1992 ൽ മുസ്‌ലിം സ്ത്രീകൾക്ക് ശരാശരി 4.4 മക്കൾ ഉണ്ടായിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും അത് 2.6 ആയി കുറഞ്ഞു. 2001ൽ മുസ്‌ലിം ജനസംഖ്യ 29.5% ആയിരുന്നത് 2011ൽ 24.6% ആയി കുറഞ്ഞു. 10 വർഷത്തിനിടെ മുസ്‌ലിം ജനസംഖ്യയിൽ 4.9% കുറവ് രേഖപെടുത്തുന്നു.
ജസംഖ്യാ വിഷയത്തിൽ പലതരം കള്ള പ്രചാരണങ്ങൾ സംഘ് പരിവാർ നടത്താറുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകളാണവ! ‘ഹിന്ദുക്കൾ അപകടത്തിലാണ്, 2050 ആകുമ്പോഴേക്കും മുസ്‌ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും, ഹിന്ദുക്കളെ നിർബന്ധിത പരിവർത്തനത്തിന് വിധേയമാക്കുന്നു, ഹിന്ദുക്കൾ ഗൂഡാലോചനകളുടെ ഇരകളാണ്’ തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നവ ഉദാഹരണം.
2050 ഓടെ മുസ്‌ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കുമോ? ഇത്തരം പ്രചാരണങ്ങളിൽ എന്തെങ്കിലും വസ്തുയുണ്ടോ?
കണക്കുകൾ പരിശോധിക്കാം
1992 ൽ മുസ്‌ലിം സ്ത്രീകൾക്ക് ശരാശരി 4.4 മക്കൾ ഉണ്ടായിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും അത് 2.6 ആയി കുറഞ്ഞു. അതേ സമയം 1992 ൽ ഹിന്ദു സ്‌ത്രീകൾക്ക് ശരാശരി 3.3 മക്കൾ ഉണ്ടായിരുന്നു. 2015 ൽ അത് 2.1ആയി കുറഞ്ഞു.
1992 ൽ 2.9 ഉണ്ടായിരുന്ന ക്രിസ്ത്യൻ ജനനനിരക്ക് 2015 ൽ 2 ആയി കുറഞ്ഞു. 2.9 ഉണ്ടായിരുന്ന ബുദ്ധ ജനനനിരക്ക് 2015 ൽ 1.7ലേക്ക് ചുരുങ്ങി. 2.4 ഉണ്ടായിരുന്ന സിഖ് ജനനനിരക്ക് 1.6 ആയും, 2.4 ഉണ്ടായിരുന്ന ജൈന ജനനനിരക്ക് 1.2 ആയും കുറഞ്ഞു.
പഴയ കണക്ക്!
സ്വതന്ത്ര ഇന്ത്യയിൽ 1951ൽ ആദ്യത്തെ സെൻസസ് എടുക്കുമ്പോൾ 36.1 കോടി ഉണ്ടായിരുന്ന ജനസംഖ്യ 2011 ൽ 120 കോടിയായി ഉയർന്നു. 1951ൽ 30.4 കോടി ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 2011 ആയപ്പോൾ 96.6 കോടിയായും ഉയർന്നിട്ടുണ്ട്. മുസ്‌ലിം ജനസംഖ്യ 3.5 കോടിയിൽ നിന്ന് 17.2 ലേക്കും വളർന്നു.
2011 ലെ സെൻസസ് പരിശോധിക്കുമ്പോൾ ഹിന്ദു ജനസംഖ്യയിലെ വർധനവ് 16.76% ആയിരുന്നു. 2001ൽ ഇത് 19.92% ആയിരുന്നു. ഇതുപ്രകാരം,10 വർഷത്തിനിടെ ഹിന്ദു ജനസംഖ്യയിൽ 3.16 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. 2001ലെ മുസ്‌ലിം ജനസംഖ്യ 29.5% ആയിരുന്നത് 2011ൽ 24.6% ആയി കുറഞ്ഞു. 10 വർഷത്തിനിടെ മുസ്‌ലിം ജനസംഖ്യയിൽ 4.9% കുറവ് രേഖപെടുത്തുന്നു. ഹിന്ദുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ മുസ്‍ലിംകൾക്കിടയിലെ ജനസംഖ്യാ വളർച്ചാ നിരക്കിൽ കുത്തനെ ഇടിവുണ്ടായി കാണാം.
ഹിന്ദുക്കൾ മതപരിവർത്തനത്തിന് വിധേയരാകുന്നുണ്ടോ?
Pew Research Center നടത്തിയ സർവേയിൽ, പ്രായപൂർത്തിയായ 30,000 ആളുകളിൽ 99% പേരും തങ്ങൾ ജന്മനാ ഹിന്ദുക്കളാണെന്ന് പറയുന്നു. അതുപോലെ തന്നെ, 97% മുസ്‌ലിംകളും, 94% ക്രിസ്ത്യാനികളും യഥാക്രമം തങ്ങൾ ജന്മനാ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് എന്ന് പറയുന്നു. സ്വമേധയായുള്ള മതംമാറ്റം ഇന്ത്യയിൽ നിയമവിരുദ്ധമല്ല എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്.
അതിനാൽ, ‘ജനസംഖ്യാ വിസ്ഫോടനം, മതപരിവർത്തനങ്ങൾ, ഹിന്ദു സമൂഹം അപകടത്തിൽ’ തുടങ്ങിയ പ്രചാരണങ്ങൾ ഏറ്റെടുക്കുന്നവർ ഇതിനൊന്നും വസ്തുതകളുടെ പിൻബലമില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
Source:
- The Quint