Skip to content Skip to sidebar Skip to footer

മീഡിയ വൺ വിലക്കും സീൽഡ് കവറും

മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചത്, അല്പം ദീർഘമായ  നടപടിക്രമങ്ങൾക്ക് ശേഷമാണെങ്കിലും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ, ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് ചാനലിനെയോ പൊതുസമൂഹത്തെയോ അറിയിച്ചിട്ടില്ലായിരുന്നു. കീഴ്ക്കോടതികളിൽ കേന്ദ്രസർക്കാർ ചാനൽ നിരോധനത്തിന് കാരണമായി ഒരു സീൽഡ് കവർ നൽകുക മാത്രമാണ് ചെയ്തത്. ഇത് എന്താണെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ അവ്യക്തമായിരുന്നു. എന്നാൽ സുപ്രീംകോടതിയിലേക്ക് കേസ് എത്തിയ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സീൽഡ് കവർ മുൻനിർത്തി ഈ കേസ് പരിഗണിക്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കി. ഇതിനെ തുടർന്ന് കേന്ദ്രം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയും എന്തുകൊണ്ട് ചാനലിന്റെ ലൈസൻസ് പുതുക്കി നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തിൽ തന്നെ കാരണങ്ങൾ ബോധിപ്പിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കുകയും ചെയ്തു. കോടതിയുടെ അവസാന വിധിയെ മുൻനിർത്തി മീഡിയ വൺ ചാനലിനെതിരെ സീൽഡ് കവറിൽ ഉന്നയിച്ച പ്രശ്നങ്ങളുടെ ഉള്ളടക്കത്തെയും സീൽഡ് കവർ രാഷ്ട്രീയത്തെയും പരിശോധിക്കുന്നു.

ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയൊക്കെയാണ്.


യു.എ.പി.എ(UAPA), അഫ്സ്പ(AFSPA) പോലുള്ള നിയമങ്ങൾക്ക് എതിരെ വാർത്തകൾ നൽകുന്നു.

സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ വിമർശനം ഉന്നയിച്ചുസൈന്യത്തെയും ജുഡീഷ്യറിയേയും വിമർശിക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നു.

ബാബരി മസ്ജിദ് വിഷയത്തിൽ പ്രത്യേക സമീപനം സ്വീകരിക്കുന്നു.

മാധ്യമം പത്രമായും അതിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധം.

മാധ്യമം പത്രം ഗവർമന്റിനെ വിമർശിക്കുന്നു.

സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉന്നയിച്ച ഈ വാദഗതികൾ ഒക്കെ തന്നെ ചീഫ് ജസ്റ്റിസ് പരിഗണിക്കുകയും പൊതുവിൽ മാധ്യമ ധർമം നിർവഹിക്കേണ്ട ദൗത്യം തന്നെയാണ് ഇവയിലൊക്കെയും ഉള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. സർക്കാറുകളെ വിമർശിക്കുക, നിയമ സംവിധാനത്തിന്റെയും സൈനിക നടത്തിപ്പിന്റെയും പ്രശ്നങ്ങൾ ചൂണ്ടികാണിക്കുക, ന്യൂനപക്ഷങ്ങൾ അടക്കമുള്ള പരിഗണന അർഹിക്കുന്ന ആളുകളെ ചേർത്ത് നിർത്തുക തുടങ്ങിയവയെ ദേശവിരുദ്ധ പ്രവർത്തനമായോ രാജ്യദ്രോഹപരമായോ കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 


രണ്ട് കാര്യങ്ങളാണ്  പ്രധാനമായും ഈ വിധിയിലൂടെ കോടതി മുന്നോട്ട് വെക്കുന്നത്. ഒന്ന്, മാധ്യമ പ്രവർത്തനത്തിന്റെ അനന്ത സാധ്യതകൾ എന്നും തുറന്ന് വെക്കേണ്ടതുണ്ട്, അതിനുള്ള അവസരങ്ങൾ റദ്ദ് ചെയ്യപെടരുത് എന്ന രാജ്യത്തെ മാധ്യമ പ്രവർത്തനത്തിന്റെ അന്തസത്തയെ നിലനിർത്തുന്ന സമീപനം. രണ്ട്, വിമർശനങ്ങളെ, എതിർ അഭിപ്രായങ്ങളെ സ്ഥാനത്തും അസ്ഥാനത്തും ദേശസുരക്ഷ വാദം ഉന്നയിച്ച് ഇല്ലാതാക്കുന്നതിനെ കോടതിയുടെ വ്യവഹാരിക ഭാഷ ഉപയോഗിച്ച് സാങ്കേതിമായി തന്നെ പ്രതിരോധിക്കുന്നു. ഈ രണ്ട് കാരണങ്ങൾ കേവലം മീഡിയ വണ്ണിന്റെ വിലക്ക് എന്നതിനപ്പുറത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ തന്നെ സാധ്യതയെ വലിയ രീതിയിൽ ഉയർത്തി പിടിക്കുന്നു.
സർക്കാറുകളുടെയും മറ്റ് ഭരണ സംവിധാനങ്ങളുടെയും പ്രശ്നങ്ങളെ ചൂണ്ടികാണിക്കുന്നതും വിമർശിക്കുന്നതും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അത്തരം ഇടപെടലുകളെ പ്രധാനമായി കാണേണ്ടതുണ്ടെന്നും കോടതി മനസിലാക്കുന്നു. ഇതിലൂടെ ദേശദ്രോഹം ആരോപിച്ച് എല്ലാത്തരം ആവിഷ്ക്കാരങ്ങളെയും ഇല്ലാതാക്കാം എന്ന വാദത്തിന്റെ മുനയൊടിക്കുകയാണ് ഈ വിധി ചെയ്യുന്നത്. ഇവിടെ മാധ്യമങ്ങളുടെ പ്രവർത്തന രീതി എന്തായിരിക്കണമെന്നും, മാധ്യമങ്ങളുടെ നിലപാട് എന്തായായിരിക്കണമെന്നുകൂടി പരോക്ഷമായി കോടതി ആഖ്യാനിക്കുന്നു.

മറ്റൊന്ന്,  ഇതുവരെ കേട്ടുകേൾവി ഇല്ലാത്തവിധം സീൽഡ് കവറിൽ തങ്ങളുടെ വാദം അവതരിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇവിടെ സ്വീകരിച്ചത് എന്നതാണ്. എന്ന് മാത്രമല്ല കീഴ്‌ക്കോടതികളിലും ഹൈക്കോടതി അടക്കമുള്ള സുപ്രധാന ഇടങ്ങളിലും സീൽഡ് കവർ രാഷ്ട്രീയം വിജയിക്കുകയും ചെയ്ത ഒരു കേസ് കൂടിയാണ് മീഡിയ വണ്ണിന്റേത്. ഹൈക്കോടതി വിലയിരുത്തിയത് സീൽഡ് കവറിൽ ഉള്ള ഉള്ളടക്കങ്ങൾ പ്രകാരം ഒരു മണിക്കൂർ പോലും ചാനൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ്. അത്ര പ്രശ്‌നകരമായി ഹൈക്കോടതി കണ്ട ഒരു വിഷയം എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ അതിന്റെ ഗൗരവം ചോർന്ന് പോയത്? കേന്ദ്രസർക്കാർ ഉന്നയിച്ച ഒരു ആരോപണത്തിലും സുപ്രീംകോടതിക്ക് ഗൗരവകരമായി ഒന്നുംതന്നെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ മറ്റ് കോടതികളിൽ സീൽഡ് കവർ നിർണയിച്ച രാഷ്ട്രീയം എന്താണ്? തുടങ്ങി ഇനിയും ഉത്തരം ലഭിക്കേണ്ടുന്ന ചോദ്യങ്ങൾ ഈ കേസിന്റെ വിധിയെ തുടർന്നും അവശേഷിക്കുന്നുണ്ട്. സീൽഡ് കവറിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും അത് എവിടെ, എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചും തുടക്ക ഘട്ടത്തിൽ തന്നെ കോടതി ഇടപെട്ട് വ്യക്തത വരുത്തിയതിലൂടെ ഒരു പരിധിവരെ സീൽഡ് കവർ രാഷ്ട്രീയം അത്ര എളുപ്പത്തിൽ ഇനിയും നമ്മുടെ കോടതി വ്യവഹാരങ്ങളിലേക്ക് കടന്ന് വരില്ലെന്ന് പ്രതീക്ഷിക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.