Skip to content Skip to sidebar Skip to footer

പൗരത്വ പ്രക്ഷോഭം: ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമം ഒരു വര്‍ഷം പിന്നിടുമ്പോള്‍

ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിഘാതമേല്‍പിച്ചുകൊണ്ട് 2019 ഡിസംബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വിവേചിക്കുന്നതിനെതിരില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും മറ്റു കൂട്ടായ്‌മകളുമെല്ലാം പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയുണ്ടായി.

രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ ഇസ്‍ലാമിയ്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ തുടങ്ങിയിരുന്നു. ജാമിഅയിലെ ഏഴാം ഗേറ്റില്‍ ഡിസംബര്‍ 12 മുതലായിരുന്നു സമര പരിപാടികള്‍ ആരംഭിച്ചത്. സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും സമരമുഖത്തുണ്ടായിരുന്നത്. തുടര്‍ന്ന് ഡിസംബര്‍ 13ന് ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ ഗേറ്റ് ഏഴിനു പുറത്ത് ധര്‍ണ്ണ പ്രഖ്യാപിക്കുകയും അതേ ദിവസം തന്നെ ജാമിഅയിലെ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഹോളിഫാമിലി ആശുപത്രിയുടെ അടുത്തുനിന്നും ബാരിക്കേഡുകള്‍ വെച്ച് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്യുകയുണ്ടായി.

ഇതിനിടയില്‍ അനുമതിയില്ലാതെ കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് പൊതുമുതലുകളും നിരവധി വാഹനങ്ങളും നശിപ്പിക്കുകയും പരീക്ഷയെഴുതുകയായിരുന്ന നിരവധി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്‌തു. പി.യു.ഡി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം അന്നുമാത്രം നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പോലീസ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെയും സര്‍വകലാശാലക്ക് നേരെയും പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡിസംബര്‍ 15ന് നടന്ന പ്രതിഷേധ സമരത്തിനു നേരെയും പോലീസിന്റെ ക്രൂരമായ ഇടപെടലുകളുണ്ടായി. എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചതിന്റെയും തെളിവുകള്‍ പുറത്തുവരികയുണ്ടായി. ശക്തമായ പോലീസ് അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ പലവിധേന കാമ്പസിനുള്ളിലും ഹോസ്റ്റലുകളിലുമായി അഭയം തേടുകയുണ്ടായി.

അധികൃതരെ മുന്‍കൂട്ടി അറിയിക്കാതെയും സെക്യൂരിറ്റി ഗാര്‍ഡുമാരെ ഭീഷണിപ്പെടുത്തിയും പോലീസ് കാമ്പസിനകത്തേക്ക് പ്രവേശിക്കുകയും ടിയര്‍ ഗ്യാസുകളും ഗ്രനേഡുകളും പ്രയോഗിച്ചുകൊണ്ട് കാമ്പസിനകത്ത് ഭീകരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. കാമ്പസിനകത്തെ പള്ളിയില്‍ പ്രവേശിച്ച പോലീസ് ഇമാമിനെയടക്കം മര്‍ദ്ദിക്കുകയും വസ്‌തുവകകള്‍ നശിപ്പിക്കകുയും ചെയ്‌തു. ഗാര്‍ഡുകളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് സി.സി ടി.വികള്‍ പലതും തകര്‍ക്കുകയും വനിതാ പോലീസുകാരില്ലാതെ തന്നെ പെണ്‍വിദ്യാര്‍ഥികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകുയും ചെയ്‌തു.

തുടര്‍ന്ന് കാമ്പസിനകത്തെ സാക്കിര്‍ ഹുസൈന്‍ ലൈബ്രറിയിലേക്ക് പ്രവേശിച്ച പോലീസ്, വിദ്യാര്‍ഥികളെയൊന്നടങ്കം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും വംശീയവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍കൊണ്ട് അധിക്ഷേപിക്കുകുയും ചെയ്‌തു. പല പരീക്ഷകള്‍ക്കുമുള്ള തയ്യാറെടുപ്പിലായിരുന്ന വിദ്യാര്‍ഥികളും അക്രമങ്ങള്‍ക്ക് വിധേയരായവരിലുൾപ്പെടുന്നു. അതുകൂടാതെ ലൈബ്രറിയിലെ ഷെല്‍ഫുകളും മേശകളും കസേരകളും വാതിലുകളുമടക്കം പോലീസ് അതിക്രമത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെടുകയും ചെയ്‌തു. പല റിപ്പോര്‍ട്ടുകൾ പ്രകാരം ജാമിഅയിലെയും പരിസരപ്രദേശങ്ങളിലേയെും ആശുപത്രികളില്‍ പരിക്കുകാരണം പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ എണ്ണം നൂറ് കവിയുന്നുണ്ട്. ലാത്തി ചാര്‍ജില്‍ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടവരും, കാല്‍-കൈ എല്ലുകള്‍ക്ക് ശക്തമായ ക്ഷതമേറ്റവരും, ടിയര്‍ ഗ്യാസ് അക്രമണത്തില്‍ പല വിധത്തിലുള്ള പരിക്കേറ്റവരും ഇതിലുൾപ്പെടുന്നു.

രാജ്യത്തിലെ ഏറ്റവും ഉന്നതമായ സര്‍വകലാശാലകളിലൊന്നില്‍ സമാധാനപരമായി പ്രതിഷേധം നയിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയും അറിവിന്റെ കേന്ദ്രമായ ലൈബ്രറിക്ക് നേരെയും പള്ളികള്‍ക്ക് നേരെയും ക്രൂരമായ രീതിയിലുള്ള അക്രമം അഴിച്ചുവിട്ട ഡല്‍ഹി പോലീസിന്റെ ക്രൂരതയെ പല ദേശീയ മാധ്യമങ്ങളും അവഗണിക്കുകയുണ്ടായെങ്കിലും പിന്നീട് സംഭവുമായി ബന്ധപ്പെട്ട് പല സാമൂഹ്യ സംഘടനകളും പ്രവര്‍ത്തകരും നടത്തിയ വസ്‌തുതാ പഠനറിപ്പോര്‍ട്ടുകള്‍ പോലീസ് ഭാഷ്യത്തിന്റെ വൈരുദ്ധ്യത്തെ തുറന്നുകാണിക്കുകയും ഡിസംബര്‍ 13-15 ദിവസങ്ങള്‍ക്കിടയില്‍ ജാമിഅയില്‍ നടന്ന മനുഷ്യത്വവിരുദ്ധമായ നടപടികളെ ലോകത്തിന് മുന്നിലേക്കെത്തിക്കുകുയും ചെയ്‌തു.

Thumbnail

Source :

  1. https://pudr.org/sites/default/files/2019-12/Jamia%20Report%202019%20for%20screen.pdf

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.