Skip to content Skip to sidebar Skip to footer

മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത്

സബീൽ ചെമ്പ്രശ്ശേരി

സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്.

ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക സംവരണം അതിന്റെആദ്യ വർഷത്തിൽ തന്നെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പ്രതിഷേധങ്ങളുയർന്നപ്പോൾ സാമ്പത്തിക സംവരണം നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുകയില്ല എന്നും ജനറൽ വിഭാഗത്തിൽ നിന്നാണ് 10% എടുക്കുക എന്നുമാണ് സർക്കാർ നൽകിയിരുന്ന മറുപടി. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ജനറലിൽ അവകാശമില്ല എന്നാണ് സർക്കാർ പറയാതെ പറഞ്ഞത്.

2020 ഒക്ടോബർ 30 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ”പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലയെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ് എന്നും” ഫേസ്ബുക്കിൽ കുറിച്ചിരുന്നു.


എന്നാൽ, 2020 ലെ തന്നെ വിവിധ മേഖലകളിൽ നടപ്പിലാക്കിയ മുന്നോക്ക സംവരണം പരിശോധിച്ചാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന കളവാണെന്ന് കാണാം.
ഉദാഹരണമായി, എൽ.എൽ.ബി അഡ്മിഷന്റെ കണക്കുകൾ പരിശോധിക്കാം;

2020 ലെ കേരള ലോ എൻട്രൻസ് പ്രകാരം പഞ്ചവത്സര എൽ.എൽ.ബി സീറ്റിൽ പട്ടിക ജാതി വിഭാഗത്തിലുള്ള അഡ്മിഷൻ ലഭിച്ചവരുടെ അവസാന റാങ്ക് 2465 ഉം മുന്നോക്കക്കാരന്റെ അവസാന റാങ്ക് 4798 ഉം ആയിരുന്നു.

അവസാന മുന്നോക്കക്കാരനേക്കാൾ റാങ്ക് കിട്ടിയ 174 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്തപ്പോൾ മുഴുവൻ മുന്നോക്കക്കാർക്കും സീറ്റ് ലഭിച്ചു എന്നതാണ് വാസ്തവം.

ത്രിത്സര എൽ.എൽ.ബി സീറ്റിൽ പട്ടിക ജാതി വിഭാഗത്തിലുള്ള അഡ്മിഷൻ ലഭിച്ചവരുടെ അവസാന റാങ്ക് 1438 ഉം മുന്നോക്കക്കാരന്റെ അവസാന റാങ്ക് 2650 ഉം ആയിരുന്നു. അവസാന മുന്നോക്കക്കാരനേക്കാൾ റാങ്ക് കിട്ടിയ 110 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്തപ്പോൾ മുഴുവൻ മുന്നോക്കക്കാർക്കും സീറ്റ് ലഭിച്ച് 23 സീറ്റ്‌ വാക്കന്റ് ആയി കിടന്നു.

ഇത് രണ്ട് വർഷം മുൻപുള്ള കാര്യമായിരുന്നു എന്ന് പറഞ്ഞൊഴിയാം. എന്നാൽ ഈ വർഷത്തെ കണക്കിലേക്ക് വന്നാൽ, രണ്ടാം ഘട്ട അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി അവസാന ഘട്ട ഒഴിവുകൾ നികത്തുവാനുള്ള മോപ്പ് അപ്പ്‌ അലോട്ട്‌മെന്റ് മാത്രമാണ് ബാക്കിയുണ്ടാവുക.

സർക്കാർ ലോ കോളജുകളുടെ കാര്യം തന്നെ നോക്കാം. ത്രിവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ഈഴവ വിഭാഗത്തിൽ നിന്ന് 456 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് 405 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 251 പേരും യോഗ്യത നേടിയപ്പോൾ അവർക്ക് കിട്ടിയ സീറ്റ് യഥാക്രമം 88, 69, 60 എന്നിങ്ങനെയാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർ വെറും 129 ആളുകൾ ലിസ്റ്റിൽ വന്നപ്പോൾ 54 പേർക്കും അലോട്മെന്റ് ലഭിച്ചു എന്നതാണ് കണക്ക്. എന്ന് പറഞ്ഞാൽ യോഗ്യത ലഭിച്ചവരെ കാറ്റഗറി തിരിച്ച് അവരുടെ ആകെ തുകയുടെ എണ്ണത്തിന്റെ അനുപാതത്തിൽ പ്രാതിനിധ്യം കണക്കാക്കിയാൽ;

ഈഴവർ – 19% (88/456)
മുസ്ലിം – 17% ( 69/405)
SC – 24% (60/251)

മുന്നോക്കക്കാരിലെ
പിന്നോക്കക്കാർ – 42%” (54/129)

പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ഈഴവ വിഭാഗത്തിൽ നിന്ന് 756 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് 924 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 399 പേരും യോഗ്യത നേടിയപ്പോൾ അവർക്ക് കിട്ടിയ സീറ്റ് യഥാക്രമം 90, 96, 49 എന്നിങ്ങനെയാണ്.

മുന്നോക്കക്കാരിലെ പിന്നോക്കക്കാർ വെറും 210 പേർ ലിസ്റ്റിൽ വന്നപ്പോൾ 63 പേർക്കും അലോട്മെന്റ് ലഭിച്ചു. നേരത്തെ പറഞ്ഞത് പോലെ പ്രാതിനിധ്യത്തിന്റെ അളവ് അനുപാതം കണക്കാക്കിയാൽ;

ഈഴവർ – 12% (90/756)
മുസ്ലിം – 10% (96/924)
SC – 12 % (49/399)
മുന്നോക്കക്കാരിലെ പിന്നോക്കക്കാർ – 30%” (63/210)

പട്ടികജാതി, വർഗ്ഗ വിഭാഗങ്ങളുടെ മാത്രമല്ല, ഈഴവ, മുസ്ലിം വിഭാഗങ്ങളുടെ അവകാശങ്ങളും മുന്നോക്ക സംവരണം കവർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. SEBC, SC, ST സംവരണം പരമാവധി 50 % എന്നത് മിക്ക മേഖലയിലും നടപ്പിലാവുന്നില്ല. എൽ.എൽ.ബി അഡ്മിഷന്റെ കാര്യത്തിൽ 40% മാത്രമാണ് നിലവിലെ സംവരണം ഉണ്ടായിരുന്നത്. എന്നാൽ മുന്നോക്ക സംവരണം പരമാവധി 10% തന്നെ നടപ്പിലാക്കപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും കൂടുതൽ സംവരണം ലഭിക്കുന്ന വിഭാഗമായി മുന്നോക്കക്കാർ മാറിയിരിക്കുന്നു .

(അവലംബം : എൻട്രൻസ് കമ്മീഷണറുടെ വെബ്‌സൈറ്റ്)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.