Skip to content Skip to sidebar Skip to footer

2022ൽ സർക്കാർ ബ്ലോക് ചെയ്യാൻ ആവശ്യപ്പെട്ടത് 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ

2022ൽ മാത്രം കേന്ദ്ര സർക്കാർ 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ ബ്ലോക് ചെയ്യാനായി ഉത്തരവിട്ടു. വിവരാവകാശം വഴി ലഭ്യമായ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 2014ൽ സർക്കാർ ബ്ലോക് ചെയ്ത ട്വിറ്റർ ലിങ്കുകളുടെ എട്ടിരട്ടിയാണ് ഈ കണക്ക്.

വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായികിന്റെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭ്യമായത്.
2021ലെ ഐടി നിയമമനുസരിച്ച് സാമൂഹ്യ, ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി, വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ നടക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ നൽകിയ അപേക്ഷ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തള്ളിക്കളഞ്ഞിരുന്നു.

ഇത്തരം പരാതികൾ റിവ്യൂ ചെയ്യുന്ന കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുടെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടി. പക്ഷേ നാൽപത് ദിവസങ്ങൾക്ക് ശേഷം ഈ അപേക്ഷയിലെ ചില ചോദ്യങ്ങൾക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകി. ബ്ലോക് ചെയ്യാനുള്ള ഉള്ളടക്കങ്ങൾ/ പോസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി 2021ൽ 39 തവണയും 2022ൽ 53 തവണയും യോഗം ചേർന്നതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി.

2017ൽ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പുറപ്പെടുവിച്ചത് 1,385 ബ്ലോക്കിങ് ഉത്തരവുകളാണ്. കോവിഡ് 19 പാൻഡമിക് തുടങ്ങിയ 2020ൽ ഇത് 9849 ആയി വർധിച്ചു. ഈ വിഷയത്തിൽ വിവരങ്ങളന്വേഷിച്ച് നായക് ഒന്നിലധികം ആർ.ടി.ഐകളാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയത്തിലും ലോക് സഭ, രാജ്യസഭ സെക്രട്ടേറിയേറ്റുകളിലും സമർപ്പിച്ചത്. ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയം ലോക് സഭയിൽ 2022 ജൂലൈ 27നും രാജ്യസഭയിൽ ജൂലെ 29നും അവതരിപ്പിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വെങ്കടേഷ് നായക് പറയുന്നത് 2021ൽ ട്വിറ്റർ യു.ആർ.എൽ ബ്ലോക് ചെയ്യാനുള്ള 2,851 കേസുകളാണ് ഉണ്ടായെന്നാണ്. 2022 വരെ 1,122 കേസുകളും.

2022 മാർച്ച് 25ന് ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച്, 2021ൽ, ട്വിറ്ററിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും 6,096 ലിങ്കുകൾ ബ്ലോക് ചെയ്യാൻ നിർദ്ദേശം നൽകി. 2022ൽ ആർ.ടി.ഐ മറുപടി ലഭിച്ച സമയം വരെ 1264 ലിങ്കുകൾ ബ്ലോക് ചെയ്യാൻ ഉത്തരവിട്ടു.

പാർലമെന്റിൽ അവതരിപ്പിച്ച വിവരങ്ങളനുസരിച്ച് 2021ൽ 2,851 ട്വിറ്റർ യു.ആർ.എൽ ബ്ലോക് ചെയ്യാനുള്ള നിർദ്ദേശം നൽകി. 2022ൽ 3,358 ലിങ്കുകൾ ബ്ലോക് ചെയ്യാനുള്ള നിർദ്ദേശം നൽകി. 2021 മുതൽ 2022 വരെ, ബ്ലോക് ചെയ്യാനുള്ള ഉത്തരവുകളിൽ 3.48 ശതമാനം വർധനവുണ്ടായി.

ഓൺലൈൻ കണ്ടന്റുകൾ ബ്ലോക് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ച് സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരങ്ങൾ പരിമിതമാണ്.
2021, 2022 വർഷങ്ങളിൽ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ ബ്ലോക് ചെയ്യാൻ കമ്മിറ്റി നൽകിയ ശുപാർശകൾ എല്ലാം സെക്രട്ടറിയുടെ അനുമതി നേടിയ ശേഷമാണ് പരിഗണിച്ചത്. എല്ലാത്തിലും അനുമതി ലഭിക്കുകയും ചെയ്തു. മിനിസ്ട്രി ഇതു സംബന്ധിച്ച തീയ്യതികളുടെ വിശദാംശങ്ങൾ സൂക്ഷിക്കുന്നില്ല എന്നും മറുപടിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയിൽ പങ്കുവെച്ച വിവരങ്ങൾ നൽകാൻ മിനിസ്ട്രി തയ്യാറായില്ല.

2009ലെ ഐ.ടി നിയമപ്രകാരമുള്ള, ബ്ലോകിങ് നിയമത്തിൽ, രഹസ്യാത്മകത ഉറപ്പുവരുത്തുന്ന ക്ലോസ് ചൂണ്ടിക്കാണിച്ചാണ് ഈ വിവരം വെളിപ്പെടുത്താതിരിക്കുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.