2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ് ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട് 2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്?
ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം ബഷീർ അഹമ്മത് ബാബയെ വെറുതെ വിട്ടത്. സ്ഥിരീകരിക്കാൻ കഴിയാത്ത കുറ്റങ്ങൾക്ക് വർഷങ്ങളോളം ജയിലിൽ കഴിയുന്ന രാജ്യത്തെ നിരപരാധികളിൽ ഒരാൾ മാത്രമാണ് ബഷീർ.
“വിചാരണ പ്രക്രിയ വളരെ മന്ദഗതിയിലായിരുന്നു, ഞാൻ നിരപരാധിയാണെന്ന് മനസിലാക്കി എന്നെ മോചിപ്പിക്കാൻ 11 വർഷത്തോളമെടുത്തു. ക്യാൻസർ ബാധിതനായ പിതാവിനെ കാണാനോ, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനോ പോലും എനിക്ക് കഴിഞ്ഞില്ല.”ബഷീർ അഹ്മദ് ബാബ എൻ.ഡി.ടി.വിയോട് പറഞ്ഞു.
മുപ്പത്തിരണ്ടുകാരനായ കമ്പ്യൂട്ടർ പ്രൊഫഷണലായിരുന്ന ബഷീർ അഹമ്മദ് ബാബ ക്യാൻസർ രോഗികളെ പരിചരിക്കുന്നതിനെക്കുറിച്ച് ഒരു കോഴ്‌സ് ചെയ്യാനായി ഗുജറാത്തിൽ പോയിരുന്നു. 2010 മാർച്ചിൽ ആനന്ദിൽ വെച്ച് യുഎപിഎ ഭീകര നിയമപ്രകാരം അദ്ദേഹം അറസ്റ്റിലായി. 2002ൽ ഗുജറാത്തിൽ നടന്ന കലാപത്തിൽ മുസ്ലീം പുരുഷന്മാരെ പ്രകോപ്പിച്ച് അക്രമം നടത്തിയന്ന കേസും, അതിനോടൊപ്പം തന്നെ പാക്കിസ്ഥാനിലെ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറുമായി ഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ടിരുന്നു എന്ന കേസും ഇദ്ദേഹത്തിനെതിരെ ആരോപിച്ചു.
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ് ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട് 2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്?
“ജയിൽ മോചിതനായ നിമിഷം, എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ കഴിയില്ല. ഞാൻ എന്റെ പിതാവിന്റെ മൂത്ത മകനായിരുന്നു, അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തത് വേദനാജനകമായിരുന്നു” ബഷീർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
“അറസ്റ്റിലായ സമയത്ത് അവന്റെ പിതാവും അമ്മാവനും മരിച്ചു. ഗുജറാത്തിലേക്ക് രണ്ടാം തവണ പോകാൻ കഴിയാത്തതിനാൽ ഞങ്ങൾ അവനെ ഒരു തവണ മാത്രമേ ജയിലിൽ പോയി സന്ദർശിക്കാൻ സാധിച്ചുള്ളൂ” ബഷീറിൻ്റെ ഉമ്മ മോക്ത ബീഗം പറയുന്നു.
അസമിൽ, 2019 ഡിസംബറിൽ വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളിയായതിന് അഖിൽ ഗോഗോയിയെയും ജയിലിലടച്ചിരുന്നു. പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചത്. അദ്ദേഹത്തെ ജൂലൈ ഒന്നിന് മോചിപ്പിക്കുകയുണ്ടായി.
ഇവരെ പോലെ നിരവധി ആളുകളാണ് ചെയ്യാത്ത കുറ്റത്തിൻ്റെ വർഷങ്ങളോളം ജയിലിൽ കഴിയുന്നത്. ഇത്തരക്കാരുടെ വിഷയത്തിൽ എങ്ങിനെയാണ് നീതി പുലരുന്നത്!?
നാസിർ മസൂദി റിപ്പോർട്ട് ചെയ്ത ഈ വാർത്ത എഡിറ്റ് ചെയ്തിരിക്കുന്നത് അനിന്റിത സന്യായാണ്.