Skip to content Skip to sidebar Skip to footer

യഥാർത്ഥ കണക്കിൽ മുസ്ലിംകൾ പിന്നിലാണ്!

രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത.

(കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം)

മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമ്പോൾ, എപ്പോഴും ഉന്നയിക്കപ്പെടാറുള്ള വാദമാണ് കേരള മുസ്ലിംകൾ സാമൂഹികവും സാമ്പത്തികവുമായി ഉന്നതി പ്രാപിച്ചവരാണല്ലോ എന്നത്. മുസ്ലിംകൾ ധനികരും സർക്കാറിന്റെ മുഴുവൻ ആനുകൂല്യങ്ങളും അനർഹമായി വാങ്ങിയെടുക്കുന്നവരുമാണ് എന്നത് സംഘ്പരിവാർ മാത്രം ഉന്നയിക്കുന്ന വാദമല്ല. ചില പ്രബല മത സമുദായങ്ങളും ഈ വാദ് ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്.

സെൻസസിലൂടെ ശേഖരിച്ച മത-സമുദായങ്ങളുടെ സാമൂഹ്യ സാമ്പത്തിക സർവ്വെ ഔദ്യോഗികമായി സർക്കാർ പുറത്ത് വിടാത്തത് എപ്പോഴും തെറ്റിദ്ധാരണകൾക്ക് ഇടയാക്കാറുണ്ട്. സംവരണവും സമൂഹ്യപുരോഗതിക്കായുള്ള ക്ഷേമ പരിപാടികളും രൂപപ്പെടുത്തുന്നതിന് ഈ കണക്കുകൾ അത്യാവശ്യമാണ്. സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിംകളുളുടെ പ്രതിനിധാനം എത്രത്തോളമുണ്ടെന്നു നേരത്തേ സൂചിപ്പിച്ചു. ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് സർക്കാറുദ്യോഗസ്ഥർ. അധികാര പങ്കാളിത്തം എന്നതാണ് അതിൻ്റെ പ്രാധാന്യം. 97 ശതമാനം ജനങ്ങളും മറ്റ് തൊഴിൽ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ തന്നെ അവയിലെ സമുദായ പ്രാതിനിധ്യപരിശോധനയും ആവശ്യമായി വരും. പൊതു തൊഴിലവസ്ഥയെ സംബന്ധിച്ചും പൊതു സാമ്പത്തിക സ്ഥിതിയെപ്പറ്റയും പരിശോധന നടത്തുമ്പോൾ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം പോലെതന്നെ പിന്നാക്ക സ്ഥിതിയിലാണ് കേരള മുസ്ലിംളുടെ പൊതു സ്ഥിതിയെന്നും മനസ്സിലാക്കാനാകും. 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തിൽ കേരളത്തിലെ മുസ്ലിം യുവാക്കളിലെ തൊഴിലില്ലായ്മ 55.2 ശതമാനം ആണെന്നാണ് കണ്ടെത്തിയത്. മുന്നാക്ക ഹിന്ദുക്കളിൽ 36.3 ശതമാനവും പിന്നാക്ക ഹിന്ദുക്കളിൽ 40.2 ശതമാനവും പട്ടികജാതി യുവാക്കളിൽ 40.9 ശതമാനവും പട്ടിക വർഗ യുവാക്കളിൽ 45.1 ശതമാനം യുവാക്കളും തൊഴിൽ രഹിതരാണ്. ക്രൈസ്തവരിലാകട്ടെ 31.9 ശതമാനമാണ് തൊഴിൽ രഹിതരുള്ളത്. കേരളത്തിലെ തൊഴിൽ രഹിത സമുദായങ്ങളിൽ ഏറ്റവും മുന്നിലുള്ളത് മുസ്ലിം സമുദായമാണെന്ന് ഈ കണക്കുകൾ അസന്നിഗ്ദമായി വെളിപ്പെടുത്തുന്നുണ്ട്.  

കേരളത്തിലെ പൊതു ദാരിദ്ര്യാവസ്ഥ പരിശോധിച്ചാലും മുസ്ലിം സ്ഥിതി പരിതാപകരമാണ്. ദാരിദ്ര്യ രേഖ പരിശോധിച്ചാൽ HCR (Head Count Ratio) കേരള മുസ്ലിങ്ങളിൽ 28.7 ആണ്. മുന്നാക്ക ഹിന്ദു സമൂഹത്തിൽ ഇത് 14.2 മാത്രമാണ്. ക്രൈസ്തവരിൽ HCR 14 ആണ്. പിന്നാക്ക ഹിന്ദുക്കളുടെത് 21.4 ആണ്. പട്ടിക ജാതി വിഭാഗത്തിൻറെത് 38 ഉം പട്ടിക വർഗ വിഭാഗത്തിന്റെത് 38.7 ആണും. മുസ്ലിങ്ങൾ പട്ടിക ജാതി- വർഗ വിഭഗങ്ങളേക്കാൾ മാത്രം മുന്നിലാണ് ദാരിദ്ര്യാവസ്ഥയുടെ കാര്യത്തിൽ.

വിവിധ സംഘടനകളും സാമൂഹ്യ വിഭാഗങ്ങളും നടത്തുന്ന സേവന ക്ഷേമ പ്രവർത്തനങ്ങൾ മുസ്ലിം സമുദായത്തിൽ കൂടുതലായതിനാലാകണം ദാരിദ്ര്യാവസ്ഥയിൽ അല്പം മെച്ചപ്പെട്ട് നിൽക്കുന്നത്. അപ്പോഴും കേരളത്തിലെ മുന്നാക്ക സമുദായങ്ങളെക്കാൾ ഏറെ പിന്നിൽ തന്നെയാണ് സ്ഥിതി.

കേരളത്തിലെ മുസ്ലിങ്ങളിൽ കാണുന്ന പൊതുവായ സംരഭകത്വവും പ്രവാസത്തിനുള്ള സന്നദ്ധതയുമാണ് ഈ സ്ഥിതിവിശേഷത്തിലും ചില നേട്ടങ്ങളുടെ കാരണം. വിവിധ സമുദായങ്ങളുടെ പ്രവാസ തോത് പരിശോധിച്ചാൽ അത് വ്യക്തമാകും. മുസ്ലിം കുടുംബങ്ങളിൽ 34.3 ശതമാനം ഏതെങ്കിലും തരത്തിൽ പ്രവാസ വരുമാനം ലഭ്യമാകുന്നവരാണ്. ക്രൈസ്തവരിൽ ഇത് 11.6 ശതമാനവും പിന്നാക്ക ഹിന്ദുക്കളിൽ 11.4 ശതമാനവും മുന്നാക്ക ഹിന്ദുക്കളിൽ 14.5 ശതമാനവുമാണ്. എന്നാൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നാമമാത്രമാണ് പ്രവാസ വരുമാനമുള്ളവർ. യഥാക്രമം 3.3 ഉം 1.7 ഉം. (പ്രവാസം എന്നത് വിദേശത്തും രാജ്യത്തിനകത്ത് മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവരെ ചേർത്താണ് ഉദ്ദേശിക്കുന്നത്).

പ്രവാസികളുടെ എണ്ണം മുസ്ലിംകളിൽ കൂടുതലാണെങ്കിലും അവരിലെ പ്രതിശീർഷ വരുമാനം ക്രൈസ്തവരെക്കാൾ കുറവാണ്. മുസ്ലിം പ്രവാസ കുടുംബങ്ങളിലെ പ്രതിശീർഷ മാസ വരുമാനം 6799 രൂപയാണ്. ക്രൈസ്തവരിലെ പ്രതിശീർഷ മാസ വരുമാനം 7350 ഉം ആണ്. മുന്നാക്ക ഹിന്ദുക്കളിൽ ഇത് 4996 മാത്രമാണ്. പിന്നാക്ക ഹിന്ദുക്കളുടെ പ്രതിശീർഷ മാസ വരുമാനം 4573 ആണ്. 

ഭൂ ഉടമസ്ഥത, സർക്കാർ ഉദ്യോഗം, നാട്ടിലെ തൊഴിൽ തുടങ്ങി കേരളത്തിലെ സാമൂഹ്യ സ്റ്റാറ്റസ് പരിശോധിച്ചാൽ മുസ്ലിംകളുടെ നില അത്യന്തം പരിതാപകരമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുവേ മെച്ചപ്പെട്ട ഏക കാര്യം പ്രവാസമാണ്. അതോടൊപ്പം നിരവധി സംഘടിത സാമൂഹ്യ വിഭാഗങ്ങൾ മുസ്ലിംകളിൽ പ്രവർത്തിക്കുന്നതും അത് വഴിയുണ്ടാക്കിയ ജീവിത വീക്ഷണങ്ങളും വഴി ഉണ്ടായ പൊതു മെച്ചവുമാണ് മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിൽ നിന്ന്  കേരളീയ മുസ്ലിം സമൂഹത്തിന്റെ വളർച്ചയ്ക്കുള്ള അടിസ്ഥാന കാരണം.

എന്നാൽ രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത.

കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് അധികാര വിഭവ പങ്കാളിത്തത്തിൽ ആനുപാതിക പ്രതിനിധ്യം തുലോം കുറഞ്ഞ സമുദായങ്ങളിലൊന്നാണെന്ന് മേൽ സൂചിപ്പിക്കപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പൊതു മുസ്ലിം അവസ്ഥയെ വിശകലനം ചെയ്ത സച്ചാർ റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ട എല്ലാ തരം പിന്നാക്കാവസ്ഥയും കേരളത്തിലുമുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക ക്ഷേമ പദ്ധതികളും കർശനമായ ഉദ്യോഗ-വിദ്യാഭ്യാസ സംവരണവും ശാക്തീകരണ ക്ഷേമ പദ്ധതികളും സ്വാഭാവികമായി ആവശ്യമായ ജനവിഭാഗമാണ് കേരള മുസ്ലിങ്ങൾ എന്നത് സുവ്യക്തമായ വസ്തുതയാണ്.

ലേഖനത്തിൻ്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.