Skip to content Skip to sidebar Skip to footer

അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.

കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്’ പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ.

‘കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്‘ (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി, ക്രിമിനൽ കുറ്റകൃത്യം, രാഷ്ട്രീയം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു റിപ്പോർട്ട് ചെയ്യുന്നവരാണ് – ഈ മൂന്ന് വിഷയങ്ങൾ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.

ഇത്തരത്തിലുള്ള പകപോക്കലുകൾ ചെറുനഗരങ്ങളിലെ പത്രപ്രവർത്തകർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇങ്ങനെ ജീവൻ പണയം വെച്ച് ജോലി എടുക്കേണ്ടി വരുന്ന മധ്യപ്രവർത്തകർ പക്ഷെ, കൊല്ലപ്പെടുമ്പോൾ, അവരുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന്
സി.പി.ജെ ചൂണ്ടികാണിക്കുന്നു. ചെറുനഗരങ്ങളിലെ പത്രപ്രവർത്തകർ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ ഒറ്റപ്പെട്ട, ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്.

നീതിന്യായ വ്യവസ്ഥയുടെ പരാജയവും, മാധ്യമ ഐക്യദാർഢ്യത്തിന്റെ അഭാവവും ശിക്ഷാനടപടികളില്ലാത്ത സംസ്‌കാരവും മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള കുറ്റ കൃത്യങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പീപ്പിൾസ് ആർകൈവ് ഓഫ് റൂറൽ ഇന്ത്യ (പരി) നിരീക്ഷിക്കുന്നു. മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി സുരക്ഷിതമായി നിർവഹിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ഗവൺമെന്റാണ്. എന്നാൽ, അത് കൊണ്ടു മാത്രമായില്ല. ഇത്തരം അപകടങ്ങൾ തടയുന്നതിൽ മാധ്യമ സംഘടനകൾക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സി.പി.ജെ ചൂണ്ടികാണിക്കുന്നു.

കൊല്ലപ്പെട്ട ഇന്ത്യ ടുഡേ ഗ്രൂപ്പ് റിപ്പോർട്ടർ അക്ഷയ് സിംഗ്; സ്വതന്ത്ര മധ്യപ്രവർത്തകൻ ജഗേന്ദ്ര സിംഗ് ; റിപ്പോർട്ടർ ഉമേഷ് രാജ്‌പുത് (‘സി പി ജെ’).

സി.പി.ജെ രേഖകളിൽ പറയുന്ന മൂന്ന് കേസുകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ മാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന അരക്ഷിതാവസ്‌ഥ ചൂണ്ടികാണിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, സംസ്ഥാന സർക്കാരുകൾ, മാധ്യമങ്ങൾ എന്നിവയ്‌ക്കുള്ള ശുപാർശകളും ഉൾപ്പെടുന്നു.

നിരീക്ഷണങ്ങൾ:

  1. 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.2 ബില്യൺ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇത്തരമൊരു രാജ്യത്ത് ദേശീയതലത്തിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പ്രവർത്തികമാക്കൽ എളുപ്പമല്ല. കൂടാതെ ക്രമസമാധാനത്തിന്മേൽ സംസ്ഥാനങ്ങൾ കൂടുതൽ അധികാരപരിധി പ്രയോഗിക്കുന്നത് രാജ്യവ്യാപകമായി മധ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു.

2 . 2015 സെപ്തംബറിൽ, രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സി.ബി.ഐ, ജോലിഭാരവും ജീവനക്കാരുടെ കുറവും മൂലമുള്ള ബുദ്ധിമുട്ട് സുപ്രീം കോടതിയിൽ സമ്മതിക്കുകയുണ്ടായി. 1,200 ലധികം കേസുകളിൽ ആ വർഷം സി.ബി.ഐ അന്വേഷിക്കുന്നുണ്ടായിരുന്നു. അതേസമയം ഏജൻസിക്ക് കൈമാറിയ 9,000 കേസുകൾ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു.

3 . ഈ സാഹചര്യത്തിലും, സി.ബി.ഐ തസ്തികകളിൽ 16 ശതമാനത്തോളം (ഏകദേശം 724) ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2013 അവസാനത്തോടെ ഇന്ത്യയിലെ കോടതികളിൽ 31 ദശലക്ഷത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നതായി സർക്കാർ കണക്കുകൾ ചൂണ്ടികാണിക്കുന്നു.

  1. 1992 മുതൽ, സി.പി.ജെ രേഖകൾ പ്രകാരം ഇന്ത്യയിൽ 40-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 27 പേർ അവരുടെ ജോലി ചെയ്തതിനുള്ള പ്രതികാരമായാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിലൊന്നും ഇതുവരെ ശിക്ഷാനടപടി ഉണ്ടായിട്ടില്ല. ബാക്കി 25 ഓളം കേസുകളിൽ അവരുടെ ജോലിക്ക് വേണ്ടിയാണോ മധ്യപ്രവർത്തകർ കൊല്ലപ്പെട്ടത് എന്ന് സി.പി.ജെ അന്വേഷിക്കുന്നുണ്ട്.
  2. സി.പി.ജെ രേഖകൾ പ്രകാരം, കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ 89 ശതമാനവും അച്ചടി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു, 56 ശതമാനം പേരും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  3. 2014ൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന മൊത്തം ആക്രമണങ്ങളിൽ 70 ശതമാനവും ഉത്തർപ്രദേശിലാണ്.
  4. 2015 ഫെബ്രുവരിയിൽ, മാധ്യമ സംഘടനകളുടെയും പത്രസ്വാതന്ത്ര്യ ഗ്രൂപ്പുകളുടെയും ഒരു കൂട്ടായ്മ
    ‘എ കൾച്ചർ ഓഫ് സേഫ്റ്റി’ (എ.സി.ഓ.എസ് ) സഖ്യത്തിൽ ഒപ്പുവക്കുകയുണ്ടായി. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും, മാധ്യമസ്ഥാപനങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രതിബദ്ധതകളും കേന്ദ്രീകരിച്ചുകൊണ്ടുള്ള എ.സി.ഓ.എസിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 65-ലധികം സംഘടനകൾ ഒപ്പുവെച്ചു. എന്നാൽ ഇതുവരെ ഇന്ത്യ ഈ സഖ്യത്തിന്റെ ഭാഗമായിട്ടില്ല.
  5. 2007 മാർച്ചിനും 2016 ഏപ്രിൽ 1നും ഇടയിൽ, രാജ്യത്ത് കുറഞ്ഞത് 58 ആക്ടിവിസ്റ്റുകളെങ്കിലും കൊല്ലപ്പെടുകയും 250-ലധികം പേർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സ്ഥിരമായി അപേക്ഷകൾ സമർപ്പിച്ചിരുന്നവരാണ് അക്രമിക്കപെട്ടവരിൽ ഭൂരിഭാഗവും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.