Skip to content Skip to sidebar Skip to footer

ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!

ശംസീർ ഇബ്റാഹീം

അനധികൃത കയ്യേറ്റം, ബംഗ്ലാദേശി – റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്.

രാമനവമി – ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ തന്നെ ഷാഹീൻബാഗിലെ ബുൾഡോസിങ് ശ്രമം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ ഇപ്പോൾ. മുസ്ലിം വിദ്വേഷം മുഖ്യ അജണ്ടയാക്കിയ സംഘ് പരിവാർ സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതിജ്ഞ ചെയ്ത ഭരണകൂട – അധികാര കേന്ദ്രങ്ങളും ചേർന്ന് നടപ്പിലാക്കുന്ന ഈ സംഹാര യജ്ഞത്തിനെതിരെ സാധ്യമാകുന്ന പ്രതിരോധങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. പക്ഷേ, ആ പ്രതിരോധങ്ങൾക്ക് രണ്ടു തരത്തിലുള്ള ശക്തികളെ നേരിടേണ്ടി വരുന്നു.

ഒന്നാമത്തേത്, സംഘ് പരിവാർ സംഘടനകൾ നടത്തുന്ന “നിയമവിരുദ്ധമായ” ആക്രമണങ്ങളും പ്രകോപനങ്ങളുമാണ്. ഭൂരിപക്ഷവികാരങ്ങളും ആക്രമണണോത്സുകതയും ആളിക്കത്തിച്ചു കൊണ്ടാണ് ഇത് നടത്തുന്നത്. ഇത്തരം “നിയമവിരുദ്ധ പ്രവർത്തനങ്ങൾ” തെല്ലൊന്നടങ്ങിയ ശേഷമാണ് രണ്ടാമത്തെ ശക്തിയായ ഭരണകൂടം പ്രത്യക്ഷപ്പെടുന്നത്. അക്രമികളെ ശിക്ഷിക്കാനും അക്രമിക്കപ്പെട്ടവർക്ക് നീതിയും നഷ്ടപരിഹാരവും സുരക്ഷിതത്വവും നൽകാനും ബാധ്യതപ്പെട്ട ഭരണകൂട – അധികാര സംവിധാനങ്ങൾ പക്ഷെ സംഘപരിവാർ സംഘടനകൾ നിയമ വിരുദ്ധമായി നടത്തുകയോ, നടത്താൻ ആഗ്രഹിക്കുകയോ ചെയ്ത കാര്യങ്ങൾ “നിയമവിധേയമായി” ചെയ്യുന്ന ഏജൻസികളായി മാറുന്നു. അതാണ് ഖാർഗോണിലും ജഹാംഗീർപുരിയിലും ഷാഹീൻബാഗിലും കാണുന്നത്. നിയമത്തിൻ്റെ ഭാഷയും സങ്കേതങ്ങളും ഉപയോഗിച്ച് കൊണ്ട് ഉന്നം വെക്കുന്ന സാമൂഹിക ജനവിഭാഗത്തിലെ ‘നിയമ ലംഘകരായ’ വ്യക്തികൾക്ക് പകരം,
ആ സാമൂഹിക ജനവിഭാഗത്തെ (ഇവിടെ മുസ്ലിംകൾ) മൊത്തത്തിൽ പാഠം പഠിപ്പിക്കുക എന്ന വംശീയ പ്രതികാര ബുദ്ധിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് പ്രതികാര താൽപര്യാർഥമുള്ള ഇത്തരം നിരവധി നിയമങ്ങൾ നിലവിലുണ്ടായിരുന്നു. ആ നിയമങ്ങളാകട്ടെ, ഉന്നം വെച്ചിരുന്നത് മേൽപ്പറഞ്ഞത് പോലെ വ്യക്തികളെ ആയിരുന്നില്ല; സമുദായങ്ങളെയും ഗോത്രങ്ങളെയുമായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം 1870 കളിൽ രൂപീകരിച്ചു ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത ക്രിമിനൽ ട്രൈബ്സ് ആക്റ്റ് (CTA) പ്രകാരം ഒരു സമുദായത്തിലെ / ഗോത്രത്തിലെ ഒരു വ്യക്തി കുറ്റം ചെയ്താൽ അതിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളായി നോട്ടിഫൈ ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നു. മലബാറിലെ മാപ്പിള ഔട്ട്റേജിയസ് ആക്റ്റിലും ഇപ്രകാരം ഒരു കമ്യൂണിറ്റിയെ മുഴുവനായി പിഴ ചുമത്തി ശിക്ഷിക്കുന്ന രീതിയിലുള്ള വംശീയ വകുപ്പുകൾ ഉണ്ടായിരുന്നു. നിയമവിരുദ്ധ നിർമ്മിതികൾ എന്ന ഭാഷ്യം വെച്ച് മുസ്ലിം വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും ആരാധനാ കേന്ദ്രങ്ങളെയും ഉന്നമിടുന്ന സംഘ് പരിവാർ ബുൾഡോസിങ്ങിലും പ്രവർത്തിക്കുന്നത് ഇതേ വംശീയ പ്രതികാര ബുദ്ധിയാണ്.

അനീതിയുടെയും ഭൂരിപക്ഷ പ്രീണനത്തിന്റെയും മികച്ച ഉദാഹരണമാണ് ബാബരി കേസുകളിലെ നിയമ തീർപ്പുകൾ. മുസ്ലിം സമൂഹത്തിനു പൗരത്വം നിഷേധിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നത് ജനാധിപത്യ പ്രക്രിയകൾ നടന്നതിന് ശേഷമാണ്. പൗരത്വ നിയമ ഭേദഗതിയെ “നിയമവിധേയ വംശഹത്യാ പദ്ധതി” എന്ന് വിശേഷിപ്പിക്കുന്നത് അത് കൊണ്ടാണ്. ഇന്ത്യയുടെ ഭരണഘടന വിവിധ ന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും വാഗ്ദാനം ചെയ്യുന്ന എല്ലാ പരിരക്ഷകളും ജനാധിപത്യ പ്രക്രിയകളിലൂടെയും നിയമ വിധേയ മാർഗങ്ങളിലൂടെയും തന്നെ എടുത്തു കളഞ്ഞു കൊണ്ടിരിക്കുകയാണ്. മത വിശ്വാസ – പ്രബോധന – പ്രഖ്യാപന അവകാശങ്ങൾ വക വെച്ച് തരുന്ന ഭരണഘടനയുള്ള ഒരു രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ മത പരിവർത്തന നിരോധന നിയമം പ്രയോഗത്തിൽ വരുന്നത് എന്ത് കൊണ്ടെന്ന ചോദ്യം നമുക്ക് മുമ്പിലുണ്ട്നീതിയും പരിരക്ഷയും പ്രദാനം ചെയ്യേണ്ട ഭരണഘടന/നിയമം തുടങ്ങിയ സങ്കേതികതകൾ ഉപയോഗിച്ചുതന്നെ ഒരു വംശീയ ഭരണകൂടത്തിന് ജനാധിപത്യ പ്രക്രിയകളിലൂടെ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ സാധിക്കുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യമാണ്.

മുസ്ലിം ഉന്മൂലനത്തിനായി യാഥാർത്ഥത്തിൽ ഇപ്പോൾ നിയമവിരുദ്ധ ഭാഷകളോ, ശൈലികളോ ആവശ്യമില്ലെന്ന അവസ്ഥ സംജാതമായിട്ടുണ്ട്.

മുസ്ലിം സമൂഹത്തെ മൾട്ടിപ്പിൾ ഗെറ്റോവൈസേഷന് വിധേയമാക്കുന്ന നിലവിലെ ബുൾഡോസിങ് ഓപ്പറേഷനെ ചെറുക്കേണ്ടതുണ്ട്. സുപ്രീം കോടതി വിലക്കുകളെയും കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കുന്ന ഒരു ഭരണകൂടത്തിന്റെ വംശീയ നടപടികളെ പ്രതിരോധിക്കാൻ ജനാധിപത്യ ഭാഷയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭരണകൂടം തുടർന്നും നിയമ – ഭരണ ഭാഷയിൽ തന്നെയായിരിക്കും സംസാരിക്കുക. പൗരത്വ സർട്ടിഫിക്കറ്റും പൊസഷൻ സർട്ടിഫിക്കറ്റും അടിയാധാരങ്ങളും കാണിച്ചു കൊടുത്താൽ, ‘ഉത്തരവുമായി’ വരുന്ന ഉദ്യോഗസ്ഥർ തൃപ്തിയടയുഞ്ഞു കൊള്ളുമെന്ന് ധരിക്കുന്നത് രാഷ്ട്രീയമായ അബദ്ധമാണ്.

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.