Skip to content Skip to sidebar Skip to footer

യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം

കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്.

കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട് എഴുതിയ ലേഖനം.

കശ്മീരിൽ ഒരു പത്രപ്രവർത്തകയാവുക ഒട്ടും എളുപ്പമല്ലെന്ന് സാജിദാ യൂസുഫിന് അറിയാമായിരുന്നു. എന്നിട്ടും ഇരുപത്തിമൂന്നുകാരിയായ സാജിദ 2019-ൽ കശ്മീർ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് പ്രാദേശിക വാർത്താ ഏജൻസിയായ കശ്മീർ ന്യൂസ് ഒബ്സർവറിൽ റിപ്പോർട്ടറായി ജോലിയാരംഭിച്ചു. ‘അങ്ങനെ എൻ്റെ അഭിനിവേശത്തെത്തന്നെ ഞാൻ തൊഴിലാക്കി മാറ്റി’ ശ്രീനഗറിലെ റസ്റ്റോറൻ്റിലിരുന്ന് കോഫി കുടിച്ചുകൊണ്ട് അവൾ പറഞ്ഞു. 

അതിനുമുമ്പ് റൈസിങ്ങ് കാശ്മീർ എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരുടെ, സ്ത്രീകൾ, കുട്ടികൾ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ തുടങ്ങിയവരുടെ ശബ്ദം പുറത്തെത്തിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. 

അതിനിടെ 2020 ഏപ്രിലിലാണ് അവളുടെ രണ്ട് മാധ്യമ സുഹൃത്തുക്കൾ മസ്രത് സഹ്‌റയും ഗൗഹർ ഗീലാനിയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒരു വനിതാ ഫോട്ടോജേണലിസ്റ്റായ മസ്രത് സഹ്റ താൻ മുമ്പ് ചെയ്ത ചില വർക്കുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മുതിർന്ന പത്രപ്രവർത്തകനായ ഗൗഹർ ഗീലാനി തന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തതായിരുന്നു ചെയ്ത തെറ്റ്! “ഭീകരതയെ മഹത്വവൽക്കരിക്കുന്നു” എന്നും “ദേശവിരുദ്ധ പ്രവർത്തനങ്ങൾ” നടത്തുന്നു എന്നുമാണ് പോലീസ് ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റം. 

“മാധ്യമ പ്രവർത്തനം പഠിക്കുന്നത് കശ്മീരിൽ ഇത്ര ബുദ്ധിമുട്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഏതെങ്കിലും സെൻസിറ്റീവായ ഒരു വിഷയം ചെയ്യാൻ ആലോചിക്കുമ്പോഴെല്ലാം യു.എ.പി.എ. എന്റെ മനസ്സിനെ മഥിക്കും. ഈ കാടൻ നിയമത്തിന്റെ പട്ടികയിൽ അടുത്തത് ആരാണെന്ന് നിങ്ങൾക്കറിയില്ല, യു.എ.പി.എ ഞങ്ങളുടെ വായിൽ ചുറ്റപ്പെട്ട ഒരു അദൃശ്യ ടേപ്പാണ്” ഒരു അഭിമുഖത്തിൽ സാജിദാ യൂസഫ് പറയുന്നുണ്ട്.

ഒരു കുറ്റവും ചുമത്താതെ ഒരാളെ 180 ദിവസം വരെ തടവിലാക്കാൻ യു.എ.പി.എ സംസ്ഥാനത്തിന് അധികാരം നൽകുന്നുണ്ട്. അതും ആ വ്യക്തിയെ കോടതിയിൽ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യാതെ.1967ൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രാഥമികമായി ഭീകരതയെ ചെറുക്കുന്നതിനും അറിയപ്പെടുന്ന ഭീകര സംഘടനകളെ നിരോധിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ നേത്യത്വത്തിലുള്ള ഹിന്ദുത്വ ഗവൺമെൻ്റ് 2019 ഓഗസ്റ്റിൽ കശ്മീരിന്റെ പരിമിതമായ സ്വയംഭരണം ഏകപക്ഷീയമായി റദ്ദാക്കുന്നതിന് ഏതാനും ദിവസം മുമ്പ്, ഈ നിയമം പരിഷ്കരിക്കുകയും, ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുകയും ചെയ്തു. പുതുക്കിയ നിയമം വളരെ കടുത്തതും അവ്യക്തവുമാണ്, നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മുൻ പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും അതിലെ കടുത്ത വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിക്കുകയും നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തറപ്പിച്ച് പറയുകയുണ്ടായി.

2019 മുതൽ കേസുകളിലെ വർധനവ്

കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. ആളുകളിൽ കൂടുതൽ പ്രഛന്നമായ പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കുന്നുവെന്നും അതിന്റെ ഭയം അവരെ കൂടുതൽ അനുരൂപരാക്കുന്നുവെന്നും വിമർശനങ്ങൾ ഉയരുകയുണ്ടായി.

ഈ നിയമത്തിന്റെ വ്യാപകമായ ഉപയോഗം വിയോജിക്കുന്നവരെ നിഷ്ക്രിയരാകാനും, സോഷ്യൽ മീഡിയാ ഉപയോക്താക്കളെ നിശബ്ദകാഴ്ചക്കാരാക്കി മാറ്റാനും സമ്മർദ്ദം ചെലുത്തുന്നു. കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ കമന്റേറ്ററും റിട്ടയേർഡ് പ്രൊഫസറുമായ നൂർ മുഹമ്മദ് ബാബ പറയുന്നത്, “ഇത്തരം നിയമങ്ങൾ ഉപയോഗിച്ച് കാശ്മീരിലെ ഭരണകൂടം, നീതിക്ക് വേണ്ടി സംസാരിക്കുന്ന എല്ലാവരെയും കീഴടക്കിയിരിക്കുന്നു. കൂടാതെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞശേഷം ഭരണകക്ഷികൾ സൃഷ്ടിച്ച അന്തരീക്ഷം അങ്ങേയറ്റം അടിച്ചമർത്തലും പ്രതികാര മനോഭാവവും സൃഷ്ടിക്കുന്നതാണ്. സാധാരണ ജുഡീഷ്യറി നിയമങ്ങളിൽ ഇത് കാണാൻ സാധിക്കാത്തതുകൊണ്ട്, സാധാരണക്കാർക്ക് യു.എ.പി.എയ്‌ക്കെതിരെ കോടതിയെ സമീപിക്കാൻ പോലും കഴിയില്ല” ബാബ പറയുന്നു.

വാസ്തവത്തിൽ, 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കൂടാതെ 2010 മുതൽ 2018 വരെയുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) സമാഹരിച്ച ഡാറ്റ വെളിപ്പെടുത്തുന്നത് മണിപ്പൂരിനും അസമിനുമൊപ്പം, കശ്മീരിലും ഏറ്റവും കൂടുതൽ UAPA കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്നാണ്. 2014ലെ 45 കേസുകൾ, 2018 ആയപ്പോൾ 245 ആയി ഉയർന്നു. 

യു.എ.പി.എ പ്രകാരം കേസെടുത്തതിന് ശേഷം മിക്ക പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിച്ചത് കുറച്ച് പേരെ മാത്രമാണെന്നത് ആശ്വാസകരമാണ്. യു.എ.പി.എ കേസുകൾ കൈകാര്യം ചെയ്യുന്ന ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഭിഭാഷകൻ ഹബീൽ ഇഖ്ബാൽ പറയുന്നത് ശ്രദ്ധിക്കുക; “കാശ്മീരിലെ ജനങ്ങളെ പൂർണമായും നിയന്ത്രിക്കാനും കീഴ്പ്പെടുത്താനും ന്യൂഡൽഹി പ്രയോഗിച്ച തന്ത്രങ്ങളിലൊന്നാണ് യു.എ.പി.എ. കശ്മീരിലെ ജനങ്ങളെ നിശബ്ദരാക്കാൻ മാത്രമല്ല ഈ നിയമം ഉപയോഗിച്ചത്. അതിന്റെ വ്യാപകമായ ഉപയോഗം ജനങ്ങൾക്കുള്ള ശിക്ഷയായി മാറിയിരിക്കുകയാണ്”. 

യു.എ.പി.എ ലക്ഷ്യമിടുന്ന സ്ത്രീകൾ

മൂന്ന് വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള യുവ പത്രപ്രവർത്തക ഖുറത്തുൽഐൻ റഹ്ബർ പറയുന്നത് “യു.എ.പി.എയോടുള്ള ഭയം ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനെ പേടിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ സൂക്ഷ്മപരിശോധന വർധിച്ചുവെന്നും ഭരണകൂടം യു.എ.പി.എ പോലുള്ള നിയമങ്ങൾ അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങൾ മറയ്ക്കാനും ജനാഭിലാഷങ്ങൾ തകർക്കാനുമുള്ള ഉപകരണമായി ഉപയോഗിച്ചു എന്നാണ്. അത്തരം കടുത്ത നിയമങ്ങൾ ഞങ്ങളെ മാനസികമായി തകർക്കുന്നു, അത് നിങ്ങളുടെ ജോലിയെവരെ ബാധിക്കുന്നു. പക്ഷേ, ഞാൻ ഒരിക്കലും കീഴടങ്ങുകയില്ല.” അവർ പറയുന്നു 

പതിനൊന്ന് മാസത്തിലധികം ജയിലിൽ കഴിഞ്ഞതിന് ശേഷം മെയ് പതിനൊന്നിനാണ്  നസീമ ബാനുവിനെ മെഡിക്കൽ ജാമ്യത്തിൽ വിട്ടയച്ചത്.ഏറെ ദുർബലയായ അമ്പത്തേഴുകാരി നസീമയെ 2020 ജൂൺ 20 ന് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ വീട്ടിൽ നിന്ന് യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും കാശ്മീരിലെ ഒരു തീവവാദ സംഘടനക്ക് പിന്തുണ നൽകുകയും ചെയ്തുവെന്ന കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അവളുടെ കുടുംബം ഇത് നിഷേധിക്കുകയാണ് ചെയ്യുന്നത്.

banoo Kashmir

ബാനുവിൻ്റെ 24കാരനായ മകൻ തൗസീഫ് അഹ്മദ് ഷെയ്ഖ്, 2014-ൽ തീവ്രവാദ സംഘത്തിൽ ചേരുകയും 2018ൽ അർധസൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒരു റൈഫിൾ കൈവശം വച്ച് മകന്റെ കൂടെ ബാനു ഇരിക്കുന്ന ഒരു ഫോട്ടോ 2017ൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. UAPA പ്രകാരം അറസ്റ്റ് ചെയ്യാൻ കാരണം ആ ഫോട്ടോയാണെന്നാണ് കുടുംബം പറയുന്നത്. “എന്തുകൊണ്ടാണ് ഇത്രയും കാലം ഞാൻ തടവിലാക്കപ്പെട്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല”. ഗവൺമെൻ്റിനെ പ്രകോപിപ്പിക്കാൻ കാരണം ആ ഫോട്ടോ ആണെങ്കിൽ, ആയിരക്കണക്കിന് അമ്മമാർ ജയിലിലാകും, പുത്രന്മാർക്കൊപ്പം ഫോട്ടോ എടുക്കുന്നത് കാശ്മീരിൽ സാധാരണമായിരുന്നു”. ബാനു പറയുന്നു. “ജയിൽ എനിക്ക് ഒരു പരിചരണവും ലഭിച്ചില്ല. പ്രമേഹ-ബി.പി രോഗിയായ ബാനോ പറയുന്നു. ജയിലിൽ എന്റെ അവസ്ഥ വളരെ മോശമാമായിരുന്നു. എന്റെ കാഴ്ചശക്തി കുറയുകയും ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പല്ലുകൾ കൊഴിഞ്ഞു വീഴാനും തുടങ്ങിയിരുന്നു. എന്നെ ജയിലിൽ അടച്ചതിൽ ഞാൻ മാത്രമല്ല, എന്റെ കുടുംബം മുഴുവൻ വിഷമത്തിലായിരുന്നു,” ബാനു കൂട്ടിച്ചേർത്തു.

യു.എ.പി.എ സാമൂഹിക ശിക്ഷയാണ്

അഭിഭാഷകനായ ഇക്ബാൽ യു.എ.പി.എയെക്കുറിച്ച് പറയുന്നത്; “UAPA ഒരു സാമൂഹിക ശിക്ഷയാണ്. ഇരയല്ല ഇവിടെ കഷ്ടപ്പെടുന്നത്, അവന്റെ/അവളുടെ മുഴുവൻ കുടുംബവും ഇതിന്റ ദുരിതങ്ങൾ അനുഭവിക്കുന്നു” എന്നാണ്. അതേ ജില്ലയിൽ, സൈമ ജാൻ എന്ന ഇരുപതുകാരിയായ ഒരു പോലീസുദ്യോഗസ്ഥയെ 2021 ഏപ്രിൽ 14-ന്കോർഡൺ ആന്റ് സെർച്ച് ഓപ്പറേഷൻ (CASO) സമയത്ത് നടത്തിയ പ്രക്ഷോഭത്തിന്റെ പേരിൽ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതരായ മാതാപിതാക്കളുടെ ഏക മകളും ഏക ആശ്രയവുമായ ജാൻ “തീവ്രവാദത്തെ മഹത്വവൽക്കരിച്ചെന്നും സർക്കാർ ഉദ്യോഗസ്ഥരെ  തടഞ്ഞുവെച്ചെന്നുമുള്ള കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ശേഷം, ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, ജൂലൈ 16ന് ജാനിനെ ജാമ്യത്തിൽ വിടുകയായിരുന്നു.

കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാറിന് വർധിച്ചുവരുന്ന യു.എ.പി.എ കേസുകളെക്കുറിച്ചുള്ള ഒരു ചോദ്യാവലി ചില മാധ്യമപ്രവർത്തകർ ഇമെയിൽ വഴി അയച്ചിരുന്നങ്കിലും ഒരു പ്രതികരണവും അദ്ദേഹത്തിൽ നിന്ന് ലഭിച്ചിട്ടില്ല.

കശ്മീരിലെ ഈ നിയമങ്ങൾ കാരണം നിരന്തരമായ മാനസിക സംഘർഷത്തിലാണ് ഓരോ ആളും ജീവിക്കുന്നത്. കശ്മീർ സംഘർഷത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച രാഷ്ട്രീയ വിശകലന വിദഗ്ധനും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ നിയമ പഠന സ്കൂളിന്റെ ഡീനും മുൻ ഡിപ്പാർട്ട്മെൻറ് മേധാവിയുമായ ശൈഖ് ഷൗകത്ത് ഹുസൈൻ പറയുന്നത്,, “UAPA പോലുള്ള നിയമങ്ങൾ എല്ലായിപ്പോഴും അധികാരത്തിലിരുന്നവർ ഉപയോഗിക്കാറുണ്ട്. എന്നാൽ വിയോജിക്കുന്നവരെ നിശബ്ദരാക്കാൻ, ഞങ്ങൾ സമ്മതിക്കില്ല.അത്തരം നിയമങ്ങൾ കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്”.

Source:

  1. The Wire

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.