Skip to content Skip to sidebar Skip to footer

ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം

ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല.

2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്. മുഹമ്മദലി കരീം ചഗ്‌ളയെ (1947-1958 കാലഘട്ടത്തിലെ ബോംബെ ഹൈകോടതി ജഡ്‌ജി) 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ ശ്രമിച്ചിരുന്നു, ഇന്ത്യയിൽ ഒരു മുസ്‌ലിം ചീഫ് ജസ്റ്റിസ് വേണമെന്ന് നെഹ്റു ആഗ്രഹിച്ചിരുന്നു. അപ്പോഴും ഇന്ത്യയില്‍ ഒരു മുസ്‌ലിം ചീഫ് ജസ്റ്റിസ് ഉണ്ടാവാന്‍ 1968 വരെ കാത്തിരിക്കേണ്ടി വന്നു.

1950ല്‍ സ്ഥാപിതമായത് മുതല്‍ 1967 വരെ മുപ്പത്തിയാറ് ആളുകളാണ് ഇന്ത്യന്‍ സുപ്രീംകോടതിയില്‍ സേവനമനുഷ്‌ഠിച്ചത്. സാമൂഹികമായി ഉയര്‍ന്ന പദവിയിലും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ കുടുംബപശ്ചാത്തലവും ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളിലോ ഇംഗ്ലണ്ടിലോ പഠനം നടത്തിയവരുമായ ആളുകളാണ് സാധാരണ ജഡ്‌ജിയുടെ പദവിയിലുണ്ടായിരുന്നത് എന്ന് അവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസ്സിലാവും. തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളിലെ ഹൈകോടതികളില്‍ സ്വകാര്യ വക്കീലുമാരായി ഇരുപത് വര്‍ഷത്തോളം ജോലി ചെയ്‌ത ഇവര്‍ പിന്നീട് ആ ഹൈകോടതികളില്‍ തന്നെ ജഡ്‌ജിയായി സേവനമനുഷ്‌ഠിക്കുന്നു. സുപ്രീംകോടതിയുടെ ആരംഭകാലം മുതല്‍ക്കെതന്നെ അതിൽ ഒരു ‘മുസ്‌ലിം സീറ്റ്’ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതത്ര്യത്തിന് ശേഷം ജസ്റ്റിസ് ഫസി അലി (1950-51) യായിരുന്നു സുപ്രീംകോടതിയിലെ ആദ്യ മുസ്‌ലിം ജഡ്‌ജി.First Muslim Chief Justices India

1958ല്‍ ജസ്റ്റിസ് എം. ഹിദായത്തുള്ള (1958-70) ജഡ്‌ജിയായി നിയമിക്കപ്പെട്ടതോടെ സുപ്രീംകോടതിയില്‍ രണ്ട് മുസ്‌ലിം ജഡ്‌ജിമാരുടെ സാന്നിധ്യമുണ്ടായി, സയ്യിദ് ജാഫര്‍ ഇമാം (1955-64) അതിനു മുമ്പേതന്നെ സിറ്റിങ് ജഡ്‌ജിയായി ഉണ്ടായിരുന്നു. 1968ല്‍ ജസ്റ്റിസ് എം. ഹിദായത്തുള്ള (1968-70) സുപ്രീംകോടതിയിലെ ആദ്യത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. ജസ്റ്റിസ് ഹിദായത്തുള്ള വിരമിച്ചതിന് ശേഷം ജസ്റ്റിസ് എം.എച്ച് ബേഗാണ് (1971-78) മുസ്‌ലിം സീറ്റില്‍ നിയമിതനായത്. പിന്നീട് ജസ്റ്റിസ് ഖന്നക്ക് ശേഷം ചീഫ് ജസ്റ്റിസായ അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി. ജസ്റ്റിസ് എ.എം അഹ്‌മദി (1988-97) ഒമ്പത് വര്‍ഷം സുപ്രീംകോടതിയെ സേവിക്കുകയും 1994ല്‍ മൂന്നാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസാവുകയും ചെയ്‌തു. സുപ്രീംകോടതിയിലെ ജസ്റ്റിസ് അഹ്‌മദിയുടെ കാലയളവില്‍ തന്നെ ജസ്റ്റിസ് ഫാത്തിമ ബീവി (1989-92) ഒരേയൊരു മുസ്‌ലിം വനിത ജഡ്‌ജ്‌ നിയമിതയായി. 2005ല്‍ ജസ്റ്റിസ് അല്‍തമസ് കബീര്‍ (2005-13) സുപ്രീംകോടതിയില്‍ നിയമിതനായി. പിന്നീട് 2012ല്‍ ജസ്റ്റിസ് കബീര്‍ (2012-13) സുപ്രീംകോടതിയിലെ നാലാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി. ഇപ്പോള്‍ ജസ്റ്റിസ് എസ്. അബ്‌ദുന്നാസർ (2017-23) മാത്രമാണ് സുപ്രീംകോടതിയിലെ ഏക മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌.

സുപ്രീംകോടതി ജഡ്‌ജുമാരുടെ എണ്ണം 1956ല്‍ എട്ടിൽ നിന്നും പതിനൊന്നും, 1960ല്‍ പതിനാലും, 1978ൽ പതിനെട്ടും, 1986ല്‍ ഇരുപത്തിയാറും 2009ല്‍ മുപ്പത്തിയൊന്നും 2019ൽ മുപ്പത്തിനാലും ആക്കി പാര്‍ലമെന്റ് ഉയര്‍ത്തിയിട്ടുണ്ട്. 1950ല്‍ ഏഴ് സുപ്രീംകോടതി ജഡ്‌ജുമാരില്‍ ഒരാള്‍ മുസ്‌ലിമായിരുന്നു, അഥവാ ഏകദേശം 15 ശതമാനം. 1978ല്‍ പതിനാറിൽ രണ്ടുപേര്‍ മുസ്‌ലിംകളായിരുന്നു, അഥവാ 13 ശതമാനം. 1986ല്‍ പതിനാലിൽ ഒരു മുസ്‌ലിമായിരുന്നു ഉണ്ടായിരുന്നത്. 2009ല്‍ ഇരുപത്തിയാറിൽ രണ്ടു മുസ്‌ലിംകളാണ് ഉണ്ടായിരുന്നത്, അഥവാ 8 ശതമാനം. 2019ല്‍ മുപ്പത്തിനാലിൽ ഒരു മുസ്‌ലിം മാത്രമാണുള്ളത്, ഏകദേശം 3 ശതമാനം മാത്രം. 1950ലെ അനുപാതമനുസരിച്ച് ഇന്നത്തെ മുപ്പത്തിനാലിൽ അഞ്ചുപേര്‍ മുസ്‌ലിംകളാവേണ്ടതുണ്ട്. എന്നാല്‍ ജസ്റ്റിസ് നസീര്‍ മാത്രമാണ് നിലവിലുള്ളത്. സുപ്രീംകോടതിയില്‍ സേവനമനുഷ്‌ഠിച്ച 214 റിട്ടയേര്‍ഡ് ജഡ്‌ജുമാരുടെയും നിലവിലുള്ള 33 ജസ്റ്റിസുമാരുടെയും കണക്കെടുത്താല്‍ അവരില്‍ 18 പേര്‍ അഥവാ 6.75 ശതമാനം ആളുകള്‍ മുസ്‌ലിംകളാണെന്ന് കാണാം. രണ്ടര വര്‍ഷത്തോളം സുപ്രീംകോടതിയില്‍ മുസ്‌ലിം ജഡ്‌ജുമാരില്ലാത്ത കാലവുമുണ്ടായിട്ടുണ്ട്.Muslim Judges in Supreme Court

ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. പത്തു വര്‍ഷത്തിലധികമായി ഹൈകോടതികളില്‍ സേവനമനുഷ്‌ഠിക്കുന്ന രണ്ടു മുസ്‌ലിം ചീഫ് ജസ്റ്റിസുമാരുണ്ട് – രാജസ്ഥാന്‍കാരനായ മേഘാലയ ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖ്, ഗുജറാത്ത് സ്വദേശി ത്രിപുര ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറൈശി. രണ്ടുപേരും 2022ല്‍ വിരമിക്കും. 2009ല്‍ നിയമിതനായ ജസ്റ്റിസ് അംജദ് അഹ്തശാം ബോംബെ ഹൈകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജ്‌, അദ്ദേഹം 2023ല്‍ വിരമിക്കും. സുപ്രീംകോടതിലില്‍ മുസ്‌ലിം ജഡ്‌ജുമാരില്ലെന്ന കാര്യം കോടതിയിലെ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണൻ (2000-2010) ഉന്നയിച്ചിട്ടുണ്ട്. ‘അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു എന്നതുമാത്രമല്ല പ്രശ്‌നം, പരമോന്നത കോടതിയില്‍ എല്ലാ മതത്തില്‍ നിന്നും, ജാതിയില്‍ നിന്നും, പ്രദേശത്തു നിന്നുമുള്ള ആളുകളുടെ പ്രതിനിധാനമുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം’ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അദ്ദേഹം പറയുന്നു.

തങ്ങൾക്കാവശ്യമായ ജഡ്‌ജുമാരെ സ്വയം തെരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക പരമോന്നത നീതിന്യായ സംവിധാനമാണ് ഇന്ത്യയിലെ സുപ്രീംകോടതി. ഇന്ത്യന്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജുമാരും ചേര്‍ന്ന ‘കൊളീജിയ’ത്തിലൂടെയാണ് ജഡ്‌ജുമാരെ നാമനിര്‍ദേശം ചെയ്യുന്നത്. ജഡ്‌ജുമാരെ തെരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും കൊളീജിയം കാണിക്കുന്ന സൂക്ഷ്‌മതക്കുറവുണ്ടെന്നും പലപ്പോഴും കൊളീജിയം ചടങ്ങിന് മാത്രമാവുന്നു എന്നുമാണ് സുപ്രീംകോടതിയിലെ മുസ്‌ലിം ജഡ്‌ജുമാരുടെ പ്രതിനിധാനക്കുറവ് സൂചിപ്പിക്കുന്നത്. കോടതിയുടെ ധാർമികതയിൽ വരുന്ന വ്യതിയാനങ്ങളോടൊപ്പം തന്നെ മെറിറ്റിനെ സംബന്ധിച്ച അടിസ്ഥാന പ്രശ്‌നവും സുപ്രീംകോടതി അഭിമുഖീകരിക്കുന്നു; അഥവാ പരിചയസമ്പന്നരായ നിയമജ്ഞരും ഹൈകോടതികളില്‍ ജഡ്‌ജുമാരായി കുറച്ചധികം കാലം സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത, ഹിന്ദു പുരുഷന്മാരല്ലാത്ത ആളുകള്‍ക്ക് സുപ്രീംകോടതിയില്‍ താരതമ്യേന എളുപ്പത്തില്‍ ജഡ്‌ജായി നിയമനം ലഭിക്കാം, എന്നാല്‍ മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കും അത് സാധ്യമാവുന്നില്ല.

മുതിര്‍ന്ന മുസ്‌ലിം നിയമജ്ഞര്‍ അധികമൊന്നുമില്ലെന്നും നിയമവ്യവസ്ഥയില്‍ കരിയര്‍ ആരംഭിക്കാന്‍ മുസ്‌ലിംകള്‍ക്ക് താത്പര്യമില്ലെന്നുമുള്ള വാദങ്ങൾ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 2014ല്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായ കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ ഒരൊറ്റ മുസ്‌ലിം ജഡജിനെ മാത്രമാണ് സുപ്രീംകോടതിയില്‍ നിയമിച്ചത്. സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ പൗരന്മാരോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിനെ നിലനിര്‍ത്താനുമുള്ള അനിവാര്യമായ സമയമാണിത്. ഇന്ത്യയിലെ സുപ്രീംകോടതി കൂടുതല്‍ മുസ്‌ലിം, സ്ത്രീ ജഡ്‌ജുമാരെ നിയമിച്ചുകൊണ്ട് ഇതിനെ സാധ്യമാക്കേണ്ടതുണ്ട്.

Source :

https://www.thestatesman.com/supplements/law/apex-court-needs-more-diversity-1502890739.html

S

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.