Skip to content Skip to sidebar Skip to footer

മുസ്‌ലിംകളും പ്രതിനിധാനത്തിന്റെ കണക്കുകളും

ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഈ വിഷയത്തെ കുറിച്ചുള്ള വിശദമായ പഠനം മുന്നോട്ടു വച്ചിരുന്നു. എന്നാൽ 2020ലെത്തുമ്പോഴും ഈ സ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് വിവിധ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

ഐ.ഐ.ടിയിൽ 3/134 മാത്രംMuslim representation in Higher Education

ഐ.ഐ.എം, ഐ.ഐ.ടി, ഉന്നത നിയമപഠന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗങ്ങളിൽ 3/134 എന്ന അനുപാതത്തിലാണ് മുസ്‌ലിം പ്രാതിനിധ്യം. മറ്റു പ്രശസ്‌ത മുഖ്യധാര സ്ഥാപനങ്ങളെടുത്തു നോക്കിയാൽ ഇത് 3/163 എന്ന അനുപാതത്തിലാണ്. നിലവിലെ മഹാമാരിയുടെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമായ ഐ.സി.എം.ആറിലെ അംഗങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ ഇത് 1/44 ആണ്. എം.സി.ഐയിൽ 0/11 ആണ് മുസ്‌ലിം പ്രാതിനിധ്യം.

ചാർട്ടേർഡ് അക്കൗണ്ടന്റ് മേഖലയിലെ ഭരണസമിതിയായ ഐ.സി.എ.ഐയിലെ 40 അംഗങ്ങളിൽ ഒരാൾ പോലും മുസ്‌ലിം അല്ല. ഐ.സി.എ.ഐയുടെ അകാദമിക് കൗൺസിലിൽ ആകട്ടെ 0/32 എന്ന അനുപാതത്തിലാണ് പ്രാതിനിധ്യം.

2018-19ലെ കണക്കനുസരിച്ചു ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം വിദ്യാർഥികൾ 5.23 ശതമാനം മാത്രമാണ്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ കണക്കു പരിശോധിക്കുമ്പോൾ വീണ്ടും 2.19 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം അധ്യാപകരുടെ പ്രാതിനിധ്യം 5.35 ശതമാനമാണ്. ദേശീയ പ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2.88 ശതമാനവുമാണ്.

ഒരു മുസ്‌ലിം പോലുമില്ലാതെ പ്രധാന ദേശീയ സാമ്പത്തിക സ്ഥാപനങ്ങൾ

പ്രധാനപ്പെട്ട ഇന്ത്യൻ കോർപ്പറേഷനുകളിലെയും പ്രധാന ദേശീയ സാമ്പത്തിക സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തസ്‌തികകളിലും ഒരു മുസ്‌ലിം അംഗം പോലും സേവനമനുഷ്ടിക്കുന്നില്ല. ആദിത്യ ബിർല, റിലയൻസ് പോലുള്ള ബിസിനസ് ഗ്രൂപ്പുകൾക്കുള്ളിൽ 1/75ഉം, ഇന്ത്യൻ ഓയിൽ, ഒ.എൻ.ജി.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ 1/103 എന്ന നിലയിലുമാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിം നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ പോലും ഈ കണക്കുകൾ മുസ്‌ലിം വിഭാഗത്തിന്റെ കുറഞ്ഞ പ്രാതിനിധ്യത്തെ എടുത്തുകാണിക്കുന്നു. വിപ്രോയിൽ 3/9ഉം, സിപ്ലയിൽ 4/10ഉം, വോക്ഹാർട്ടിൽ 4/11ഉം ആണ് മുസ്‌ലിം പ്രതിനിധ്യമെന്ന് 2018-19 വർഷത്തിലെ സ്ഥിതിവിവരക്കണക്കുകൾ.Muslim representation in legislation

ദേശീയ മാധ്യമസ്ഥാപനങ്ങളുടെ ആകെ കണക്കു പരിശോധിച്ചാൽ 1/77 എന്ന അനുപാതത്തിലാണ് മുസ്‌ലിം പ്രാതിനിധ്യം. ലോക്‌സഭയിലെ മൊത്തം 543 സീറ്റുകളിൽ 2009-14 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 5.5 ശതമാനവും, 2014-19 കാലയളവിൽ 4.2 ശതമാനവും 2019-24 കാലയളവിൽ 4.9 ശതമാനവുമാണ് മുസ്‌ലിം എം.പിമാരുടെ പ്രാതിനിധ്യം.

മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സംസ്ഥാനങ്ങളിലെ കണക്കു പരിശോധിച്ചാൽ, 34.2 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള അസമിൽ 23.8 ശതമാനം, 27.01 ശതമാനമുള്ള വെസ്റ്റ് ബംഗാളിൽ 20 ശതമാനവും, 26.5 ശതമാനമുള്ള കേരളത്തിൽ 20.7 ശതമാനവും, 19.3 ശതമാനമുള്ള ഉത്തർപ്രദേശിൽ 5.7 ശതമാനവും, 16.9 ശതമാനമുള്ള ബിഹാറിൽ 9.9 ശതമാനവും എന്നിങ്ങനെയാണ് മുസ്‌ലിം എം.എൽ.എമാരുടെ പ്രാതിനിധ്യ കണക്കുകൾ.

പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവ് മേഖലയിലെ കണക്കുകൾ: 2009-14 കാലയളവിൽ 1/24, 2014-19 കാലയളവിൽ 1/27, 2019-24 കാലയളവിൽ 3/28 എന്ന അനുപാതത്തിലുമാണ് മുസ്‌ലിം പ്രാതിനിധ്യം. സുപ്രീംകോടതിയിലെ മുസ്‌ലിം ജഡ്‌ജിമാരുടെ കണക്കുകൾ നോക്കിയാൽ 2020ൽ 1/33, 2019ൽ 1/33, 2018ൽ 1/24 എന്നിങ്ങനെയാണ് പ്രതിനിധി അനുപാതം.

Source :

  1. https://rajatdutta13.blogspot.com/2020/05/muslim-representation-in-governing-body.html
  2. https://www.sabrangindia.in/article/no-room-muslim-representation-education-media-corporates-leadership-boards
Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.