Skip to content Skip to sidebar Skip to footer

സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ

“പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല” വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‘സുള്ളി ഡീൽ’ പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തന്നെയാണ് ഇരകളായ വിദ്യാർത്ഥികളുടെ തീരുമാനം. 

ഇതു സംബന്ധിച്ച് പ്രമുഖ മുസ്‌ലിം ആക്റ്റിവിസ്റ്റുകൾ അൽജസീറയുമായി തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നു.

ജൂലൈ നാലിന് രാത്രി അഫ്രീൻ ഫാത്തിമ ഇന്ത്യയിലെ മുസ്‌ലിംകൾ നേരിടുന്ന പീഡനത്തെ കുറിച്ച് ഒരു ഓൺലൈൻ ഫോറത്തിൽ പങ്കെടുക്കുകയിരുന്നു. പെട്ടന്നാണ് അവളുടെ  മൊബൈൽ ഫോണിൽ ചില സന്ദേശങ്ങൾ നിറയുന്നത്. “23 കാരിയായ വിദ്യാർത്ഥി പ്രവർത്തകയെ  വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടന്ന്” അറിയിച്ചുകൊണ്ട്, ഒരു വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നുള്ള സന്ദേശമായിരുന്നു അത്. അവളുടെ ഫോട്ടോ  ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഈ സന്ദേശം. അവളെ കൂടാതെ  നിരവധി വിദ്യാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ  എൺപതിലധികം മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളും ഓൺലൈനിൽ നിറഞ്ഞിരുന്നു. അവരുടെ അറിവില്ലാതെ “സുള്ളി ഡീലുകൾ” എന്ന ആപ്ലിക്കേഷനിൽ ആയിരുന്നു ഇത് അപ്‌ലോഡ് ചെയ്തത്. “ആ രാത്രി, എനിക്ക് സന്ദേശമയച്ച ആളുകൾക്ക് ഞാൻ മറുപടി നൽകിയില്ല. ഞാൻ എന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട്‌ ചെയ്തു. പ്രതികരിക്കാനുള്ള ഊർജ്ജം എനിക്കില്ലായിരുന്നു” -ഫാത്തിമ അൽ ജസീറയോട് പറഞ്ഞു. ന്യൂഡൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പട്ടൗഡിയിൽ നടന്ന ഒത്തുചേരലിൽ ഒരു തീവ്ര വലതുപക്ഷക്കാരൻ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണം എന്ന് ആഹ്വാനം ചെയ്ത ദിവസമാണ് ഈ സംഭവം നടന്നത്. ‘ഞാൻ അസ്വസ്ഥയായിരുന്നു; എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’ – അഫ്രീൻ പറയുന്നു.

അപ്രകാരം, ന്യൂയോർക്കിൽ ജീവിക്കുന്ന 25 കാരിയായ ഹിബ ബേഗ് നഗരത്തിലെ ആഘോഷങ്ങൾ ആസ്വദിച്ച് മടങ്ങിയെത്തിയ സമയത്തായിരുന്നു “സുള്ളി ഡീലുകൾ” സംബന്ധിച്ച വെർച്വൽ ലേലത്തിന് അവളുടെ പ്രൊഫൈലും തയ്യാറാക്കിയിട്ടുണ്ടെന്ന് അവൾ കണ്ടെത്തിയത്.

മറ്റുള്ളവരെ ഉപദ്രവിക്കാനും വിവേചനങ്ങൾ ഉണ്ടാക്കാനും, അവരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുമൊക്കെ, ഉപയോഗിക്കുന്ന ഉള്ളടക്കങ്ങൾ ഉൾകൊള്ളുന്ന ഒരു ആപ്പ് ആണ് GitHub-. ഇവരാണ് ഇത്തരം ആപ്ലിക്കേഷൻ ഹോസ്റ്റുചെയ്തത്. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ശേഷം ഇത് എടുത്തുമാറ്റിയിരുന്നു. മുസ്‌ലിം സ്ത്രീകൾ ഓൺലൈനിൽ വലിയ തോതിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് ജൂലൈ 8 ന് ദില്ലി പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ദില്ലി പോലീസ് പരാതി രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായിട്ടാണ് ദില്ലി പോലീസ് പറയുന്നത്.  എന്നാൽ പ്രശനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രമുഖ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിന്റ പേരിലും പ്രൊഫൈൽ നിർമിച്ചിട്ടുണ്ട്.

“പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത് അവർ തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.  അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല” വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു.

“ഒരു സ്ത്രീയാണന്ന രീതിയിലല്ല അവർ എന്നെ ട്രോളുന്നത്. മറിച്ച് ഹിന്ദുത്വ അക്കൗണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയായികൊണ്ടാണ് എന്നെ ട്രോളുന്നത്. അഹമ്മദ്‌ പറയുന്നു. ട്വിറ്ററിൽ നിന്ന് കുറച്ച് ദിവസത്തേക്ക് പിന്മാറേണ്ടിവന്നുവെന്നും, കടുത്ത  ആക്രമണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ട്വിറ്ററിലെ പ്ലാറ്റ്‌ഫോമുകളിൽ തനിക്കതിരെ നടക്കുന്ന വിദ്വേഷ ഭാഷണത്തിനെതിരെ സാനിയ അഹ്മദ് കഴിഞ്ഞ ആഴ്ച ട്വിറ്ററിന് നിയമപരമായി നോട്ടീസ് അയച്ചിരുന്നു . “ഞാൻ മുമ്പ് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്, പക്ഷെ  പരാതികളൊന്നും പകൽ വെളിച്ചം കണ്ടില്ല.” സാനിയ അഹമ്മദ്‌ പറയുന്നു.

കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായ  ഹസിബ അമിൻ സമാനമായ കുറ്റവാളികൾക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിരുന്നു. എന്നാൽ അത്തരം കേസുകളിലൊന്നും നിയമനടപടികളിൽ ഉണ്ടായിട്ടില്ല.  “മാസങ്ങൾക്കുശേഷം, അന്വേഷണത്തിൽ വലിയ പുരോഗതി ഞാൻ കണ്ടിട്ടില്ല. പോലീസ് ആദ്യം വേണ്ട നടപടി എടുത്തിരുന്നുവെങ്കിൽ, ഇത്തരക്കാർക്ക് വീണ്ടും ഇതുപോലൊന്ന് ചെയ്യാൻ ധൈര്യമുണ്ടാകില്ലായിരുന്നു.  എന്നാൽ ഈ നിഷ്‌ക്രിയത്വമാണ് അവർക്ക് അവസരം നൽകുന്നത്” ഹസിബ അമിൻ പറയുന്നു. ട്വിറ്ററിലെ നൂറോളം സ്ത്രീ ആക്റ്റീവിസ്റ്റ്കൾ  ഓൺലൈൻ ദുരുപയോഗത്തിന് വിധേയരായിരുന്നു, അവരുടെ അഭിപ്രായങ്ങൾ പറയുന്നതിനല്ല അവരെ ഇത്തരം ആളുകൾ ടാർഗറ്റ് ചെയ്തത്. മറിച്ച് അവരുടെ ജാതിയും മതവുമാണ് ഇവർ ലക്ഷ്യം വെച്ചത് എന്നാണ് കഴിഞ്ഞ ജനുവരിയിൽ ആംനസ്റ്റി ഇന്റർനാഷണലിന്റെ  റിപ്പോർട്ടിൽ പറയുന്നത്.

“ആരെങ്കിലും വന്ന് അവരുടെ ഒരു ദിവസത്തെ ഡീൽ ക്ലെയിം ചെയ്താലോ?”  അവൾ ചോദിച്ചു.  “അത് ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്ന ഒന്നും ഞാൻ കാണുന്നില്ല.” ഇതുമൂലം ഞാൻ ഒരിക്കലും മിണ്ടാതിരിക്കുമെന്ന് കരുതേണ്ടതില്ല. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഓൺ‌ലൈൻ, ഓഫ്‌ലൈൻ…. എല്ലായിടത്തുമുള്ള എല്ലാ പൊതു ഇടങ്ങളും ഞങ്ങൾ തുടർന്നും ഉപയോഗപെടുത്തും. സൈബർ അക്രമണം നേരിട്ട ഫാത്തിമ പറയുന്നു. https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1411947663818256384&lang=en&origin=https%3A%2F%2Ffactsheets.in%2Fon-sulli-deals-indian-muslim-women&sessionId=6a940ef6f5d71e4c9e70e7eb9f3fd7585041a408&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

ആഭ്യന്തര വിമാനക്കമ്പനിയുടെ പൈലറ്റായ ഹന മുഹ്‌സിൻ ഖാനും ഇതിനെതിരെ പോലീസിന് പരാതി നൽകിയിട്ടുണ്ട്. “ഇത്തരം വിവേചനം നേരിടുന്ന എല്ലാ സ്ത്രീകളേയും ഞാൻ പിന്തുണക്കുക തന്നെ ചെയ്യും. ഞങ്ങൾ എല്ലാവരും എല്ലാവരെയും പരസ്പരം പിന്തുണയ്ക്കുന്നു, ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും, ഞങ്ങൾ മിണ്ടാതിരിക്കില്ല, ഞങ്ങൾ ഇത്തരം പ്രവണത അനുവദിക്കുകയുമില്ല.” ഹന മുഹ്‌സിൻ ഖാൻ അൽ ജസീറയോട് പറഞ്ഞു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.