Skip to content Skip to sidebar Skip to footer

ഫെമിനിസ്റ്റുകളേ നിങ്ങൾ ഈ ലൈംഗികവൽക്കരണത്തെ എതിർക്കുന്നുണ്ടോ?

സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു.

ടൊറന്റോ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. ഹെലൻ ജെഫേഴ്സൺ ലെൻസ്കിജ്, ഒളിംപിക്സിൽ നടക്കുന്ന ലൈംഗികവൽക്കരണത്തെ കുറിച്ച് ഗ്ലോബൽ ന്യൂസിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ ഗൗരവപ്പെട്ട ഒരു അന്തർദേശീയ സംവാദത്തിന് വിഷയമാകേണ്ടതാണ്; “സ്ത്രീ ശരീരങ്ങളുടെ ലൈംഗികവൽക്കരണം ഒളിംപിക്‌സിൽ നന്നായി നടക്കുന്നുണ്ട്, ജിംനാസ്റ്റിക്സ്, ബീച്ച് വോളിബോൾ, ബീച്ച് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിലാണ് ഇത് കൂടുതൽ പ്രകടമാകുന്നത്”. കഴിഞ്ഞ ജൂലൈ 26നാണ് ഹെലൻ ജെഫേഴ്സൻ്റെ ഈ പ്രസ്താവന പുറത്തു വന്നത്.

അന്താരാഷ്ട്ര ഫെഡറേഷനുകളിൽ നേതൃസ്ഥാനത്തുള്ള പുരുഷന്മാരാണ് അവർക്കനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കുന്നത്. ഡ്രസ് കോഡുകൾ നിശ്ചയിക്കുന്നതിൽ പണത്തിനും വാണിജ്യ താൽപ്പര്യങ്ങൾക്കും ഇവർ കൂടുതൽ പരിഗണന നൽകുന്നു. അതുകൊണ്ട് തന്നെ അവർ തീരുമാനിക്കുന്ന വസ്ത്രധാരണ രീതിയാണ് ഇവിടെ നടപ്പിലാകുക. ഇത്തരം നിയമങ്ങളും വസ്ത്രധാരണ രീതികളും സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്നത് വസ്തുതയാണ്.

സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു. മാത്രമല്ല, പാരാലിമ്പിയയിൽ ലോക ചാമ്പ്യൻ സ്പ്രിന്ററായ ഒലിവിയ ബ്രീനിനോട് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിലെ ഒരു ഉദ്യോഗസ്ഥൻ പരിഹാസപൂർവ്വം പറഞ്ഞത്, ‘അവളുടെ സ്പ്രിന്റ് ബ്രീഫ്സ് വളരെ ചെറുതും ചേർന്നതുമാണ്, മാത്രമല്ല കാണാനും കൊള്ളാം’ എന്നായിരുന്നു.

ഇതിനു മറുപടിയായി, “ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഞാൻ വർഷങ്ങളായി ഒരേ സ്പ്രിന്റ് സ്റ്റൈൽ ബ്രീഫാണ് ധരിക്കുന്നത്. അവ മത്സരത്തിനു വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ടോക്കിയോയിൽ ഞാൻ അവ ധരിക്കും. ഒരു പുരുഷ എതിരാളി എന്നെ വസ്ത്രത്തിന്റ പേരിൽ വിമർശിച്ചു. അന്നുതന്നെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു ” പാരാലിമ്പിയൻ ലോക ചാമ്പ്യൻ സ്പ്രിന്റർ ഒലിവിയ ബ്രീൻ പറഞ്ഞു 

2019, ഫ്രഞ്ച് ഓപ്പണിൽ അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് ധരിച്ച ഫുൾ-ബോഡി ക്യാറ്റ്സ്യൂട്ടിനെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് എതിർത്തിരുന്നു, ടൂർണമെന്റിൽ ഇത് അംഗീകരിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2018-ൽ, റോളണ്ട് ഗാരോസിൽ അത്ലറ്റുകൾ ക്യാറ്റ്സ്യൂട്ടുകൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. 2008 ഒളിമ്പിക്സ് വ്യക്തിഗത ഓൾ-റൗണ്ട് ഗോൾഡ് മെഡൽ ജേതാവ് നാസ്റ്റിയ ലുകിനും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ‘നിങ്ങൾ ബിക്കിനി ഉപയോഗിക്കാതിരുന്നാലും ബ്രായുടെ  സ്ട്രാപ്പ് പുറത്താണെങ്കിലും നിങ്ങളുടെ പോയിന്റുകൾ കുറക്കും’ എന്ന് കോച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് ഒരു പ്രസിദ്ധീകരണത്തിൽ അവർ പറയുകയുണ്ടായി. “യൂറോപ്യൻ ബീച്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബിക്കിനിക്ക് പകരം ഷോർട്ട്സ് ധരിച്ചതിന് നോർവേ വനിതാ ബീച്ച് ഹാൻഡ്‌ബോൾ ടീമിന്, 1,500 യൂറോ (ഏകദേശം 1.31 ലക്ഷം രൂപ, ഏകദേശം) പിഴ ചുമത്തിയ സംഭവവുമുണ്ട്.

സ്പോർട്സ് അത്ലറ്റുകളുടെ വസ്ത്രത്തിൻ്റെ നീളം കാലിനു ചുറ്റുമുള്ള തിരശ്ചീന രേഖയെ കവിയരുത് എന്നാണ് കോഡ് ഓഫ് പോയിന്റുകൾ പറയുന്നത്. എന്നാൽ പല കോച്ചുകളും അവരുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ ഒട്ടിക്കാനാണ് പ്രേരിപ്പിക്കാറുള്ളത്. 2021 ജൂലൈ 24 ന് ടൈംസ് ഓഫ് ഇന്ത്യയിൽ കൃതിക കപൂർ ഇതിനെക്കുറിച്ച് എഴുതിയിരുന്നു: “ഒരു കായിക വിനോദവുമായി ബന്ധപ്പെട്ട ഡ്രസ്കോഡ് കളിക്കാരന്റെ സുഖസൗകര്യങ്ങൾ, അല്ലെങ്കിൽ ഗെയിം കളിക്കാനുള്ള അവരുടെ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒരാൾ കരുതുന്നു. ഇനി ആ കളിക്കാരൻ ഒരു സ്ത്രീയാണങ്കിൽ അവൾ ചർമം കാണിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിന് എന്നാണ് അവൾ ചോദിക്കുന്നത്”.

എന്നാൽ ഇന്ന് സമൂഹം ഇത്തരം കാര്യങ്ങളെ പരസ്യമായി എതിർക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ അടുത്ത് കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ  ജർമ്മൻ ജിംനാസ്റ്റുകൾ അവരുടെ ലൈംഗികവൽക്കരണത്തിന് എതിരെ പ്രതിഷേധം നടത്തിയത് ശരീരം മുഴുവൻ മറയുന്ന രീതിയിലുള്ള ബോഡി സ്യൂട്ട് ധരിച്ചയിരുന്നു. സാറാ വോസിന്റെ പ്രകടനത്തോടെയാണ് ഇതിന് തുടക്കമിട്ടത്. ഇത്തരം ലൈംഗികവൽകരണത്തിനെതിരെ സമൂഹം പ്രതികരിക്കില്ല, അതിന് നമ്മൾ തന്നെ ഇറങ്ങണം. കാരണം  അവർക്ക് അവരുടെ  കച്ചവടതാൽപര്യങ്ങളാണ് വലുത്. 

എന്നാൽ, പവിത്രമായി നാം കാത്തു സൂക്ഷിക്കുന്ന നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംഘപരിവാർ ഉൾപ്പെടെയുള്ള യാഥാസ്ഥിതികർ അത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ത്യയിൽ വലിയ ബഹളണ്ടാക്കുന്നു, നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു, വ്യക്തികളെ ശിക്ഷിക്കുന്നു, പക്ഷേ അത്തരം അശ്ലീലമായ ആചാരങ്ങളെയും അസഭ്യമായ വസ്ത്രധാരണത്തെയും അവർ എതിർക്കുന്നില്ല. സാമ്രാജ്യത്വങ്ങൾക്കും വ്യാപാര താൽപര്യങ്ങൾക്കുമെതിരെ അവർ ശബ്ദം ഉയർത്തുന്നില്ല. ഇന്ത്യയിലെ പുരോഗമനവാദികളും ഫെമിനിസ്റ്റുകളും ഈ ലൈംഗികവൽക്കരണം പ്രശ്നമാക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും അത് ഉയർത്തിക്കാണിക്കില്ല. വാസ്തവത്തിൽ അവർ അത്തരം കാര്യങ്ങൾ വിൽക്കുകയും ആസ്വദിക്കുകയുമാണ് ചെയ്യുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.