Skip to content Skip to sidebar Skip to footer

എന്തുകൊണ്ട് റമദാനിൽ പലസ്തീൻ അക്രമിക്കപ്പെടുന്നു?

പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ പല വിധത്തിലാണ് ലോകത്ത് ചർച്ച ചെയ്യപ്പെടാറുള്ളത്. ലോകത്തെ മുഖ്യധാര മാധ്യമ ഭാഷയിൽ അവിടെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങൾ പലസ്തീൻ – ഇസ്രായേൽ സംഘർഷങ്ങൾ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാർത്ഥത്തിൽ ഇരു കൂട്ടരും തമ്മിലെ സംഘർഷങ്ങളായല്ല ഈ സംഭവങ്ങളെ മനസിലാക്കേണ്ടത്. പലസ്തീനിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് അവ മനസിലാക്കപ്പെടേണ്ടത്. കാലങ്ങളായി ഇസ്രായേൽ പിന്തുടർന്ന് പോരുന്ന അക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും രീതി പരിശോധിച്ചാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശ നടപടികളിൽ വ്യക്തത വരുന്നതാണ്.

അതിൽ ഏറ്റവും പ്രധാനപെട്ടതാണ് എല്ലാ വർഷവും റമദാൻ മാസത്തിൽ മസ്ജിദുൽ അഖ്‌സയിൽ ഒത്തുകൂടുന്ന പലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ. എല്ലാ റമദാനിലും ഇസ്രായേൽ പലസ്തീനിൽ അക്രമങ്ങൾ നടത്തുന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. പലസ്തീൻ ഇസ്രായേൽ സംഘർഷം എന്ന മാധ്യമ നിർമിത ബോധ്യത്തിലൂടെ അവ മനസിലാക്കാനും സാധ്യമല്ല.

ഇസ്രായേൽ എന്ന രാഷ്ട്രത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയം തന്നെയാണ് തുടർച്ചയായി റമദാനിൽ പലസ്തീനികൾ മസ്ജിദുൽ അഖ്‌സയിൽ വെച്ച് അക്രമിക്കപ്പെടാൻ കാരണം. ഇസ്രായേൽ രാഷ്ട്രത്തെ സാധ്യമാക്കുന്ന ആശയപരമായ അടിത്തറ ജൂത വംശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള സയണിസ്റ്റ് വംശീയവാദമാണ്. തങ്ങളുടെ വാഗ്ദത്വ ഭൂമിയാണ് ഇതെന്നും ജെറുസലേം തങ്ങളുടെ വിശുദ്ധ ഗേഹമെന്നും അവർ വാദിച്ചു. മാത്രമല്ല ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ അടിത്തറ തന്നെ വലിയൊരു കള്ളത്തിന് മുകളിൽ കെട്ടിപ്പെടുത്തതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതരെ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് അവർ ഉന്നയിച്ച സുപ്രധാന വാദം ‘ഭൂമിയില്ലാത്ത ജനതക്ക് ജനത ഇല്ലാത്ത ഭൂമി’ എന്നതായിരുന്നു. ഇത് പലസ്തീൻ എന്ന ദേശത്തെയും അവിടെയുള്ള മനുഷ്യരെയും അദൃഷ്യവൽകരിച്ചു. ഇങ്ങനെ രൂപം കൊണ്ട ഇസ്രായേൽ രാഷ്ട്രം പിന്നീട്, പലസ്തീനിലെ ഓരോ ഭൂപ്രദേശവും കൈയേറുകയും, അവിടങ്ങളിലുള്ള മനുഷ്യരെ പുറന്തള്ളുകയും, അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കൊന്നുമാണ് ഇന്നത്തെ ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിച്ചെടുതതത്.

ഈ ചരിത്ര യാഥാർഥ്യത്തിൽ നിന്ന് അവിടെ നടക്കുന്നത് ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അല്ലെന്നും, ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേലും അവിടത്തെ ജനങ്ങളുടെമേലും നടത്തികൊണ്ടിരിക്കുന്ന അധിനിവേശമാണെന്ന് വ്യക്തമാകുന്നു.

ലോകത്ത് രാഷ്ട്രീയമായ എല്ലാ അധിനിവേശ പ്രവർത്തനങ്ങളും പ്രത്യക്ഷത്തിൽ അവസാനിക്കുന്നുണ്ടെങ്കിലും പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം ഇന്നും ലോകത്തിന്റെ മുന്നിൽ അവശേഷിക്കുന്ന ഒരു ചോദ്യചിഹ്നമാണ്. എന്തുകൊണ്ട് പലസ്തീൻ അധിനിവേശം മാത്രം ഇപ്പോഴും അവസാനിക്കാതെ തുടരുന്നു എന്ന ചോദ്യത്തിന് സയണിസം എന്ന വംശീയ പ്രത്യയശാസ്ത്രമാണ് ഉത്തരം.

സയണിസ്റ്റ് വംശീയവാദത്തിന്റെ മറ്റൊരു പ്രധാന ആശയമാണ് ഗ്രേറ്റർ ഇസ്രായേൽ (greater israel) എന്ന കാഴ്ചപ്പാട്. പലസ്തീനിലെ ഏതാനും ഭൂപ്രദേശങ്ങൾ കീഴടക്കാനും അവിടങ്ങളിൽ ജൂതമാരെ കൊണ്ടുവന്ന് ജൂതമാരുടെ ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നത് മാത്രമല്ല സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവശ്യം. പലസ്തീൻ, ലബാനോൻ, ഈജിപ്ത്, സിറിയ, ജോർദാൻ തുടങ്ങിയ വലിയൊരു ഭൂപ്രദേശത്തെ ഇസ്രായേലിന് കീഴിലേക്ക് കൊണ്ടുവരിക എന്നതാണ് ഗ്രേറ്റർ ഇസ്രായേൽ പദ്ധതി. നിലവിൽ വിവിധ രാഷ്ട്രങ്ങളും ഭരണകൂടങ്ങളുമായി നിൽക്കുന്ന ഈ പ്രദേശങ്ങളെ തങ്ങളുടെ ഗ്രെറ്റർ ഇസ്രായേൽ ആക്കി മാറ്റുന്നതിന് സയണിസ്റ്റുകൾക്ക് മുന്നിൽ ഒറ്റ വഴി മാത്രമാണ് ഉള്ളത്. അത് ഇവിടങ്ങളിലുള്ള ജന സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ്. ആ ഉന്മൂലന പദ്ധതിയുടെ ടെസ്റ്റ് ഡോസ് ആണ് പലസ്തീനിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.

എന്തുകൊണ്ട് റമദാൻ?

ഇത്രയും യാഥാർഥ്യങ്ങൾ മൻസിലാക്കപ്പെടുമ്പോഴാണ് എന്തുകൊണ്ട് പലസ്തീനികൾ റമദാനിൽ കൂടുതലായി അക്രമത്തിന് ഇരയാകുന്നത് എന്ന് വ്യക്തമാകുകയുള്ളൂ.

  1. മറ്റ് മാസങ്ങളിൽ വിവിധ ചെക്ക് പോയിന്റുകൾക്കിടയിലും, പരസ്പരം കാണുവാനോ ഒത്തുചേരുവാനോ സാധിക്കാതെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന പലസ്തീൻ ജനത, റമദാനിൽ അവരുടെ പുണ്യ ഭവനമായ മസ്ജിദുൽ അഖ്‌സയിൽ ഒത്തുകൂടുന്നു. കൂടുതൽ ആളുകൾ ഒത്തുകൂടുന്ന ഒരു സന്ദർഭത്തെ വംശീയ ഉന്മൂലനവാദികൾ തങ്ങളുടെ പ്രധാന സാധ്യതയായി കാണുന്നു എന്നതാണ് ഒന്നാമത്തെ സംഗതി.
  2. മസ്ജിദുൽ അഖ്‌സ മുസ്ലിങ്ങളുടെ മുഖ്യ കേന്ദ്രം അല്ലാതാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവിടെ കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ അക്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നു.
  3. മസ്ജിദുൽ അഖ്‌സയിൽ അക്രമങ്ങൾ നടത്തുകയും ആ പള്ളി വൃത്തികേട് ആക്കുകയും ചെയ്യുന്നതിലൂടെ മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിന് കാരണമാണ്.

തുടർച്ചയായി റമദാനിൽ പലസ്തീനികൾ അക്രമിക്കപ്പെടുന്നത് കേവല യാദൃശ്ചികതയല്ലെന്നും, അധിനിവേശപരവും വംശീയ ഉന്മൂലന ഉള്ളടക്കമുള്ളതുമായ ഒരു ചരിത്രവും വർത്തമാനവുമാണ് പലസ്തീൻ അക്രമങ്ങൾക്ക് പുറകിൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.