹാദ് പോരാളികൾ ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം നടത്തി. [ഹൊസാം സലിം /അൽ ജസീറ].