Skip to content Skip to sidebar Skip to footer

ഇസ്രായേൽ എന്തിനാണ് ഇപ്പോൾ ഗസ്സ ആക്രമിക്കുന്നത്?

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പലസ്തീൻ ആക്രമണത്തിന് ഇപ്പോൾ ഇസ്രായേലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?

2022 നവംബറിൽ തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിനായുള്ള പുതിയ കരുക്കൾ നീക്കുന്ന സാഹചര്യത്തിൽ ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള അവസരമാണ് നിലവിലെ പ്രധാനമന്ത്രി യായിർ ലാപ്പിഡിന്. അതാണ് പെട്ടന്നുള്ള ഈ
ഗസ്സ ആക്രമണത്തിൻ്റെ പ്രധാന കാരണമത്രെ!

ഇസ്രായേൽ  മുൻ പ്രധാനമന്ത്രി

മുമ്പ് ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ ഓരോ തെരെഞ്ഞെടുപ്പ് വേളയിലും ഫലസ്തീനിലേക്ക് അക്രമം അഴിച്ചുവിട്ടാണ് തങ്ങളുടെ കരുത്ത് തെളിയിക്കാറുള്ളതും തെരെഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിൽ വരാറുള്ളതും. ഇന്ന് ഇസ്രായേൽ കുടിയേറ്റ ജൂതർ നടത്തുന്ന മസ്ജിദ് അഖ്‌സ മാർച്ച് സർക്കാർ തടയതിരിക്കാനും കാരണം ഇതാണ്.

ഇസ്രായേൽ  കോടി യുമായി ജൂതന്മാർ

ഇസ്രായേൽ കുടിയേറ്റ ജനതയെ തങ്ങൾക്ക് അനുകൂലമായി അണിനിരത്താൻ ഗസ്സയെ ആയുധമായി ഉപയോഗിക്കുകയാണ് ലാപ്പിഡ്. തെരെഞ്ഞെടുപ്പ് വേളയിൽ ഉപരോധം കൂടുതൽ ശക്തമാക്കുകയും പലസ്തീനിലെ പ്രമുഖ നേതാക്കളെ ജയിലിൽ അടക്കുകയോ കൊല്ലുകയോ ചെയ്യുന്നതിലൂടെ ഇസ്രായേൽ സാധാരണ ജനങ്ങളുടെ അടക്കം ശ്രദ്ധ തിരിച്ച് വിടുന്ന പ്രവണതയാണ് നമ്മൾ കാണുന്നത്. ഇതിനായി പലസ്തീൻ ജനതയെ ചട്ടുകമാക്കുകയും അവരുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുകയും ചെയ്യുന്നു. തീവ്ര വലതുപക്ഷ അധികാര കേന്ദ്രമെന്ന നിലക്ക് ഇസ്രായേലിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നവർ ശ്രമിക്കുന്നത് തങ്ങളിൽ ആരാണ് ഏറ്റവും നന്നായി ആക്രമണം നടത്തുന്നത് എന്ന് തെളിയിക്കാനാണ്.

കഴിഞ്ഞ പ്രധാനമന്ത്രിമാരെ പോലെ പലസ്തീനിൽ അക്രമണം നടത്തുന്നതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തിന് അനുയോജ്യനാണ് താനും എന്ന് തെളിയിക്കാനാണ് യായിർ ലാപ്പിഡും ശ്രമിക്കുന്നത്.

ഇസ്രായേൽ  പ്രധാനമന്ത്രി

താരതമ്യേനെ ശാന്തമായിരുന്ന സ്ഥിതിഗതിയിൽ നിന്ന് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇസ്രായേലിന്റെ മനപ്പൂർവമുള്ള പ്രകോപനപരമായ നീക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇസ്രായേൽ ആരംഭിച്ച ഗസ്സ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 44 പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. 350 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു.

2021 മേയില്‍ ഇരുനൂറോളം പലസ്തീന്‍കാരുടെ ജീവനപഹരിച്ച
11 ​ദിവസത്തെ സംഘര്‍ഷത്തിന് ശേഷമുണ്ടായ വലിയ ആക്രമണമായിരുന്നു ഇത്.

മസ്ജിദുൽ അഖ്സയിലേക്ക് അടക്കം ജൂത കുടിയേറ്റക്കാർ നടത്തുന്ന മാർച്ചും അത് തടയേടേണ്ടതില്ലെന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ സമീപനവും മേഖല കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.

ഗസ്സയിലെ അവസ്ഥ ഭയാനകമാണെന്നും സംഘർഷവും ആക്രമണവും ഉടൻ അവസാനിപ്പിക്കണമെന്നും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഐക്യരാഷ്ട്ര സഭാ ഹുമനിറ്റേറിയൻ കോർഡിനേറ്റർ
ലിങ്ങ് ഹോസ്റ്റിംഗ്‌സ് പറഞ്ഞിരുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ നാലോ അഞ്ചോ വലിയ സംഘർഷങ്ങൾക്കാണ് ഗസ്സ സാക്ഷ്യം വഹിച്ചത്. ഇപ്പോഴും ഗസ്സയുടെ പുനർ നിർമാണം സാധ്യമാക്കാത്ത വിധത്തിലുള്ള
നിരന്തര ആക്രമണങ്ങൾ അവിടെയുള്ള ഫലസ്തീൻ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെയും സമ്പത്ത് വ്യവസ്ഥയെയും വളരെയധികം ദോഷകരമായി തന്നെ ബാധിച്ചിട്ടുണ്ട്.

അതിർത്തികളും റോഡുകളും അടച്ചുള്ള കർഫ്യുകൾക്ക് പുറമെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൂടിയാകുമ്പോൾ അത് ഫലസ്തീൻ ജനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും പ്രതിരോധം നിർബന്ധമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒരു ഭാഗത്ത് ഇസ്രായേലിലെ ഒരുകൂട്ടം കുടിയേറ്റ ജൂത ജന വിഭാഗങ്ങളുടെ ആക്രമണങ്ങളെ മൗനമായി നേരിടുകയും മറുഭാഗത്ത് സർക്കാർ തന്നെ കൂടുതൽ അക്രമസക്തമായി കുഞ്ഞുങ്ങളെയും സ്ത്രീകളെയും വരെ കൊന്നൊടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയവും ആഗോള ശ്രദ്ധയിൽ വരേണ്ടതുമാണ്.

ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് പലസ്തീൻ ജനതയും അവിടത്തെ വിവിധ മിലിറ്റന്റ് ഫോഴ്‌സുകളും ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ, ഇത്തരം ചെറിയ പ്രതിരോധ ശ്രമങ്ങൾക്ക് വലിയ ശ്രദ്ധ ലഭിക്കുകയും പലസ്തീനിലെ ജനങ്ങൾക്കെതിരെയുള്ള വലിയ ആക്രമണങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധ ലഭിക്കാതെയും പോകുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.