ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ് മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല.
2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്. മുഹമ്മദലി കരീം ചഗ്‌ളയെ (1947-1958 കാലഘട്ടത്തിലെ ബോംബെ ഹൈകോടതി ജഡ്‌ജി) 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ ശ്രമിച്ചിരുന്നു, ഇന്ത്യയിൽ ഒരു മുസ്‌ലിം ചീഫ് ജസ്റ്റിസ് വേണമെന്ന് നെഹ്റു ആഗ്രഹിച്ചിരുന്നു. അപ്പോഴും ഇന്ത്യയില്‍ ഒരു മുസ്‌ലിം ചീഫ് ജസ്റ്റിസ് ഉണ്ടാവാന്‍ 1968 വരെ കാത്തിരിക്കേണ്ടി വന്നു.
1950ല്‍ സ്ഥാപിതമായത് മുതല്‍ 1967 വരെ മുപ്പത്തിയാറ് ആളുകളാണ് ഇന്ത്യന്‍ സുപ്രീംകോടതിയില്‍ സേവനമനുഷ്‌ഠിച്ചത്. സാമൂഹികമായി ഉയര്‍ന്ന പദവിയിലും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ കുടുംബപശ്ചാത്തലവും ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളിലോ ഇംഗ്ലണ്ടിലോ പഠനം നടത്തിയവരുമായ ആളുകളാണ് സാധാരണ ജഡ്‌ജിയുടെ പദവിയിലുണ്ടായിരുന്നത് എന്ന് അവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസ്സിലാവും. തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളിലെ ഹൈകോടതികളില്‍ സ്വകാര്യ വക്കീലുമാരായി ഇരുപത് വര്‍ഷത്തോളം ജോലി ചെയ്‌ത ഇവര്‍ പിന്നീട് ആ ഹൈകോടതികളില്‍ തന്നെ ജഡ്‌ജിയായി സേവനമനുഷ്‌ഠിക്കുന്നു. സുപ്രീംകോടതിയുടെ ആരംഭകാലം മുതല്‍ക്കെതന്നെ അതിൽ ഒരു ‘മുസ്‌ലിം സീറ്റ്’ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതത്ര്യത്തിന് ശേഷം ജസ്റ്റിസ് ഫസി അലി (1950-51) യായിരുന്നു സുപ്രീംകോടതിയിലെ ആദ്യ മുസ്‌ലിം ജഡ്‌ജി.
1958ല്‍ ജസ്റ്റിസ് എം. ഹിദായത്തുള്ള (1958-70) ജഡ്‌ജിയായി നിയമിക്കപ്പെട്ടതോടെ സുപ്രീംകോടതിയില്‍ രണ്ട് മുസ്‌ലിം ജഡ്‌ജിമാരുടെ സാന്നിധ്യമുണ്ടായി, സയ്യിദ് ജാഫര്‍ ഇമാം (1955-64) അതിനു മുമ്പേതന്നെ സിറ്റിങ് ജഡ്‌ജിയായി ഉണ്ടായിരുന്നു. 1968ല്‍ ജസ്റ്റിസ് എം. ഹിദായത്തുള്ള (1968-70) സുപ്രീംകോടതിയിലെ ആദ്യത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. ജസ്റ്റിസ് ഹിദായത്തുള്ള വിരമിച്ചതിന് ശേഷം ജസ്റ്റിസ് എം.എച്ച് ബേഗാണ് (1971-78) മുസ്‌ലിം സീറ്റില്‍ നിയമിതനായത്. പിന്നീട് ജസ്റ്റിസ് ഖന്നക്ക് ശേഷം ചീഫ് ജസ്റ്റിസായ അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി. ജസ്റ്റിസ് എ.എം അഹ്‌മദി (1988-97) ഒമ്പത് വര്‍ഷം സുപ്രീംകോടതിയെ സേവിക്കുകയും 1994ല്‍ മൂന്നാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസാവുകയും ചെയ്‌തു. സുപ്രീംകോടതിയിലെ ജസ്റ്റിസ് അഹ്‌മദിയുടെ കാലയളവില്‍ തന്നെ ജസ്റ്റിസ് ഫാത്തിമ ബീവി (1989-92) ഒരേയൊരു മുസ്‌ലിം വനിത ജഡ്‌ജ് നിയമിതയായി. 2005ല്‍ ജസ്റ്റിസ് അല്‍തമസ് കബീര്‍ (2005-13) സുപ്രീംകോടതിയില്‍ നിയമിതനായി. പിന്നീട് 2012ല്‍ ജസ്റ്റിസ് കബീര്‍ (2012-13) സുപ്രീംകോടതിയിലെ നാലാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി. ഇപ്പോള്‍ ജസ്റ്റിസ് എസ്. അബ്‌ദുന്നാസർ (2017-23) മാത്രമാണ് സുപ്രീംകോടതിയിലെ ഏക മുസ്‌ലിം സിറ്റിങ് ജഡ്‌ജ്.
സുപ്രീംകോടതി ജഡ്‌ജുമാരുടെ എണ്ണം 1956ല്‍ എട്ടിൽ നിന്നും പതിനൊന്നും, 1960ല്‍ പതിനാലും, 1978ൽ പതിനെട്ടും, 1986ല്‍ ഇരുപത്തിയാറും 2009ല്‍ മുപ്പത്തിയൊന്നും 2019ൽ മുപ്പത്തിനാലും ആക്കി പാര്‍ലമെന്റ് ഉയര്‍ത്തിയിട്ടുണ്ട്. 1950ല്‍ ഏഴ് സുപ്രീംകോടതി ജഡ്‌ജുമാരില്‍ ഒരാള്‍ മുസ്‌ലിമായിരുന്നു, അഥവാ ഏകദേശം 15 ശതമാനം. 1978ല്‍ പതിനാറിൽ രണ്ടുപേര്‍ മുസ്‌ലിംകളായിരുന്നു, അഥവാ 13 ശതമാനം. 1986ല്‍ പതിനാലിൽ ഒരു മുസ്‌ലിമായിരുന്നു ഉണ്ടായിരുന്നത്. 2009ല്‍ ഇരുപത്തിയാറിൽ രണ്ടു മുസ്‌ലിംകളാണ് ഉണ്ടായിരുന്നത്, അഥവാ 8 ശതമാനം. 2019ല്‍ മുപ്പത്തിനാലിൽ ഒരു മുസ്‌ലിം മാത്രമാണുള്ളത്, ഏകദേശം 3 ശതമാനം മാത്രം. 1950ലെ അനുപാതമനുസരിച്ച് ഇന്നത്തെ മുപ്പത്തിനാലിൽ അഞ്ചുപേര്‍ മുസ്‌ലിംകളാവേണ്ടതുണ്ട്. എന്നാല്‍ ജസ്റ്റിസ് നസീര്‍ മാത്രമാണ് നിലവിലുള്ളത്. സുപ്രീംകോടതിയില്‍ സേവനമനുഷ്‌ഠിച്ച 214 റിട്ടയേര്‍ഡ് ജഡ്‌ജുമാരുടെയും നിലവിലുള്ള 33 ജസ്റ്റിസുമാരുടെയും കണക്കെടുത്താല്‍ അവരില്‍ 18 പേര്‍ അഥവാ 6.75 ശതമാനം ആളുകള്‍ മുസ്‌ലിംകളാണെന്ന് കാണാം. രണ്ടര വര്‍ഷത്തോളം സുപ്രീംകോടതിയില്‍ മുസ്‌ലിം ജഡ്‌ജുമാരില്ലാത്ത കാലവുമുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ് മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. പത്തു വര്‍ഷത്തിലധികമായി ഹൈകോടതികളില്‍ സേവനമനുഷ്‌ഠിക്കുന്ന രണ്ടു മുസ്‌ലിം ചീഫ് ജസ്റ്റിസുമാരുണ്ട് – രാജസ്ഥാന്‍കാരനായ മേഘാലയ ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖ്, ഗുജറാത്ത് സ്വദേശി ത്രിപുര ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറൈശി. രണ്ടുപേരും 2022ല്‍ വിരമിക്കും. 2009ല്‍ നിയമിതനായ ജസ്റ്റിസ് അംജദ് അഹ്തശാം ബോംബെ ഹൈകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജ്, അദ്ദേഹം 2023ല്‍ വിരമിക്കും. സുപ്രീംകോടതിലില്‍ മുസ്‌ലിം ജഡ്‌ജുമാരില്ലെന്ന കാര്യം കോടതിയിലെ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണൻ (2000-2010) ഉന്നയിച്ചിട്ടുണ്ട്. ‘അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു എന്നതുമാത്രമല്ല പ്രശ്‌നം, പരമോന്നത കോടതിയില്‍ എല്ലാ മതത്തില്‍ നിന്നും, ജാതിയില്‍ നിന്നും, പ്രദേശത്തു നിന്നുമുള്ള ആളുകളുടെ പ്രതിനിധാനമുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം’ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അദ്ദേഹം പറയുന്നു.
തങ്ങൾക്കാവശ്യമായ ജഡ്‌ജുമാരെ സ്വയം തെരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക പരമോന്നത നീതിന്യായ സംവിധാനമാണ് ഇന്ത്യയിലെ സുപ്രീംകോടതി. ഇന്ത്യന്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജുമാരും ചേര്‍ന്ന ‘കൊളീജിയ’ത്തിലൂടെയാണ് ജഡ്‌ജുമാരെ നാമനിര്‍ദേശം ചെയ്യുന്നത്. ജഡ്‌ജുമാരെ തെരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും കൊളീജിയം കാണിക്കുന്ന സൂക്ഷ്‌മതക്കുറവുണ്ടെന്നും പലപ്പോഴും കൊളീജിയം ചടങ്ങിന് മാത്രമാവുന്നു എന്നുമാണ് സുപ്രീംകോടതിയിലെ മുസ്‌ലിം ജഡ്‌ജുമാരുടെ പ്രതിനിധാനക്കുറവ് സൂചിപ്പിക്കുന്നത്. കോടതിയുടെ ധാർമികതയിൽ വരുന്ന വ്യതിയാനങ്ങളോടൊപ്പം തന്നെ മെറിറ്റിനെ സംബന്ധിച്ച അടിസ്ഥാന പ്രശ്‌നവും സുപ്രീംകോടതി അഭിമുഖീകരിക്കുന്നു; അഥവാ പരിചയസമ്പന്നരായ നിയമജ്ഞരും ഹൈകോടതികളില്‍ ജഡ്‌ജുമാരായി കുറച്ചധികം കാലം സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത, ഹിന്ദു പുരുഷന്മാരല്ലാത്ത ആളുകള്‍ക്ക് സുപ്രീംകോടതിയില്‍ താരതമ്യേന എളുപ്പത്തില്‍ ജഡ്‌ജായി നിയമനം ലഭിക്കാം, എന്നാല്‍ മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കും അത് സാധ്യമാവുന്നില്ല.
മുതിര്‍ന്ന മുസ്‌ലിം നിയമജ്ഞര്‍ അധികമൊന്നുമില്ലെന്നും നിയമവ്യവസ്ഥയില്‍ കരിയര്‍ ആരംഭിക്കാന്‍ മുസ്‌ലിംകള്‍ക്ക് താത്പര്യമില്ലെന്നുമുള്ള വാദങ്ങൾ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 2014ല്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായ കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ ഒരൊറ്റ മുസ്‌ലിം ജഡജിനെ മാത്രമാണ് സുപ്രീംകോടതിയില്‍ നിയമിച്ചത്. സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ പൗരന്മാരോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിനെ നിലനിര്‍ത്താനുമുള്ള അനിവാര്യമായ സമയമാണിത്. ഇന്ത്യയിലെ സുപ്രീംകോടതി കൂടുതല്‍ മുസ്‌ലിം, സ്ത്രീ ജഡ്‌ജുമാരെ നിയമിച്ചുകൊണ്ട് ഇതിനെ സാധ്യമാക്കേണ്ടതുണ്ട്.
Source :
S