2020-21 കാലയളവിൽ രാജ്യത്തെ സൈബർ കേസുകളുടെ എണ്ണത്തിൽ 105 ശതമാനം വർധനവ് ഉണ്ടായതായി എൻ.സി.ആർ.ബിയുടെ പുതിയ കണക്ക്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ സൈബർ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനം തെലങ്കാനയാണ് (10,303).
സംസ്ഥാനങ്ങളുടെ കണക്കുകൾ
തെലങ്കാന – 10,303
ഉത്തർപ്രദേശ് – 8,829
കർണാടക- 8,136
മഹാരാഷ്ട്ര – 5,562
അസം- 4,846
ഒഡിഷ – 2037
ആന്ധ്രാപ്രദേശ് – 1875
ഗുജറാത്ത് – 1536
രാജസ്ഥാൻ – 1504
ബിഹാർ – 1413
തമിഴ്‌നാട്- 1076
ജാർഖണ്ഡ് – 953
ഉത്തരാഖണ്ഡ് – 718
കേരള- 626
ഹരിയാന – 622
മധ്യപ്രദേശ് 589
പഞ്ചാബ് 551
വെസ്റ്റ് ബംഗാൾ 513
ഛത്തീസ്‌ഗഢ് 352
മേഘാലയ 107
ഹിമാചൽപ്രദേശ് 70
മണിപ്പൂർ 67
അരുണാചൽ പ്രദേശ് 47
ഗോവ 36
മിസോറം 30
ത്രിപുര 24
നാഗാലാൻഡ് 8
സിക്കിം 0
കേന്ദ്ര ഭരണ പ്രദേശം
ഡൽഹി – 356
ജമ്മുകശ്മീർ – 154
ചണ്ഡീഗഡ് – 15
അന്തമാൻ നിക്കോബാർ – 8
ദദ്ര&നാഗർ ഹവേലി,ദാമൻ ദിയു – 5
ലഡാക് – 5
ലക്ഷ്യദീപ്- 1
പുതുച്ചേരി- 0
കേസുകളുടെ എണ്ണത്തിൽ 111 ശതമാനം വർധനവാണ് ഡൽഹിയിൽ ഉണ്ടായിട്ടുള്ളത്. പരാതികാരിൽ അധികപേരും സ്ത്രീകളോ, പ്രായപൂർത്തിയാവാത്ത കുട്ടികളോ ആണ്.
ഏറ്റവും കൂടുതൽ സൈബർ കേസുകളുള്ള പ്രധാന നഗരങ്ങൾ
ബെംഗളൂരു- 6,423
ഹൈദരാബാദ് – 3,303
മുംബൈ – 2,883
ലക്നൗ – 1,067
ഗാസിയാബാദ് – 451
രാജ്യത്തെ ഐ. ടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ മറ്റ് നഗരങ്ങളെക്കാൾ സൈബർ കേസുകൾ പല മടങ്ങ് കൂടുതലാണ്.
രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ ലൈംഗിക സ്വഭാവമുള്ളവ, ഓൺലൈൻ തട്ടിപ്പ്, ഓൺലൈൻ ഉപദ്രവം തുടങ്ങിയവയാണ്
കോവിഡാനന്തര കാലത്ത് സൈബർ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ലൈംഗിക സ്വഭാവമുള്ളതും സാമ്പത്തിക തട്ടിപ്പുമാണ് ഇതിൽ ഏറ്റവും കൂടുതൽ.