Skip to content Skip to sidebar Skip to footer

“ആ ഒമ്പത് വർഷങ്ങളിൽ ഞാൻ അനുഭവിച്ചത്”, വാഹിദ് അബ്ദുൽ ശൈഖ് സംസാരിക്കുന്നു.

ഫായിസ സി. എ.

2006ലെ മുംബൈ ട്രെയിൻ സ്ഫോടന ക്കേസിൽ ജയിലിലടക്കപ്പെട്ട്, ഒമ്പത് വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ട സ്കൂൾ അധ്യാപകനാണ് വാഹിദ് അബ്ദുൽ ശൈഖ്. ജയിലായിരിക്കെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതായിരുന്നു ‘ബെഗുണ കൈദി’. അതിപ്പോൾ ‘ഹീമോലിംഫ്’ എന്ന സിനിമയായി. സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഫാക്റ്റ്ഷീറ്റ്സു’മായു സംസാരിക്കുകയാണ് അദ്ദേഹം.

  1. ‘ഹീമോലിംഫ്’ എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. അങ്ങനെയൊരു പേരിന്റെ പ്രസക്തി എന്താണ്?

‘ഹീമോലിംഫ്’ എന്നാൽ രക്തത്തെക്കാൾ പ്രാധാന്യം കുറവുള്ളതായി കണക്കാക്കപെടുന്ന ദ്രാവകമാണ്. ഇപ്പോൾ നമ്മുടെ രാജ്യം എത്തിനിൽക്കുന്ന അവസ്ഥയിൽ മുസ്ലിം രക്തം ‘ഹീമോലിംഫ്’ പോലെയാണ്. ആദ്യമൊക്കെ സ്ഫോടന കേസുകളിലും മറ്റു കള്ള കേസുകളിലും കുടുക്കി ടാഡ, പൊട്ട, യു.എ.പി.എ തുടങ്ങിയ ഭീകര കുറ്റങ്ങൾ ചുമത്തി മുസ്ലിം യുവാക്കളെ ജയിലിലടക്കുകയായിരുന്നു, അവർക്ക് വേണ്ടി ശബ്‌ദിക്കാൻ ആരുമുണ്ടാവില്ല. ജയിലുകളിൽ അവർക്ക് നഷ്ട്ടപ്പെട്ടു പോകുന്ന വർഷങ്ങൾക്ക് ഒരു വിലയുമില്ല. ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി രൂക്ഷമായിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ സർവ്വ സാധാരണമായിരിക്കുന്നു. കച്ചവടം ചെയ്തതിന്റെ പേരിൽ, മൃഗങ്ങളെ വാങ്ങിയതിന്റെ പേരിൽ, താടി വളർത്തിയതിനു, തൊപ്പി ധരിച്ചതിനു, ബുർഖ ധരിച്ചതിന് അങ്ങനെ ഈ രാജ്യത്ത് ഒരു മുസ്ലിമായി ജീവിക്കുന്നു എന്നതിന്റെ പേരിൽ മാത്രം മുസ്ലിംകൾ പീഡനം അനുഭവിക്കുകയാണ്, കൊല്ലപ്പെടുകയാണ്. മുസ്ലിം ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു, നശിപ്പിക്കപ്പെടുന്നു. മുസ്ലിമിന്റെ രക്തത്തിനും ജീവനും ആത്മാഭിമാനത്തിനും വില കൽപ്പിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. CAA-NRC പോലുള്ള നിയമങ്ങളിലൂടെ മുസ്ലിംകളുടെ പൗരത്വം വരെ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. ഇവിടെയാണ് ‘ഹീമോലിംഫ്’ എന്ന പേര് പ്രസക്തമാകുന്നത്.

  1. നല്ല പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയെ എങ്ങനെ നോക്കി കാണുന്നു? ‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം മാറി വരുന്നതായി തോന്നുന്നുണ്ടോ?

ഇതൊരു ബോളിവുഡ് സിനിമ എന്ന രീതീയിൽ ആസ്വദിക്കപ്പെടുന്നുണ്ട്. എന്നാൽ ‘ക്രിമിനൽ മുസ്ലിം’ എന്ന ആഖ്യാനത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. സിനിമകൾ കാലങ്ങളായി താടിയും തൊപ്പിയും ധരിച്ച മുസ്ലിമിനെ കള്ളനും കൊലപാതകിയും സംസ്കാരശൂന്യനും ആയി അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പിന്നീട് ഭീകരവാദത്തെ പറ്റിയുള്ള സിനിമകളും താടിയുള്ള കുർത്ത ധരിച്ച, ദേശവിരുദ്ധനായ മുസ്ലിം തീവ്രവാദി കഥാപാത്രങ്ങളും, അവരിൽ നിന്ന് നാടിനെ രക്ഷിക്കുന്ന ധീരനായ പോലീസ് കഥാപാത്രങ്ങളും സിനിമകളിൽ ഇടം നേടി. സിനിമയിൽ സംഭവിച്ച മാറ്റങ്ങൾക്കൊപ്പം ഇത്തരം പ്രധിനിധാനങ്ങളിൽ മാറ്റങ്ങളുണ്ടായെങ്കിലും മുസ്ലിമിനെ ദേശദ്രോഹിയായി തന്നെ ചിത്രീകരിച്ചു പോന്നു.

  1. ഇന്ത്യൻ സിനിമ എത്രത്തോളം മുസ്ലിംകളുടെ അപരവൽക്കരത്തിനും ‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിലും സഹായിച്ചിട്ടുണ്ട്?

‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിൽ സിനിമ മേഖലയുടെ പങ്ക് ചെറുതല്ല. എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന മുസ്ലിമിനെ പോലും വില്ലനായി ചിത്രീകരിക്കുകയും ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ ആയ, നിയമലംഘനം നടത്തുന്ന പോലീസ് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ‘ബട്ല’ പോലെയുള്ള സിനിമകൾ ഏറെയാണ്. അങ്ങനെ സൃഷ്ടിച്ചു വെച്ച ഒരു ഇടത്തിലാണ് തീവ്രവാദ കുറ്റം ആരോപിക്കപെട്ട ഒരു കഥാപാത്രത്തെ ഹീറോ ആക്കി ഒരു സിനിമ വരുന്നത്. അത് വലിയ കാര്യമാണ്.

  1. നിങ്ങൾ നിരപരാധിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അറസ്റ്റ് ചെയ്തത് എന്ന് പോലീസ് നിങ്ങളോട് പറയുന്നുണ്ട്. നിങ്ങൾ മുസ്ലിം ആയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്വന്തം അവകാശത്തിനു വേണ്ടി സമരം ചെയ്തതിനും സർക്കാരിനെതിരെ സംസാരിച്ചതിനുമൊക്കെ വിദ്യാർത്ഥികൾ മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ജയിലിലടക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇങ്ങനെ ഭീകര നിയമങ്ങൾ ഉപയോഗിച്ച് പ്രതിഷേധശബ്ദങ്ങളെ അടിച്ചമർത്തുകായും ന്യുനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന ‘സ്റ്റേറ്റി’ന്റെ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നു?

‘സ്റ്റേറ്റ്’ എന്നത് എപ്പോഴും വിമർശനശബ്ദങ്ങളെ അടിച്ചമർത്തിയാണ് നിലനിൽക്കുന്നത് തന്നെ. ദേശീയതയും ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ വെറുമൊരു മറയാണ്. ലോകത്തെല്ലായിടത്തും ഈ അടിച്ചമർത്തൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, ചിലയിടത്തു അത് അതിരുകവിഞ്ഞു പോവുകയും നാണമില്ലാത്ത രീതിയിൽ സ്വന്തം ജനങ്ങളെ ഉപദ്രവിക്കുന്ന സർക്കാരുകൾ ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ഒരു അവസ്ഥയാണ് ബി.ജെ.പി- ആർ.എസ്.എസ് ഭരിക്കുന്ന ഇന്ത്യയിലുള്ളത്. CAA-NRC വിഷയത്തിൽ ഇത് വളരെ വ്യക്തമായി ലോകം കണ്ടതാണ്. സ്റ്റേറ്റ് വ്യക്തമായി പങ്ക് വഹിച്ച ഒരു കലാപം നടക്കുകയും മുസ്ലിംകൾ കൊല്ലപ്പെടുകയും ചെയ്തു. അതിനു ശേഷം സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച മുസ്ലിംക്ളെ UAPA ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നു. ഭീമാ കൊറഗാവ് വിഷയത്തിലും നക്സൽ ആണെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്‌തിട്ടുള്ളത് സാമൂഹിക പ്രവർത്തകരെയും അധ്യാപകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒക്കെ ആണ്. ഇവരാണ് ഗവൺമെന്റിന്റെ ശത്രുക്കൾ. ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ശരിയായ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. അപ്പോൾ പ്രതികളായി അവതരിപ്പിക്കാൻ കുറച്ചു മുസ്ലിംകളെ വേണമായിരുന്നു, അങ്ങനെയാണ് നിരപരാധികളായ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്. പോലീസുകാർ എന്നോട് പറഞ്ഞിട്ടുണ്ട് “മുസ്ലിംകളെ അല്ലാതെ ഈ കേസിൽ മറ്റാരെയും ഞങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ കഴിയില്ല. മുസ്ലിംകളാണല്ലോ സ്ഫോടനം നടത്തുന്നത്, മുസ്ലിംകൾക്കല്ലേ പാകിസ്താനുമായി ബന്ധമുള്ളത്, അവർക്കല്ലേ അവിടുന്ന് RDX വാങ്ങി കൊണ്ട് വരൻ കഴിയൂ. അതുകൊണ്ടാണ് നിങ്ങളെ അറസ്റ്റ് ചെയ്തത്. നിങ്ങൾ നിരപരാധിയാണെന്ന് ഞങ്ങൾക്കറിയാം”, എന്ന്. അങ്ങനെ നിരപരാധിയാണെന്ന് വ്യക്തമായി ബോധ്യപെട്ടിട്ടും എന്നെയും മറ്റുള്ളവരെയും ജയിലിലടച്ചു.

  1. നിങ്ങൾ ഏകദേശം 9 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് നഷ്ടപെട്ട വർഷങ്ങൾക്ക് നിയമം വഴി നഷ്ടപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോ?

ഇല്ല. നഷ്ടപരിഹാരത്തിനായി ഞാൻ കേസ് ഫയൽ ചെയ്‌തിട്ടില്ല. എല്ലാ തെളിവുകളും ഉണ്ടായിരിക്കെ അത്തരത്തിലുള്ള ഒരു നിയമ പോരാട്ടത്തിനുള്ള സാധ്യത ഇന്ത്യയിൽ നിലവിലില്ല. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചാൽ തന്നെ അത് പരിഗണിക്കപ്പെടുകയില്ല. അക്ഷർധാം മന്ദിർ സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൗലാന മുഫ്തി അബ്ദുൽ ഖയ്യൂം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതിയിലേക്ക് അയക്കുകയാണ് സുപ്രീം കോടതി ചെയ്‌തത്. കഴിഞ്ഞ പത്തു വർഷമായി ഹൈകോടതിയിൽ ആ കേസ് പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. കർണാടകയിലെ ഗുൽബർഗയിലെ രണ്ട് സഹോദരങ്ങൾ ഇത്തരം ഒരു കേസിൽ ഡൽഹി ഹൈ കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ആറു വർഷമായി അവരുടെ കേസ് പരിഗണിച്ചിട്ടില്ല. അതിനാൽ എനിക്ക് തോന്നുന്നു ഇത്തരം കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ട വര്ഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്ന നിരപരാധികൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ നിയമം ഉണ്ടാവേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.