Skip to content Skip to sidebar Skip to footer

ഹഥ്റാസ് കൂട്ടബലാത്സംഗം: ജാതിയും രാഷ്ട്രീയവും

ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ.

ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വംശീയ അക്രമങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നാഷണൽ കാമ്പയിൻ ഓൺ ദലിത് ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ “ക്വസ്റ്റ് ഫോർ ജസ്റ്റിസ്” എന്ന റിപ്പോർട്ട് പ്രകാരം, 2009നും 2018നും ഇടയിൽ ഇന്ത്യയിൽ 39,100 കേസുകൾ എസ്.സി-എസ്.ടി ആക്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ 2018ൽ ഉണ്ടായിരുന്നതിനേക്കാൾ 7 ശതമാനത്തിലധികം 2019ൽ രേഖപ്പെടുത്തിയതായി പറയുന്നു.

ഉത്തർപ്രദേശിലെ ഹഥ്റാസിൽ നടന്ന കൂട്ടബലാത്സംഗം ഇന്ത്യയിൽ ഏറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. രണ്ട് മാസത്തിനുള്ളിൽ 3 ദലിതരുൾപ്പെടെ 5 സ്ത്രീകളാണ് ഉത്തർപ്രദേശിൽ മാത്രമായി ബലാത്സംഗം ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ നടക്കുമ്പോഴും പോലീസും യോഗി സർക്കാറും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുക്കുന്നതിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വന്ന കാലതാമസം പോലീസിന്റെ കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വേണം മനസ്സിലാക്കാൻ. നട്ടെല്ലിനേറ്റ മാരക ക്ഷതവും മറ്റു മുറിവുകളോട് കൂടിയും ആശുപത്രിയിലെത്തിച്ച പെൺകുട്ടി സെപ്റ്റംബർ 29ന് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയാണുണ്ടായത്.

ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുക്കുന്നതിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വന്ന കാലതാമസം പോലീസിന്റെ കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വേണം മനസ്സിലാക്കാൻ.

Hathras UP Police Burned - Photo by The Print

പെൺകുട്ടിയെ സെപ്റ്റംബർ 30ന് പുലർച്ചെ 12:45ന് പെൺകുട്ടിയുടെ ഗ്രാമത്തിലെത്തിക്കുകയും മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശക്തമായ പോലീസ് വലയത്തോടെ സംസ്‌കരിക്കുകയുമാണ് ചെയ്‌തത്‌. മാത്രമല്ല, മാധ്യമങ്ങളെയും സാമൂഹ്യ പ്രവർത്തകരേയും പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാനോ കാര്യങ്ങൾ സംസാരിക്കാനോ പോലീസ് അനുവദിച്ചില്ല. കുടുംബത്തെ സന്ദർശിക്കാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്‌തു.

ഒക്ടോബർ 6ന് സിദ്ദീഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകനേയും മൂന്ന് കാംപസ് ഫ്രണ്ട് പ്രവർത്തകരേയും കുടുംബത്തെ സന്ദർശിക്കാൻ പോകുന്ന വഴിമധ്യേ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്‌തു. പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കാൻ പെൺകുട്ടിയുടെ മൊഴി മാത്രം മതിയായ നിയമമുള്ള ഇന്ത്യയിൽ കേസ് അട്ടിമറിക്കാനായി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവില്ല എന്ന് പോലിസ് വാദിക്കുക വരെ ചെയ്യുകയുണ്ടായി. എന്നാൽ അലീഗഢ് മെഡിക്കൊ-ലീഗൽ ആശുപത്രിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാദം പൊളിയുകയായിരുന്നു.

ഇന്ത്യയിൽ ദലിത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ അട്ടിമറിക്കാനാണ് പോലീസിന് എപ്പോഴും താത്പര്യം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് ഉയർന്നുവന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കർഫ്യൂ പോലുള്ള നിയമങ്ങൾ നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുകയുണ്ടായി. പോലീസിന് നേരെയുള്ള ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേസ് യോഗി സർക്കാർ സി.ബി.ഐക്ക് കൈമാറി.

ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ഹഥ്റാസ് സംഭവത്തിന് ശേഷം ഉത്തർപ്രദേശ് രഷ്ട്രീയത്തിൽ താക്കൂറുകൾക്കുള്ള മേൽക്കോയ്‌മ വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് അറസ്റ്റിലായ പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രാമത്തിലെ താക്കൂർ സമുദായക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബൂർഗാദി ഗ്രാമത്തിൽ പകുതിയോളം കുടുംബവും താക്കൂർ ജാതിയിൽപ്പെട്ടവരാണ്. ഉത്തർപ്രദേശിലെ 14 ജില്ലകളിലെ എഴുനൂറിലധികം വീടുകൾ ഉൾപ്പെടുത്തി നടത്തിയ 2016 ഡിസംബറിൽ പുറത്തുവന്ന എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ, ഉത്തർപ്രദേശിൽ താക്കൂർ ജാതിക്കാരുടെ കൈവശമുള്ള ആനുപാതികമാല്ലാത്ത ഭൂമിയുടെ കൈവശാധികാരത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജനസംഖ്യയിൽ 15 ശതമാനം മാത്രം വരുന്ന ഉന്നത ജാതിക്കാരാണ് മൊത്തം കൃഷി ഭൂമിയുടെ 30 ശതമാനവും കൈവശം വെച്ചിരിക്കുന്നത്. താക്കൂർ വിഭാഗത്തിന്റെ വിഹിതം അവരുടെ അനുപാതത്തിന്റെ 2.17 ശതമാനമാണ്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി താക്കൂറുകൾക്ക് ധാരാളം ഭൂമി നഷ്‌ടപ്പെട്ടെങ്കിലും ഇന്നും ദലിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ഇവരെ ആശ്രയിക്കേണ്ട ഗതിയാണ് നിലവിലുള്ളത്.

ജാതി വ്യവസ്ഥ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രകടമാണ്. ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തിൽ താക്കൂറുകൾക്ക് വലിയ സ്വാധീനമുണ്ട്. 1990കൾക്ക് ശേഷം രൂപപ്പെട്ട ദലിത് രാഷ്ട്രീയ പാർട്ടികളായ ബി.എസ്.പിയുടെയും എസ്.പിയുടെയും ഉയർച്ച ബ്രാഹ്മണരെയും മറ്റു ഉന്നതജാതി ഹിന്ദുക്കളെയും ദലിത് വിദ്വേഷത്തിന്റെ പേരിൽ ഒരുമിപ്പിക്കുകയും തെരഞ്ഞെടുപ്പുകളിൽ വലിയ രീതിയിൽ വിജയിക്കുന്നതിന് സഹായിക്കുകയും ചെയ്‌തു. ഈ സാഹചര്യങ്ങൾ ബി.ജെ.പിയെ ഇന്ന് കാണുന്ന രീതിയിൽ പ്രത്യക്ഷ ഹിന്ദുത്വ രാഷ്ട്രീയം കൂടുതൽ തീവ്രമാക്കുന്നതിനും ഭരണത്തിലേക്കും നയിക്കുകയുണ്ടായി.

ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകാരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ  ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. 2018ൽ ജമ്മുവിലെ കത്‌വയിൽ എട്ട് വയസ്സുള്ള ഒരു മുസ്‌ലിം നടോടി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവം കൃത്യമായ മുസ്‌ലിം വിദ്വേഷത്തിന്റെ പേരിലായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ദലിത് വിരുദ്ധ അക്രമങ്ങളെ ജാതീയത ഉറപ്പിക്കുന്നതിന് സംഘപരിവാർ ഉപയോഗിക്കുന്ന ഉപകാരണമായിട്ടുകൂടി വായിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.