Skip to content Skip to sidebar Skip to footer

വിമർശനം രാജ്യദ്രോഹമോ?

രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ? എന്ന പ്രഭാഷ് കെ. ദുട്ടയുടെ ലേഖനത്തിൻ്റെ മൂന്നാം ഭാഗം.

ഒരു വ്യക്തി സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സാഹചര്യങ്ങളുണ്ടോ?

സുപ്രീം കോടതി അഭിഭാഷകൻ അതുൽ കുമാർ പറയുന്നു; “സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ആളുകളെ പ്രചോദിപ്പിക്കുന്ന വാക്കോ പ്രവർത്തനമോ നിയമത്തിന്റെ കണ്ണിൽ രാജ്യദ്രോഹമാണ്”!

“കലാപങ്ങൾ ഇല്ലാത്തപ്പോൾ രാജ്യദ്രോഹ നിയമം നടപ്പാക്കരുത് എന്ന് കോടതികൾ പറഞ്ഞിരിക്കുന്നു. എന്നാൽ പല വാക്കുകളും എപ്പോൾ വേണമെങ്കിലും കലാപത്തിലേക്ക് നയിച്ചേക്കാം” എന്ന് പ്രീതി ലഖേര പറയുന്നു. “കലാപങ്ങളെ ഭയപ്പെടുമ്പോഴാണോ വിപരീത വീക്ഷണത്തിലൂടെ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണോ ഭരണകൂടം ഇത് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്”- പ്രീതി ലഖേര കൂട്ടിച്ചേർത്തു.


രാജ്യദ്രോഹ കുറ്റത്തെ കുറിച്ചുള്ള ചർച്ചകൾ

രാജ്യത്തിലെ പൗരന്മാർക്ക്  സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ട് 70 വർഷങ്ങൾ പിന്നിടുന്നു. ഈ കാലയളവിലും രാജ്യദ്രോഹ നിയമം നിലനിൽക്കുകയാണ്. 2012 ൽ കാർട്ടൂണിസ്റ്റ് അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഈ നിയമം കടുത്ത വിമർശനത്തിന് വിധേയമായി. 

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി, ശിവസേന സ്ഥാപകൻ ബാൽ താക്കറെ, ആം ആദ്മി പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു സംഘം പ്രതിപക്ഷ നേതാക്കൾ രാജ്യദ്രോഹ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. യു.പി.എ സർക്കാർ ഇത് ലോ കമ്മീഷന് കൈമാറുകയും ചെയ്‌തു. 

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ ഉള്ളപ്പോൾ 2014മാർച്ചിൽ അറുപതോളം കാശ്മീർ വിദ്യാർത്ഥികൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. യു.പി.എ സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യദ്രോഹ കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ വാദിച്ചു.

രാജ്യദ്രോഹ കേസുകളും ശിക്ഷാവിധികളും

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ‌.സി‌.ആർ‌.ബി) കണക്കനുസരിച്ച്,

  • 2014 ൽ 47 രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ 16 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടുത്. 
  • 2015 ൽ 30 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തു, 73 പേരെ അറസ്റ്റ് ചെയ്തെങ്കിലും ആരെയും കോടതി ശിക്ഷിച്ചിട്ടില്ല.
  • 2016 ൽ ഒരാൾ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടപ്പോൾ, 48 പേർക്കെതിരെ 35 കേസുകൾ ചുമത്തുകയുണ്ടായി.
  • 2017 ൽ 51 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തു, 228 പേരെ അറസ്റ്റ് ചെയ്തു. നാല് പേർ ശിക്ഷിക്കപ്പെട്ടു.
  • 2018 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ടുപേരെ കോടതി ശിക്ഷിച്ചപ്പോൾ 70 കേസുകളിൽ 56 പേർക്കെതിരെ കേസെടുത്തു.
  • 2019 ൽ 96 പേർക്കെതിരെ 93 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തു.  രണ്ടുപേർ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. 

എന്തുകൊണ്ടാണ് രാജ്യദ്രോഹ നിയമം തുടരുന്നത്?

സ്വാതന്ത്ര്യത്തിന് മുമ്പ് രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ജവഹർലാൽ നെഹ്‌റുവിന് ശേഷമുള്ള ഒരു ഭരണകൂടവും അത് നിർത്തലാക്കാൻ ഗൗരവമായ ശ്രമം നടത്തിയില്ല. എന്തുകൊണ്ട്? 

പ്രീതി ലഖേര പറയുന്നു: “അരാജകത്വവും കലാപങ്ങളും അടിച്ചമർത്താൻ ഭരണകൂടത്തിന് അവസരങ്ങൾ നൽകാൻ പൊതുമണ്ഡലത്തിൽ ഇത്തരം ചില നിയമങ്ങൾ നിലനിൽക്കുന്നു”. 

“ഭരണനിര്‍വ്വഹണ നടപടികൾ തീരുമാനിക്കേണ്ട ശക്തവും സ്വതന്ത്രവുമായ ഒരു ജുഡീഷ്യറി നമുക്കുണ്ട്. അല്ലാത്തപക്ഷം വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളേയും നമുക്ക് രാജ്യദ്രോഹം എന്ന് വിളിക്കാമായിരുന്നു. നിലവിൽ ഇന്ത്യ രാജ്യദ്രോഹ നിയമം നിർത്തലാക്കരുത്. പക്ഷെ, തീർച്ചയായും അതിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ട്”. – അതുൽ കുമാർ പറഞ്ഞു.

രാജ്യദ്രോഹ നിയമത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് 2018 ലെ ലോ കമ്മീഷൻ അതിന്റെ കൂടിയാലോചന പ്രബന്ധത്തിൽ ആവശ്യപ്പെട്ടു. “അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള നിരുത്തരവാദപരമായ ഓരോ പ്രയോഗവും രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാനാവില്ല” എന്ന് ലോ കമീഷൻ അഭിപ്രായപ്പെട്ടു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.