Skip to content Skip to sidebar Skip to footer

തീർപ്പാക്കാത്ത കേസുകളും, ചീഫ് ജസ്റ്റിസിൻ്റെ പ്രഭാഷണങ്ങളും.

നിയമവാഴ്ച്ചയേയും ഭരണഘടന സംരക്ഷണത്തെയും കുറിച്ച മുപ്പതോളം പ്രഭാഷണങ്ങളാണ് ഓഗസ്റ്റ് 26ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയത്. എന്നാൽ, ദേശീയ പ്രധാന്യമുള്ള കേസുകളും ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട അമ്പതോളം കേസുകളും വിധികൽപ്പിക്കാതെ അനന്തമായി നീണ്ടുപോവുകയാണ്.

പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് യു.യു ലളിത് അത്തരം ദേശീയ പ്രധാന്യമുള്ള കേസുകളിലെ ഹർജികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ് തീർപ്പാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മറ്റ് ഹർജികൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയും ഇത് സൃഷ്ടിക്കുന്നുണ്ട്.

എൻ.വി രമണ ചീഫ് ജസ്റ്റിസായിരിക്കെ പരിഹരിക്കാതെ പോയ ചില കേസുകളും അതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും പരിശോധനാ വിധേയമാക്കുന്നു.

  1. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പരിശോധിക്കാൻ വേണ്ടി നൽകിയ ഹർജി 1,115 ദിവസങ്ങൾ കഴിഞ്ഞിട്ടും തീർപ്പായിട്ടില്ല.

ആദ്യം കേസ് പരിഗണിച്ചത് 2019, ഓഗസ്റ്റ്16ന്, അവസാനം പരിഗണിച്ചത്
2020 മാർച്ച് 2ന്.

ശ്രീനഗറിലെ ഒരു പ്രഭാഷണത്തിൽ ചീഫ് ജസ്റ്റിസ് എം.വി രമണ പറഞ്ഞത്;
“നമ്മുടെ നിയമ സംവിധാനത്തിന്റെ പ്രധാന വെല്ലുവിളി, നീതി നടപ്പിലാക്കുന്നതിലെ വേഗതക്കുറവാണ്. അത് പരിഹരിക്കപെടണം”.

  1. സുതാര്യമല്ലാത്ത രാഷ്ട്രീയ ധന സഹായ സ്കീമിനെ എതിർത്തുകൊണ്ട് നൽകിയ ഹർജി 1,816 ദിവസമായിട്ടും തീർപാക്കിയിട്ടില്ല

ആദ്യമായി കേസ് പരിഗണിച്ചത് 5 ഏപ്രിൽ, 2019. അവസാനമായി പരിഗണിച്ചത് 29 മാർച്ച്, 2020. വിഷയം ‘പരിഗണിക്കാം’ എന്ന് മാത്രമാണ് ഈ കേസിൽ കോടതിയുടെ പ്രതികരണം.

“രാജ്യത്തെ പൗരന്മാർ നിയമവാഴ്ചയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിയമത്തെ കുറിച്ച് അറിവ് ഉണ്ടാകേണ്ടതും നീതി നടപ്പിലാക്കാൻ ഇടപെടേണ്ടതുമുണ്ട്”- ജസ്റ്റിസ് എം.വി രമണ.

  1. യു.എ.പി.എ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചലഞ്ച് ചെയ്തുകൊണ്ട് നൽകിയ ഹർജി.

ആദ്യം പരിഗണിച്ചത് 9 സെപ്റ്റംബർ, 2019ന്. പിന്നീട് കേസ് പരിഗണിച്ചിട്ടില്ല. ഈ കേസിൽ യാതൊരു പ്രതികരണവും കോടതി നടത്തിയില്ല

“നമ്മുടെ പൂർവികർ പൊരുതിയ പോലെ സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതാൻ നമ്മൾ സന്നദ്ധമാവേണ്ടതുണ്ട്”- അമേരിക്കയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ജസ്റ്റിസ് രമണ ഈ വിഷയത്തെ കുറിച്ച് പറഞ്ഞു.

  1. സാമ്പത്തിക മാനദണ്ഡം മുൻനിർത്തി സംവരണം നൽകുന്നതിനെ എതിർത്ത് കൊണ്ട് നൽകിയ ഹർജി.

ആദ്യം പരിഗണിച്ചത് 12 മാർച്ച്, 2019. അവസാനം പരിഗണിച്ചത് 5 ഓഗസ്റ്റ്, 2020. ഈ കേസിൽ എം.വി രമണ ചീഫ് ജസ്റ്റിസ് ആയതിന് ശേഷം പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

“ദൃഢമായ പ്രവർത്തനങ്ങളുടെ വക്താവാണ് ഞാൻ. നിയമ മേഖലയിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിനെ ഞാൻ ശക്തമായി പിന്താങ്ങുന്നു” ജസ്റ്റിസ് രമണ പറഞ്ഞിരുന്നു.

  1. പൗരത്വ നിയമം വിവേചനപരമാണ്, അത് ആർട്ടിക്കിൾ 21ന് വിരുദ്ധമാണ്, അതിനാൽ ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി.

ആദ്യം പരിഗണിച്ചത് 18 ഡിസംബർ, 2019. അവസാനം പരിഗണിച്ചത് 22 ജനുവരി, 2020. ഈ കേസിൽ ജസ്റ്റിസ് ബോബ്ടെ ക്ക് ശേഷം ഇതുവരെ ഒരു പ്രതികരണവും കോടതി നടത്തിയിട്ടില്ല.

“വിദ്യാ സമ്പന്നരായ വിദ്യാർഥികൾ സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ട് നിൽക്കരുത്, വിദ്യാർത്ഥികൾക്ക് ഭരണഘടനാ സംരക്ഷണത്തിൽ ഉൾപ്പെടെ സവിശേഷമായ ഉത്തരവാദിത്വമുണ്ട്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രതികരണ ശേഷിയുള്ള വിദ്യാർഥികൾ അത്യന്താപേക്ഷിതമാണ്”- ഒരു പ്രഭാഷണത്തിൽ ജസ്റ്റിസ് എം വി രമണ പറഞ്ഞിരുന്നു.

  1. കർണാടകയിലെ ഹിജാബ് നിരോധത്തെ എതിർത്തുകൊണ്ടുള്ള ഹർജി.

കേസ് ഇന്നുവരെ സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഓഗസ്റ്റ് 2ന് കോടതിയിൽ കേസ് പരിഗണിക്കാൻ അപേക്ഷ കൊടുത്തെങ്കിലും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ല എന്ന കാരണം പറഞ്ഞു തീയതി തീരുമാനിച്ചില്ല. അതുകഴിഞ്ഞ് ആറ് മാസം തികയുന്നു. തുടർന്ന് പല ഘട്ടങ്ങളിലും കേസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴൊക്കെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു ചീഫ് ജസ്റ്റിസ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.