Skip to content Skip to sidebar Skip to footer

രാഷ്ട്രീയ പാർട്ടികളുടെ ഭൂ കുടിശ്ശിക ഗണ്യമായി കുറക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.

രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള പാർട്ടികൾക്ക് 2 ഏക്കറും, 200ൽ കൂടുതൽ ഉള്ളവർക്ക് 4 ഏകറും ആണ് അനുവദിക്കുക. 2006 ൽ യു.പി.എ സർക്കാറാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്

ഈ കണക്കിൽ ഏകദേശം 150 കോടി രൂപയോളം വരും. ബി.ജെ.പിക്ക് പുറമേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഇതിൽ ഉൾപ്പെടുന്നു.

ദീൻ ദയാൽ ഉപാധ്യായ മാർഗിൽ 4 ഏക്കറിലധികം വരുന്ന മൂന്ന് ഭൂമി പതിച്ചുനൽകിയ ബി.ജെ.പിക്ക് ഭവന മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി വികസന ഓഫീസിന് പരമാവധി 70 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. കോൺഗ്രസിന്റെ കോട്‌ലയിലെ 2 ഏക്കർ പ്ലോട്ടിന് 20 കോടിയോളം രൂപയുണ്ട്.

സ്ഥാപനങ്ങൾ സർക്കാരിന് കുടിശ്ശിക നൽകുക എന്നതിൽ നിന്ന്, സർക്കാർ സ്ഥാപനം സർക്കാരിന് കുടിശ്ശിക നൽകുക എന്ന രൂപത്തിലാണ് പുതിയ മാറ്റങ്ങൾ ഉള്ളത്. സർക്കാറിൽ നിന്ന് സർക്കാരിലേക്ക് എന്ന കുടിശ്ശിക സംവിധാനം ഒരു സ്ഥാപനത്തിന്റെ ഭൂമിക്ക് ഉണ്ടാകുന്ന കുടിശ്ശികയുടെ മൂന്നോ, നാലോ മടങ്ങ് കുറവായിരിക്കും.

ഈ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കഴിഞ്ഞകാല കുടിശ്ശിക മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്ക് ഇനിയുള്ള ഭൂമി അനുവദിക്കലും ഇതേ നിയമ വ്യവസ്ഥയിലായിരിക്കും.

91 കോടി കുടിശ്ശിക ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ അത് 17.78 കോടി ആയി കുറയും. അതുപോലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ 4.5 കോടി 52 ലക്ഷമായും തൃണമൂൽ കോൺഗ്രസിന്റെ 2.5 കോടി 25 ലക്ഷവുമായി കുറയും.

കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ രണ്ട് ഏക്കർ ഭൂമിക്ക് അവർ നൽകേണ്ട കുടിശ്ശിക ഏകദേശം13 കോടി രൂപയാണ്. ഈ നിയമപ്രകാരം കോൺഗ്രസ് പാർട്ടിക്ക് കുടിശ്ശിക ഇല്ലാതിരിക്കുകയും 27 ലക്ഷം രൂപ ഗവർമെന്റ് തിരിച്ച് പാർട്ടിക്ക് നൽകേണ്ടതായും വരും

കോൺഗ്രസിന്റെ കാര്യത്തിൽ മാത്രമല്ല, സമാജ്‌വാദി പാർട്ടിക്ക് 10 കോടിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന് 2.6 കോടിയും ടി.ആർ.എസിന് 6.5 കോടിയും ആർ.ജെ.ഡിക്ക് 6 ലക്ഷവും സി.പി.എമ്മിന് 15 ലക്ഷവും ഗവർമെന്റ് കൊടുക്കേണ്ടി വരും.

എന്തുകൊണ്ട് ഇപ്പോൾ ഭേദഗതി ചെയ്യുന്നു?

ഭൂ നിരക്കുകൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പുതുക്കണം എന്ന ചട്ടം ഉള്ളപ്പോൾ തന്നെ 2000 മുതൽ 2017 വരെയുള്ള കാലയളവിൽ ഇത് നടന്നിട്ടില്ലയെന്നും തൽഫലമായി 2000 ലെ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ കുടിശ്ശിക കണക്കാക്കിയിരുന്നത്. 2017 ൽ അത് പുതുക്കി പുതിയ വിജ്ഞാപനം ഇറക്കുകയും 2000 മുതൽ ഇങ്ങോട്ട് മുൻകാല പ്രബല്യ വ്യവസ്ഥയിൽ അത് നടപ്പിലാക്കി. പുതിയ കുടിശ്ശിക കണക്ക് അനുസരിച്ച് ബാക്കിയുള്ള കുടിശ്ശികകൾ അടക്കാൻ പാർട്ടികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇത് തീർപ്പാക്കാൻ അപ്പോഴും രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമായില്ല

തുടർന്നാണ് രാഷ്ട്രീയ പാർട്ടികളെ ഗവർമെന്റ് വിഭാഗത്തിൽ ഉൾപ്പെടുത്താനും ഗവർമെന്റ് സ്ഥാപനങ്ങൾക്കുള്ള കുടിശ്ശിക വ്യവസ്ഥ നൽകണം തീരുമാനിച്ചത് എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.