Skip to content Skip to sidebar Skip to footer

പെണ്‍ഭ്രൂണഹത്യ വർധിക്കുന്നത് ആർക്കിടയിലാണ്!?

പെണ്‍ഭ്രൂണഹത്യാ നിരക്കുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദു വിഭാഗങ്ങൾക്കിടയിലാണെന്ന് കണക്കുകള്‍. സിഖ് വിഭാഗമാണ് പെണ്‍ഭ്രൂണഹത്യയുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.

ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങള്‍ പരിശോധിച്ച് Pew research centre തയ്യാറാക്കിയ ‘India’s Sex Ratio at Birth begins to normalize’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് സര്‍വ്വേകളിലെ ഫലങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്.

2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഇല്ലായ്മ ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 9 മില്യണ്‍ ആണ്. 1994ലെ പ്രീ കോണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ നാറ്റല്‍ ഡയഗ്നോസ്റ്റിക്‌സ് ടെക്‌നിക്‌സ് ആക്റ്റിലൂടെ ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് നിരോധിതമാണെങ്കിലും അള്‍ട്രാസൗണ്ട് സൗകര്യങ്ങള്‍ ഇപ്പോഴും ഇതിനായി ഉപയോഗിക്കപ്പെടുന്നു. വര്‍ഷം തോറും രേഖപ്പെടുത്തുന്ന, ഇല്ലായ്മ ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം 4.8 ലക്ഷത്തില്‍നിന്നും (2010) 4.1 ലക്ഷത്തിലെത്തി (2019).

ഈ കാരണത്താല്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളില്‍ ജനന സമയത്തുള്ള ലിംഗാനുപാത (sex ratio)ത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇന്ന് അത്തരം വ്യത്യാസങ്ങള്‍ കുറഞ്ഞുവരികയാണ് എന്നും റിപോർട്ട് കാണിക്കുന്നു. ലോകത്താകെ, 1970-2020 കാലയളവില്‍ 14.3 കോടി പെണ്‍കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ട് (യു.എന്‍ റിപോര്‍ട്ട്). ഇതില്‍ 51% ചെെനയിലും 32% ഇന്ത്യയിലുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 79.8% ജനസംഖ്യയുള്ള ഹിന്ദുക്കള്‍ക്കിടയില്‍ റിപോർട്ട് ചെയ്ത പെണ്‍ഭ്രൂണഹത്യയുടെ എണ്ണം 0.8 കോടിയാണ്, 86.7%. ഇന്ത്യന്‍ ജനസംഖ്യയുടെ 2%ല്‍ കുറവ് മാത്രമാണ് സിഖ് ജനസംഖ്യ. 2000-2019 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഭ്രൂണഹത്യയ്ക്ക് വിധേയരായ 0.9 കോടി പെണ്‍കുഞ്ഞുങ്ങളില്‍ 440,000 പേര്‍ സിഖ് വിഭാഗത്തില്‍ പെട്ടവരാണ്. മുസ്‌ലീം, ക്രിസ്റ്റ്യന്‍ വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതത്തേക്കാള്‍ കുറവാണ് അവര്‍ക്കിടയില്‍ നടന്ന പെണ്‍ഭ്രൂണഹത്യകളുടെ എണ്ണം. മുസ്‌ലീം ജനസംഖ്യ-14%, ലിംഗനിര്‍ണയത്തിന് ശേഷം നടത്തിയ അബോര്‍ഷന്‍ 7% (590,000). ക്രിസ്ത്യന്‍ ജനസംഖ്യ-2.3%, ലിംഗനിര്‍ണയത്തിന് ശേഷം നടത്തിയ അബോര്‍ഷന്‍ 0.6% (53,000).

2001ലെ സെന്‍സസ് പ്രകാരം വിവിധ മതവിഭാഗങ്ങളിലെ ലിംഗാനുപാതം

സിഖ് വിഭാഗം- 130 ആണ്‍കുട്ടികള്‍:
100 പെണ്‍കുട്ടികള്‍. 110 ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ
ആ വര്‍ഷത്തെ ദേശീയശരാശരി.
2011 സെന്‍സസില്‍ 121 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍
ക്രിസ്റ്റ്യന്‍ വിഭാഗത്തിലെ ലിംഗാനുപാതം സന്തുലിതമായ അനുപാതത്തില്‍ ആണ്. (105 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍) ഇത് ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ ലിംഗനിര്‍ണയം നടത്തിയുള്ള അബോര്‍ഷന്‍ കുറവാണെന്ന് സൂചിപ്പിക്കുന്നു.
മുസ്‌ലീം വിഭാഗത്തില്‍ 106 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍ എന്നാണ്.

ജാതി, സമ്പത്ത്, വിദ്യാഭ്യാസം, ഗ്രാമ-നഗര വ്യത്യാസം എന്നീ ഘടകങ്ങള്‍ ലിംഗനിര്‍ണയത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ചൂണ്ടിക്കാണിക്കുന്നു.

ലിംഗനിര്‍ണയത്തെ തുടര്‍ന്നുള്ള അബോര്‍ഷന്‍ കാരണം ലിംഗാനുപാതത്തില്‍ അസന്തുലിതാവസ്ഥ നേരിടുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സന്തുലിതാവസ്ഥയിലേക്ക് എത്തുമ്പോഴും വര്‍ഷങ്ങള്‍ തോറും ഉണ്ടായിട്ടുള്ള ലിംഗാനുപാതത്തിലെ അസന്തുലിത അവസ്ഥകള്‍ വരുംവര്‍ഷങ്ങളിലും തുടരും.

അസര്‍ബൈജാന്‍, ചൈന, അര്‍മേനിയ, വിയറ്റ്‌നാം, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അസന്തുലിതമായ ലിംഗാനുപാതം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് യുനൈറ്റഡ് നേഷന്‍സിന്റെ കണക്കുകള്‍ പരിശോധിച്ച് Pew റിസര്‍ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുന്നത്.

ഇന്ത്യയിലെ ലിംഗാനുപാതത്തില്‍ 2000 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ കുറഞ്ഞുവരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ‘പെണ്‍കുട്ടികളോടുള്ള വെറുപ്പ്’ അല്ലെങ്കില്‍ ‘ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന’ എന്നിവയാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളായി സൂചിപ്പിക്കുന്നത്. 2020ന് ശേഷം ഈ അസന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടാകുന്നുണ്ട് എന്നും ഈ പഠനം വിലയിരുത്തുന്നു. പെണ്‍കുട്ടികള്‍ വലുതാകുമ്പോള്‍ സ്ത്രീധനം വാങ്ങി മറ്റൊരു വീട്ടിലേക്ക് വിവാഹിതയായി പോകുകയും ആണ്‍കുട്ടികള്‍ വിവാഹിതരായി രക്ഷിതാക്കളുടെ കൂടെ താമസിക്കുകയും അവരുടെ ഭാര്യ രക്ഷിതാക്കളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കുടുംബ രീതികള്‍ ആണ്‍കുട്ടികളെ മതിയെന്ന് തീരുമാനിക്കാനുള്ള പ്രധാന കാരണമാണ്. 1970കളില്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ സംവിധാനങ്ങള്‍ പെണ്‍ഭ്രൂണഹത്യയ്ക്കായി ഉപയോഗിക്കപ്പെട്ടു എന്നതിന്റെ തുറന്ന ഉദാഹരണമാണ് ‘സ്ത്രീധനച്ചെലവ് കുറയ്ക്കാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം’ നടത്തൂ എന്ന പരസ്യവാചകം.

Pew research centre നടത്തിയ, ‘ജെന്‍ഡര്‍ റോളുകളോടുള്ള ഇന്ത്യന്‍ സമീപനം’ എന്ന പഠനത്തില്‍ ലിംഗ നിര്‍ണയത്തിന് ശേഷം നടത്തുന്ന അബോര്‍ഷന്‍ അനുകൂലിക്കുന്ന വലിയൊരു വിഭാഗമുള്ളതായി വ്യക്തമായിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 94% പേരും പറയുന്നത് ഒരു കുടുംബത്തില്‍ ഒരു ആണ്‍കുട്ടിയെങ്കിലും ഉണ്ടായിരിക്കുന്നത് വളരെ പ്രധാനമാണ് എന്നാണ്. ഒരു പെണ്‍കുട്ടി എന്തായാലും ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറഞ്ഞവര്‍ 90%. കുടുംബത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സന്തുലിതമാക്കാന്‍ ആധുനിക ലിംഗനിര്‍ണയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് 26% പേര്‍ കരുതുന്നു. 14% പേര്‍ക്ക് പെണ്‍ഭ്രൂണഹത്യയോട് പൂര്‍ണമായി യോജിക്കാന്‍ കഴിയുന്നില്ല. 11% പേര്‍ക്ക് പൂര്‍ണമായി വിയോജിക്കാനും കഴിയുന്നില്ല. 42% പേര്‍ അത് ഒട്ടും സ്വീകാര്യമല്ല എന്ന് പ്രതികരിച്ചു.

63% ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത് അവരുടെ ആണ്‍മക്കള്‍ തന്നെ അവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നാണ്. ഹിന്ദു മതത്തില്‍ ആണ്‍മക്കളോടുള്ള മുന്‍ഗണനയുടെ ഒരു കാരണം ഇതായി വിലയിരുത്തപ്പെടാറുണ്ട്. 67% ജൈനരും 74% മുസ്‌ലീങ്ങളും സമാന രീതിയില്‍ പ്രതികരിച്ചു. 29% സിഖുകാര്‍, 44% ക്രിസ്ത്യാനികള്‍, 46% ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ക്ക് ആണ്‍മക്കള്‍ തന്നെ അന്ത്യാപചാര ചടങ്ങുകള്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ആണ്‍മക്കളും പെണ്‍മക്കളും ഇതില്‍ ഒരുപോലെ പങ്കാളികളാകട്ടെ എന്നാണ് സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങളുടെ നിലപാട്.

ഇന്ത്യയിൽ നടക്കുന്ന അബോര്‍ഷനുകൾ പലപ്പോഴും മുഴുവനായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല, അബോര്‍ഷനോടുള്ള സാമൂഹ്യ കാഴ്ചപ്പാടുകള്‍ കാരണം സംഭവിക്കുന്നതിന്റെ മൂന്ന് ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത് എന്നും ഈ പഠനത്തില്‍ പറയുന്നു. ഇതും ലിംഗനിർണയം നടത്തിയ ശേഷം ചെയ്യുന്ന അബോർഷൻ കണക്കിന്റെ ലഭ്യതയില്‍ നിര്‍ണായകമാണ്.

2019-21 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വേയില്‍ 78% പ്രസവങ്ങളിലും അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2005-2006 സര്‍വേയ്ക്ക് മുന്‍പുള്ള അഞ്ചു വര്‍ഷ കാലയളവില്‍ ഇത് 30%ആയിരുന്നു. ലിംഗനിര്‍ണയം നടത്താന്‍ മാത്രമല്ലാതെ, ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യാവസ്ഥ വിലയിരുത്താനും കൂടുതല്‍ സ്ത്രീകള്‍ അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 2019-21 വര്‍ഷത്തെ ആരോഗ്യ സര്‍വേയില്‍ പ്രത്യുല്‍പാദന പ്രായത്തിലുള്ള 15% സ്ത്രീകള്‍ ആൺകുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. 1998-99 വര്‍ഷത്തെ ആരോഗ്യ സര്‍വേയില്‍ ആണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ 33% ആയിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.