കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്’ പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ.
‘കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്‘ (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി, ക്രിമിനൽ കുറ്റകൃത്യം, രാഷ്ട്രീയം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു റിപ്പോർട്ട് ചെയ്യുന്നവരാണ് – ഈ മൂന്ന് വിഷയങ്ങൾ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ഇത്തരത്തിലുള്ള പകപോക്കലുകൾ ചെറുനഗരങ്ങളിലെ പത്രപ്രവർത്തകർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇങ്ങനെ ജീവൻ പണയം വെച്ച് ജോലി എടുക്കേണ്ടി വരുന്ന മധ്യപ്രവർത്തകർ പക്ഷെ, കൊല്ലപ്പെടുമ്പോൾ, അവരുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന്
സി.പി.ജെ ചൂണ്ടികാണിക്കുന്നു. ചെറുനഗരങ്ങളിലെ പത്രപ്രവർത്തകർ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ ഒറ്റപ്പെട്ട, ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്.
നീതിന്യായ വ്യവസ്ഥയുടെ പരാജയവും, മാധ്യമ ഐക്യദാർഢ്യത്തിന്റെ അഭാവവും ശിക്ഷാനടപടികളില്ലാത്ത സംസ്‌കാരവും മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള കുറ്റ കൃത്യങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പീപ്പിൾസ് ആർകൈവ് ഓഫ് റൂറൽ ഇന്ത്യ (പരി) നിരീക്ഷിക്കുന്നു. മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി സുരക്ഷിതമായി നിർവഹിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ഗവൺമെന്റാണ്. എന്നാൽ, അത് കൊണ്ടു മാത്രമായില്ല. ഇത്തരം അപകടങ്ങൾ തടയുന്നതിൽ മാധ്യമ സംഘടനകൾക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സി.പി.ജെ ചൂണ്ടികാണിക്കുന്നു.
സി.പി.ജെ രേഖകളിൽ പറയുന്ന മൂന്ന് കേസുകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ മാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന അരക്ഷിതാവസ്‌ഥ ചൂണ്ടികാണിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, സംസ്ഥാന സർക്കാരുകൾ, മാധ്യമങ്ങൾ എന്നിവയ്‌ക്കുള്ള ശുപാർശകളും ഉൾപ്പെടുന്നു.
നിരീക്ഷണങ്ങൾ:
- 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.2 ബില്യൺ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇത്തരമൊരു രാജ്യത്ത് ദേശീയതലത്തിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പ്രവർത്തികമാക്കൽ എളുപ്പമല്ല. കൂടാതെ ക്രമസമാധാനത്തിന്മേൽ സംസ്ഥാനങ്ങൾ കൂടുതൽ അധികാരപരിധി പ്രയോഗിക്കുന്നത് രാജ്യവ്യാപകമായി മധ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു.
2 . 2015 സെപ്തംബറിൽ, രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സി.ബി.ഐ, ജോലിഭാരവും ജീവനക്കാരുടെ കുറവും മൂലമുള്ള ബുദ്ധിമുട്ട് സുപ്രീം കോടതിയിൽ സമ്മതിക്കുകയുണ്ടായി. 1,200 ലധികം കേസുകളിൽ ആ വർഷം സി.ബി.ഐ അന്വേഷിക്കുന്നുണ്ടായിരുന്നു. അതേസമയം ഏജൻസിക്ക് കൈമാറിയ 9,000 കേസുകൾ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു.
3 . ഈ സാഹചര്യത്തിലും, സി.ബി.ഐ തസ്തികകളിൽ 16 ശതമാനത്തോളം (ഏകദേശം 724) ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2013 അവസാനത്തോടെ ഇന്ത്യയിലെ കോടതികളിൽ 31 ദശലക്ഷത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നതായി സർക്കാർ കണക്കുകൾ ചൂണ്ടികാണിക്കുന്നു.
- 1992 മുതൽ, സി.പി.ജെ രേഖകൾ പ്രകാരം ഇന്ത്യയിൽ 40-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 27 പേർ അവരുടെ ജോലി ചെയ്തതിനുള്ള പ്രതികാരമായാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിലൊന്നും ഇതുവരെ ശിക്ഷാനടപടി ഉണ്ടായിട്ടില്ല. ബാക്കി 25 ഓളം കേസുകളിൽ അവരുടെ ജോലിക്ക് വേണ്ടിയാണോ മധ്യപ്രവർത്തകർ കൊല്ലപ്പെട്ടത് എന്ന് സി.പി.ജെ അന്വേഷിക്കുന്നുണ്ട്.
- സി.പി.ജെ രേഖകൾ പ്രകാരം, കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ 89 ശതമാനവും അച്ചടി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു, 56 ശതമാനം പേരും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- 2014ൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന മൊത്തം ആക്രമണങ്ങളിൽ 70 ശതമാനവും ഉത്തർപ്രദേശിലാണ്.
- 2015 ഫെബ്രുവരിയിൽ, മാധ്യമ സംഘടനകളുടെയും പത്രസ്വാതന്ത്ര്യ ഗ്രൂപ്പുകളുടെയും ഒരു കൂട്ടായ്മ
‘എ കൾച്ചർ ഓഫ് സേഫ്റ്റി’ (എ.സി.ഓ.എസ് ) സഖ്യത്തിൽ ഒപ്പുവക്കുകയുണ്ടായി. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും, മാധ്യമസ്ഥാപനങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രതിബദ്ധതകളും കേന്ദ്രീകരിച്ചുകൊണ്ടുള്ള എ.സി.ഓ.എസിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 65-ലധികം സംഘടനകൾ ഒപ്പുവെച്ചു. എന്നാൽ ഇതുവരെ ഇന്ത്യ ഈ സഖ്യത്തിന്റെ ഭാഗമായിട്ടില്ല. - 2007 മാർച്ചിനും 2016 ഏപ്രിൽ 1നും ഇടയിൽ, രാജ്യത്ത് കുറഞ്ഞത് 58 ആക്ടിവിസ്റ്റുകളെങ്കിലും കൊല്ലപ്പെടുകയും 250-ലധികം പേർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സ്ഥിരമായി അപേക്ഷകൾ സമർപ്പിച്ചിരുന്നവരാണ് അക്രമിക്കപെട്ടവരിൽ ഭൂരിഭാഗവും.